സ­ജി ചെ­റി­യാ­ന്‍റെ പ­രാ­മര്‍­ശം ഔ­ചി­ത്യ­മില്ലാത്തത്, പിന്‍­വ­ലി­ക്കുന്നതുവ­രെ സര്‍­ക്കാ­രു­മാ­യി സ­ഹ­ക­രി­ക്കി­ല്ലെ­ന്ന് കെ­സി­ബിസി
സ­ജി ചെ­റി­യാ­ന്‍റെ പ­രാ­മര്‍­ശം ഔ­ചി­ത്യ­മില്ലാത്തത്, പിന്‍­വ­ലി­ക്കുന്നതുവ­രെ സര്‍­ക്കാ­രു­മാ­യി സ­ഹ­ക­രി­ക്കി­ല്ലെ­ന്ന് കെ­സി­ബിസി
Tuesday, January 2, 2024 4:19 PM IST
തി­രു­വ­ന­ന്ത­പു­രം: ബി­ഷ­പ്പു­മാര്‍­ക്കെ­തിരാ­യ മ­ന്ത്രി സ­ജി ചെ­റി­യാന്‍റെ പ്ര­സ്­താവ­ന ഔ­ചി­ത്യവും ആ­ദ­രവും ഇല്ലാ­ത്ത­തെ­ന്ന് കെ­സി­ബി­സി.

ബി­ഷ­പ്പു­മാര്‍ പ്രധാനമന്ത്രിയുടെ വി­രു­ന്നില്‍ പ­ങ്കെ­ടു­ത്ത­തി­നേ­ക്കു­റി­ച്ച് മന്ത്രി ബ­ഹു­മാ­ന­മില്ലാ­തെ സം­സാ­രിച്ച­ത് ഉ­ചി­ത­മാ­യി­ല്ലെ­ന്ന് ഏ­റ്റവും തീ­വ്രതയോടെ താന്‍ സര്‍­ക്കാ­രി­നെ അ­റി­യി­ക്കു­ക­യാ­ണെ­ന്ന് കേ­ര­ള ക­ത്തോ­ലി­ക്കാ മെ­ത്രാന്‍ സ­മി­തി അ­ധ്യക്ഷന്‍ കര്‍­ദി­നാള്‍ മാര്‍ ബ­സേലി­യോ­സ് ക്ലീ­മി­സ് കാ­തോ­ലി­ക്കാ ബാ­വ പ­റഞ്ഞു.

മന്ത്രി പ­രാ­മര്‍­ശം പിന്‍­വ­ലി­ച്ച് അ­തി­ന് വി­ശ­ദീ­കര­ണം നല്‍­കു­ന്ന­തുവ­രെ കെ­സി­ബി­സി സര്‍­ക്കാ­രു­മാ­യി സ­ഹ­ക­രി­ക്കി­ല്ലെ­ന്നും അ­ദ്ദേ­ഹം മു­ന്ന­റി­യി­പ്പ് നല്‍കി. ക്രൈ­സ്­ത­വസ­ഭാ നേ­താ­ക്കള്‍ ആ­രെ കാണ­ണം എ­ന്ന് നി­ശ്ച­യി­ക്കുന്ന­ത് രാ­ഷ്‌ട്രീയ പാര്‍­ട്ടി­ക­ള­ല്ലെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

മ­ന്ത്രി­യു­ടെ പ­രാ­മര്‍­ശ­ത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പി­ള്ളി തിങ്കളാഴ്ച പ്ര­തി­ക­രിച്ചിരുന്നു. ഏ­തെ­ങ്കിലും ഒ­രു വി­രു­ന്നി­ന് പോ­യാല്‍ ആ രാ­ഷ്‌ട്രീയ­ പാര്‍ട്ടി­യോ­ടാ­ണ് ക്രൈ­സ്­ത­വ ­സ­മൂ­ഹ­ത്തി­ന് ചാ­യ്‌­വ് എ­ന്ന് സ്ഥാ­പി­ക്കേ­ണ്ട കാ­ര്യ­മില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഇതിന് പിന്നാലെ മന്ത്രിക്കെതിരേ യാക്കോബായ സഭയും രംഗത്തുവന്നിരുന്നു. സ­ജി ചെ­റി­യാന്‍റെ നിലപാടുകളോട് യോജിക്കുന്നില്ലെ­ന്ന് സ­ഭ­യുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫി­ലോ­സ് പ്ര­തി­ക­രിച്ചു.

ഏതെങ്കിലും വിരുന്നില്‍ പങ്കെടുത്തു എന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടു­ക­ളെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<