അവസാന അഞ്ചുവിക്കറ്റ് വീണത് 15 റൺസിന്; വിദർഭയ്ക്ക് ഞെട്ടൽ: 42-ാം കിരീടമുയർത്തി മുംബൈ
അവസാന അഞ്ചുവിക്കറ്റ് വീണത് 15 റൺസിന്; വിദർഭയ്ക്ക് ഞെട്ടൽ: 42-ാം കിരീടമുയർത്തി മുംബൈ
Thursday, March 14, 2024 2:02 PM IST
മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദർഭയെ തകർത്ത് മുംബൈയ്ക്ക് കിരീടം. ആവേശകരമായ പോരാട്ടത്തിൽ 169 റൺസിനാണ് മുംബൈയുടെ വിജയം. മുംബൈ ഉയർത്തിയ 538 റൺസിന്‍റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിദർഭ 368 റൺസിന് പുറത്തായി. മുംബൈയുടെ 42-ാം രഞ്ജി കിരീടമാണിത്. സ്കോർബോർഡ്: മുംബൈ- 224, 418, വിദർഭ- 105, 368.

സെഞ്ചുറിയുമായി നായകൻ അക്ഷയ് വഡ്കറും (102) അർധസെഞ്ചുറിയുമായി ഹർഷ് ദുബെയും (65) നടത്തിയ വീരോചിത ചെറുത്തുനില്പ് ചെറിയ പ്രതീക്ഷ നല്കിയെങ്കിലും ഇരുവരും പുറത്തായതിനു പിന്നാലെ വിദർഭയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയായിരുന്നു. 15 റൺസെടുക്കുന്നതിനിടെയാണ് അവസാനത്തെ അഞ്ചുവിക്കറ്റുകൾ വീണത്.

മുംബൈയ്ക്കു വേണ്ടി തനുഷ് കോട്യാൻ നാലുവിക്കറ്റും മുഷീർ ഖാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടുവിക്കറ്റ് വീതവും ഷംസ് മുലാനി, ധവാൽ കുൽക്കർണി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങി‍‍യ വിദർഭയ്ക്ക് സ്കോർ 64 റൺസിൽ നില്ക്കെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായി. 32 റൺസെടുത്ത അഥർവ തൈഡെയെ ഷംസ് മുലാനി വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ 28 റൺസെടുത്ത ധ്രുവ് ഷോറെയെ തനുഷ് കോട്യാൻ‌ ബൗൾഡാക്കുകയായിരുന്നു.

പിന്നാലെ ക്രീസിൽ ഒന്നിച്ച കരുൺ‌ നായരും അമൻ മൊഖാഡെയും ചേർന്ന് കരുതലോടെ സ്കോർബോർഡ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 54 റൺസിന്‍റെ വിലപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 118 റൺസിൽ നില്ക്കെ മൊഖാഡെയെ (32) വിക്കറ്റിനു മുന്നിൽ‌ കുടുക്കി മുഷീർ ഖാൻ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഏഴുറൺസെടുത്ത യഷ് റാത്തോഡിനെ തനുഷ് കോട്യാനും പുറത്താക്കിയതോടെ നാലിന് 133 റൺസെന്ന നിലയിൽ വിദർഭ പതറി.

ഈസമയത്താണ് നായകൻ അക്ഷയ് വഡ്കറും കരുൺ നായരും ക്രീസിൽ ഒന്നിച്ചത്. ഇരുവരും ചേർന്ന് 90 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. 74 റൺസെടുത്ത കരുൺ നായരെ മുഷീർ ഖാൻ പുറത്താക്കിയതോടെ അഞ്ചിന് 223 എന്ന നിലയിലായി വിദർഭ. അവിടെനിന്നാണ് വഡ്കറും ദുബെയും ചേർന്ന് ടീമിനെ തോളിലേറ്റിയത്.


അഞ്ചിന് 248 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയെ പെട്ടെന്ന് പുറത്താക്കി കിരീടത്തിലെത്താമെന്ന മുംബൈയുടെ കണക്കുകൂട്ടലാണ് പാളിയത്. അസാമാന്യ ചെറുത്തുനില്പ് കാഴ്ചവച്ച വഡ്കറും ദുബെയും ചേർന്ന് 130 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി.

എന്നാൽ സ്കോർ 353 റൺസിൽ നില്ക്കെ വഡ്കറെ വിക്കറ്റിനു മുന്നിൽ കുടുക്കി തനുഷ് കോട്യാൻ കൂട്ടുകെട്ട് പൊളിച്ചു. രണ്ടുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ദുബെയും പുറത്തായതോടെ വിദർഭ പതറി. ഇരട്ട പ്രഹരത്തിന്‍റെ ആഘാതത്തിൽ നിന്ന് ഉയരുന്നതിനു മുമ്പുതന്നെ ശേഷിച്ച മൂന്നുവിക്കറ്റുകളും വീഴ്ത്തി മുംബൈ കിരീടം സ്വന്തമാക്കി.

ആദിത്യ സർവാതെ (മൂന്ന്), യഷ് ഠാക്കൂർ (ആറ്), ഉമേഷ് യാദവ് (ആറ്) എന്നിവർ പിടിച്ചുനില്ക്കാൻ മെനക്കെടാതെ പുറത്തായി. റണ്ണൊന്നുമെടുക്കാതെ ആദിത്യ താക്കറെ പുറത്താകാതെ നിന്നു.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<