ഉത്തരേന്ത്യയും രാജ്യതലസ്ഥാനവും കടുത്ത ശൈത്യത്തിന്‍റെ പിടിയിൽ; ട്രെയിൻ, വ്യോമഗതാഗതം തടസപ്പെട്ടു
ഉത്തരേന്ത്യയും രാജ്യതലസ്ഥാനവും കടുത്ത ശൈത്യത്തിന്‍റെ പിടിയിൽ; ട്രെയിൻ, വ്യോമഗതാഗതം തടസപ്പെട്ടു
Sunday, January 14, 2024 11:53 AM IST
ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിൽ പൊതിഞ്ഞ് ഉത്തരേന്ത്യയും രാജ്യതലസ്ഥാനവും. ഈ സീസണിലെ ഏറ്റവും കനത്ത മൂടൽ‌മഞ്ഞാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി, പഞ്ചാബ്, ഹരിയാന അടക്കമുള്ള വിവിധ മേഖലകളിൽ കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങി.

ഡൽഹിയുമായി ബന്ധിപ്പിക്കുന്ന 22 ട്രെയിൻ സർവീസുകളും 150 വിമാനങ്ങളും വൈകി. ആർകെ പുരത്ത് ഇന്നു രാവിലെ ഏഴു ഡിഗ്രിയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

പഞ്ചാബ്, ഹരിയാന, ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്, ജമ്മു ഡിവിഷൻ, ചണ്ഡിഗഡ്, ആസാം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ത്രിപുര, തീരദേശ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങളിൽ മിതമായ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദർജംഗ്, ബറേലി, ലക്നോ, ബഹ്‌റൈച്ച്, വാരാണസി, പ്രയാഗ്‌രാജ്, തേസ്പൂർ എന്നിവിടങ്ങളിൽ ആദ്യമായി ദൃശ്യപരത പൂജ്യമായി.

ഡൽഹി വിമാനത്താവള പരിസരത്ത് ദൃശ്യപരത പൂജ്യമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തന്നെ ഡൽഹി എയർപോർട്ട് ഫോഗ് അലർട്ട് നൽകിയിരുന്നു. പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നല്കിയിട്ടുണ്ട്.

മോശം കാലാവസ്ഥ കാരണം തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ തടസപ്പെട്ടേക്കാമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ഡൽഹി, അമൃത്‌സർ, ജമ്മു, വാരാണസി, ഗോരഖ്പൂർ, ഗോഹട്ടി, പാറ്റ്ന, ബാഗ്‌ദോഗ്ര, ദർബംഗ എന്നിവിടങ്ങളിലെ ദൃശ്യപരത കുറവായതിനാൽ വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് സ്‌പൈസ് ജെറ്റ് മുന്നറിയിപ്പ് നൽകി.

ഇന്ന് പൊങ്കൽ ആഘോഷങ്ങൾ ആരംഭിക്കുന്ന ചെന്നൈയിൽ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും 18 വിമാനങ്ങൾ വൈകുകയും ചെയ്തു. ചെന്നൈ വിമാനത്താവളത്തിലെ ലാൻഡിംഗ് ഒരു മണിക്കൂറെങ്കിലും നിർത്തിവച്ചു.

ഡൽഹിയിലെ പല പ്രദേശങ്ങളിലും വായുവിന്‍റെ ഗുണനിലവാരം 'ഗുരുതരമായ' വിഭാഗത്തിലേക്ക് താഴ്ന്നു. ചൊവ്വാഴ്ച വരെ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാലും തണുപ്പും മൂടൽമഞ്ഞും നിലനിൽക്കുന്നതിനാലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച താപനില 3.9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ സീസണിലെ ആദ്യത്തെ ശൈത്യതരംഗദിനത്തിന് സാക്ഷിയായി. ശനിയാഴ്ച രാത്രിയാണ് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത്. മെഹ്‌റൗളി-ഗുരുഗ്രാം റോഡിലെ ഡൽഹിയിലെ അവസാന ഗ്രാമമായ അയാ നഗറിൽ താപനില സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്നുഡിഗ്രിയിലേക്ക് താഴ്ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<