ക്യാപിറ്റോൾ കലാപം; മൂന്നുപേർ കൂടി അറസ്റ്റിൽ
ക്യാപിറ്റോൾ കലാപം; മൂന്നുപേർ കൂടി അറസ്റ്റിൽ
Sunday, January 7, 2024 9:23 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

യുഎസ് മുൻ‌ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുയായികളായ ജോനാഥൻ പൊള്ളോക്ക്, ഒലിവിയ പൊള്ളോക്ക്, ജോസഫ് ഹച്ചിൻസൺ എന്നിവരാണ് പിടിയിലായത്. തെക്കൻ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്.

ഒകാലയിലെ ഫെഡറൽ കോടതിയിൽ തിങ്കളാഴ്ച ഇവരെ ഹാജരാക്കും. മൂന്ന് പ്രതികൾക്കെതിരെയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ക്യാപിറ്റോൾ ഗ്രൗണ്ടിൽ മോശമായി പെരുമാറിയതിനും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

24 കാരനായ വെൽഡറായ ജോനാഥൻ പൊള്ളോക്കിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


പൊള്ളോക്ക് നിരവധി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഒരാളെ പടിക്കെട്ടിൽ നിന്നും തള്ളി താഴെയിട്ടെന്നും ആരോപണമുണ്ട്. ഹിച്ചിൻസണും നിരവധി ഉദ്യോഗസ്ഥരെ തല്ലുകയും ചവിട്ടുകയും ചെയ്തു.

കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 1,300 ഓളം പേർക്കെതിരെ കേസുണ്ട്. ഇവരിൽ ഭൂരിഭാഗം ആളുകൾക്കും കാപ്പിറ്റോളിൽ അനധികൃതമായി പ്രവേശിച്ചതിനും വസ്തുവകകൾക്ക് നാശം വരുത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്‍റെ വിജയത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലൂടെ, ട്രംപ് അനുകൂലികൾ ലോകത്തെ ഞെട്ടിച്ച പ്രധാനപ്പെട്ട സംഭവമായിരുന്നു ക്യാപിറ്റോൾ ആക്രമണ കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<