""ക്രൈ­സ്­ത­വര്‍ എ­ന്ത് നി­ല­പാ­ട് സ്വീ­ക­രിക്ക­ണം എ­ന്ന് പ­റ­യേണ്ട­ത് രാഷ്‌ട്രീയ­ പാര്‍­ട്ടി­കളല്ല''; സജി ചെറിയാന്‍റെ പരാമർശത്തിനെതിരേ കെസിബിസി
""ക്രൈ­സ്­ത­വര്‍ എ­ന്ത് നി­ല­പാ­ട് സ്വീ­ക­രിക്ക­ണം എ­ന്ന് പ­റ­യേണ്ട­ത് രാഷ്‌ട്രീയ­ പാര്‍­ട്ടി­കളല്ല''; സജി ചെറിയാന്‍റെ പരാമർശത്തിനെതിരേ കെസിബിസി
Monday, January 1, 2024 12:15 PM IST
കൊച്ചി: പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ക്രി­സ്മ­സ് വി­രു­ന്നില്‍ പ­ങ്കെ­ടു­ത്ത സ­ഭാ­ധ്യ­ക്ഷ­ന്മാ­രെ വി­മര്‍­ശി­ച്ച സം­ഭ­വ­ത്തില്‍ മന്ത്രി സ­ജി ചെ­റി­യാ­നെ­തി­രേ ആ­ഞ്ഞ­ടി­ച്ച് കെ­സി­ബി­സി. മ­ന്ത്രി­യു­ടെ പ­രാ­മര്‍­ശ­ത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പി­ള്ളി പ്ര­തി­ക­രിച്ചു.

മ­ന്ത്രി­യുടെ വാക്കുകള്‍ക്ക് പക്വത ഇല്ല. ഭരണഘടനയെ മാനിക്കാത്തതിന്‍റെ പേരില്‍ മന്ത്രി സ്ഥാനം പോയ ആ­ളാ­ണ് സ­ജി ചെ­റി­യാന്‍. സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവ­രെ സം­ബോ­ധ­ന ചെ­യ്യു­മ്പോള്‍ ഉ­പ­യോ­ഗി­ക്കേ­ണ്ട ഒ­രു നിഘ­ണ്ടു അ­വ­രുടെ കൈ­യി­ലുണ്ട്. ആ സ്‌കൂളില്‍ നിന്ന് വരുന്ന ആളാണ് സജി ചെറി­യാ­നെന്നും അ­ദ്ദേ­ഹം വി­മര്‍­ശിച്ചു.

ക്രൈ­സ്­ത­വര്‍ എ­ന്ത് നി­ല­പാ­ട് സ്വീ­ക­രിക്ക­ണം എ­ന്ന് പ­റ­യേണ്ട­ത് മ­റ്റ് രാഷ്‌ട്രീയ പാര്‍­ട്ടി­കളല്ല. ഏ­തെ­ങ്കിലും ഒ­രു വി­രു­ന്നി­ന് പോ­യാല്‍ ആ രാ­ഷ­ട്രീ­യ­പാര്‍ട്ടി­യോ­ടാ­ണ് ക്രൈ­സ്­ത­വ­സ­മൂ­ഹ­ത്തി­ന് ചാ­യ്‌­വ് എ­ന്ന് സ്ഥാ­പി­ക്കേ­ണ്ട കാ­ര്യ­മില്ല.


ബിഷപ്പുമാര്‍ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗ­ത്തി­ലാ­ണെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശ­രി­യ­ല്ലെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ വിമർശനം ഉന്നയിച്ചത്.

ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<