കുത്തകകൾക്കായി സർക്കാർ സപ്ലൈകോയ്ക്ക് ദയാവധം ഒരുക്കുന്നുവെന്ന് പ്രതിപക്ഷം
കുത്തകകൾക്കായി സർക്കാർ സപ്ലൈകോയ്ക്ക് ദയാവധം ഒരുക്കുന്നുവെന്ന് പ്രതിപക്ഷം
Tuesday, February 13, 2024 2:35 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ, മാവേലി സ്റ്റോർ ഔട്ട്‌ലെറ്റുകളിലെ പ്രതിസന്ധി ഉയർത്തി പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പിലാണ് വിഷയം സഭയിൽ ഉന്നയിച്ചത്.

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നുമില്ലാത്ത സ്ഥിതിയാണ്. മാവേലി സ്റ്റോറുകളിൽ പോയിട്ടു വരുന്നവർ വെറും കൈയോടെയാണ് മടങ്ങുന്നത്. ദയവായി മാവേലിയെ പറയിപ്പിക്കുന്നത് നിർത്തണമെന്നും കെ വച്ച് എന്തെങ്കിലും പേര് നൽകിയാൽ ആളുകൾ പ്രതീക്ഷിക്കാതിരിക്കുമെന്നും ഷാഫി പരിഹസിച്ചു.

സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്ത ധനമന്ത്രിക്കെതിരായ പ്രതിഷേധത്തിലേക്ക് ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെയും പ്രതിപക്ഷം ക്ഷണിച്ചു. രണ്ടുമാസമായി സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലും അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ടെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ കുറ്റങ്ങളത്രയും കേന്ദ്ര സർക്കാരിന് മേൽ ചാരാനാണ് മന്ത്രി ശ്രമിച്ചത്.


പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട് കോടികളാണ് കേന്ദ്ര സർക്കാർ നൽകാനുള്ളതെന്നും അതിനാലാണ് പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു.

സിപിഐ നേതൃയോഗത്തിൽ മന്ത്രിമാർ ഉ‍യർത്തിയ വിമർശനം ഉൾപ്പടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. കുത്തക കമ്പനികൾക്ക് വഴിയൊരുക്കാൻ സപ്ലൈകോയ്ക്ക് ദയാവധം ഒരുക്കുന്ന നടപടിയാണ് സർക്കാരിന്‍റേത്.

3,000 കോടിയോളം രൂപയാണ് കുടിശിക ഇനത്തിൽ വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഇടപെടേണ്ട സർക്കാർ നോക്കുകുത്തിയായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തരപ്രമേയത്ത് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ സഭ ബഹിഷ്കരിച്ച് പുറത്തേക്കുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<