""പാര്‍­ട്ടി സെ­ക്രട്ട­റി തന്നെ എല്ലാം പ­റ­ഞ്ഞി­ട്ടു­ണ്ട്­''; വി­മര്‍­ശ­ന­മു­യര്‍­ന്നെ­ന്ന വാര്‍­ത്ത നി­ഷേ­ധി­ച്ച് മന്ത്രി റി­യാസ്
""പാര്‍­ട്ടി സെ­ക്രട്ട­റി  തന്നെ എല്ലാം പ­റ­ഞ്ഞി­ട്ടു­ണ്ട്­''; വി­മര്‍­ശ­ന­മു­യര്‍­ന്നെ­ന്ന വാര്‍­ത്ത നി­ഷേ­ധി­ച്ച് മന്ത്രി റി­യാസ്
Tuesday, February 6, 2024 4:41 PM IST
തി­രു­വ­ന­ന്ത­പുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്ത­കള്‍ നി­ഷേ­ധി­ച്ച് പൊ­തു­മ­രാമ­ത്ത് മ­ന്ത്രി മന്ത്രി മുഹമ്മദ് റിയാ­സ്. ഇ­ത് അസംബന്ധ വാര്‍ത്തയാണെന്ന് എം.വി ഗോവിന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് തനിക്കും പറയാനുള്ള­തെ­ന്ന് മന്ത്രി പ്ര­തി­ക­രിച്ചു.

എല്ലാ­വരും കൂ­ടി കസേരയെടുത്ത് പൊക്കി റിയാസിനെ അടിച്ചു, എന്നിട്ടും അത്ഭുതമായി രക്ഷപ്പെട്ടു എന്ന് കൊ­ടു­ത്ത് വാര്‍ത്ത കുറച്ചു കൂടി കളര്‍ ഫുള്‍ ആ­ക്കാ­മാ­യി­രു­ന്നെന്നും മന്ത്രി പ­റഞ്ഞു.

ത­ല­സ്ഥാ­നത്തെ സ്­മാര്‍­ട്ട് റോ­ഡ് നിര്‍­മാ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് കടകംപള്ളിക്കെതിരേ നടത്തിയ പ­രാ­മര്‍­ശ­ത്തില്‍ പൊതുമരാമത്ത് മന്ത്രി മു­ഹ­മ്മ­ദ് റിയാ­സി­നെതിരേ സി­പി­എം സംസ്ഥാന സെ­ക്ര­ട്ടേ­റി­യ­റ്റില്‍ വി­മര്‍­ശനമുയർന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മ­ന്ത്രി­യു­ടെ പ്ര­തി­കര­ണം അ­പ­ക്വ­മെന്നും ജാ­ഗ്രത പു­ലര്‍­ത്തി­യി­ല്ലെ­ന്നു­മായിരുന്നു യോഗത്തിന്‍റെ വിലയിരുത്തൽ. ഇ­ത്ത­ര­ത്തി­ലു­ള്ള നി­ല­പാ­ട് ആ­വര്‍­ത്തി­ക്ക­രു­തെന്നും യോ­ഗം നിര്‍­ദേ­ശം നല്‍കിയെന്നായിരുന്നു റിപ്പോർട്ടുകൾ.


റോഡ് നിര്‍മാണം ഇഴഞ്ഞു നീ­ങ്ങു­ന്ന­തി­നെ­ക്കു­റി­ച്ച് തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാ­റില്‍ വ­ച്ച് മേയ­റെ വേ­ദി­യി­ലി­രു­ത്തി­ക്കൊ­ണ്ടാ­ണ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വി­മര്‍ശ­നം ഉ­ന്ന­യി­ച്ചത്. ഇതിനു മറു­പ­ടി­യായി പൊതുവേദി­യില്‍ റിയാസ് നടത്തിയ പ്രതി­ക­ര­ണ­മാണ് വി­വാ­ദ­മാ­യത്.

സ്­മാര്‍­ട്ട് റോ­ഡു­ക­ളു­ടെ നിര്‍­മാ­ണം അ­വ­താ­ളത്തി­ലാ­ക്കിയ­ത് മും­ബൈ­യില്‍­നി­ന്നു­ള്ള മുന്‍ ക­രാ­റു­കാ­ര­നാ­ണെന്നും ഇ­യാ­ളെ പി­രി­ച്ചു­വിട്ടത് ചി­ലര്‍­ക്ക് പൊ­ള്ളി­യി­ട്ടു­ണ്ടെ­ന്നു­മാ­യി­രു­ന്നു മ­ന്ത്രി­യു­ടെ പ്ര­തി­ക­രണം. ഇതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടേറിയറ്റിലും വിഷയം ചർച്ചയായത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<