പാര്‍­ട്ടി­ക്കെ­തി­രേ ത­ന്‍റെ പു­സ്­ത­ക­ത്തില്‍ ഒന്നും പറഞ്ഞിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു: വൃ­ന്ദാ കാ­രാട്ട്
പാര്‍­ട്ടി­ക്കെ­തി­രേ ത­ന്‍റെ പു­സ്­ത­ക­ത്തില്‍ ഒന്നും പറഞ്ഞിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു: വൃ­ന്ദാ കാ­രാട്ട്
Saturday, January 13, 2024 12:21 PM IST
ന്യൂഡൽഹി: പാര്‍ട്ടിയിൽ പ്രകാശ് കാരാട്ടിന്‍റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നുമുള്ള പുസ്തകത്തിലെ വെളിപ്പെടുത്തലിൽ പ്ര­തി­ക­ര­ണ­വു­മാ­യി സി­പി­എം പി­ബി അം­ഗം വൃ­ന്ദാ കാ­രാട്ട്. പാര്‍­ട്ടി­ക്കെ­തി­രേ താന്‍ ഒന്നും പ­റ­ഞ്ഞി­ട്ടി­ല്ലെ­ന്ന് വൃ­ന്ദ പ്ര­തി­ക­രിച്ചു.

പാര്‍­ട്ടി­ക്കെ­തി­രേ ത­ന്‍റെ പു­സ്­ത­ക­ത്തില്‍ ഒ­രു വ­രി പോലും പ­റ­ഞ്ഞി­ട്ടില്ല. പു­രു­ഷ­കേ­ന്ദ്രീ­കൃതമാ­യ ഇ­ന്ത്യന്‍ സ­മൂ­ഹ­ത്തില്‍ രാ­ഷ്ട്രീ­യ­ത്തി­ലേ­ക്ക് വ­രു­ന്ന സ്­ത്രീ­കള്‍ നേ­രി­ടേ­ണ്ടി വ­രു­ന്ന വെല്ലു­വി­ളി­ക­ളാ­ണ് താന്‍ പ­രാ­മര്‍­ശി­ച്ച­തെന്നും വൃ­ന്ദ പറഞ്ഞു.


പു­സ്­തകത്തിൽ ഇല്ലാ­ത്ത വ­രി­യാ­ണ് പ്രമുഖ മാധ്യമത്തിൽ വാര്‍­ത്ത­യു­ടെ ത­ല­ക്കെ­ട്ടാ­യി വ­ന്ന­ത്. സംഭവത്തിൽ ഈ മാധ്യമം മാപ്പ് പറയുമെന്നാണ് കരുതുന്നത്.

താന്‍ പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ വ­ള­ച്ചൊ­ടി­ച്ചു. ഒ­രാ­ഴ്­ച­യ്­ക്ക­കം പു­സ്ത­കം വി­പണിയി­ലെ­ത്തു­മെന്നും വൃന്ദ പ്രതികരിച്ചു.

1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച ആൻ എജുക്കേഷൻ ഫോര്‍ റിത എന്ന പുസ്തകത്തേക്കുറിച്ചാണ് വൃന്ദയുടെ പ്രതികരണം.
Related News
<