പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിൽ സംഘർഷം; 53 പേർ കൊല്ലപ്പെട്ടു
പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിൽ സംഘർഷം; 53 പേർ കൊല്ലപ്പെട്ടു
Monday, February 19, 2024 6:57 AM IST
പാപുവ ന്യൂ ഗിനിയ: പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് 53 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ ഡേവിഡ് മാനിംഗ് പറഞ്ഞു.‌‌

തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വബാഗ് പട്ടണത്തിന് സമീപമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കരുതപ്പെടുന്നത്. മരണകാരണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല എന്നാൽ പ്രദേശത്ത് കനത്ത വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

സിക്കിൻ, കെയ്കിൻ ഗോത്രവർഗക്കാർ തമ്മിലുള്ള ദീർഘകാല സംഘർഷത്തിന്‍റെ തുടർച്ചയാണ് ഈ സംഭവം. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്നും ഗ്രാഫിക് വീഡിയോകളും ചിത്രങ്ങളും പോലീസിന് ലഭിച്ചു.


പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുള്ള സംഘർഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനിക രീതിയിലുള്ള ആയുധങ്ങളുടെ ഉപയോഗമാണ് ഏറ്റമുട്ടലുകൾ കൂടുതൽ രക്തരൂക്ഷിതമാക്കുന്നത്.

അക്രമം നിയന്ത്രിക്കാൻ പാപുവ ന്യൂ ഗിനിയ സർക്കാർ അടിച്ചമർത്തൽ, മധ്യസ്ഥത, പൊതുമാപ്പ്, മറ്റ് നിരവധി തന്ത്രങ്ങൾ എന്നിവ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരയും പൂർണവിജയം കൈവരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<