പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകമോ?
പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകമോ?
Wednesday, March 13, 2024 6:57 PM IST
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തി. ചൊവ്വാഴ്ച രാവിലെ 11-നാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി വാളൂര്‍ സ്വദേശിയായ അനുവിന്‍റെ(26) മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


ഒരു വര്‍ഷം മുൻപായിരുന്നു അനുവിന്‍റെ വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ് കോവിഡനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയിൽ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്.

ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കേണ്ടതിനാലാണ് വീട്ടിൽനിന്ന് യുവതി പോയത്. എന്നാൽ അനു ഭര്‍തൃവീട്ടിലെത്തിയില്ല. ഫോണിൽ വിളിച്ചിട്ട് ബന്ധുക്കൾക്ക് അനുവിനെ കിട്ടിയില്ല. ഇരു വീടുകളിലും യാതൊരു പ്രശ്നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<