പേരാ­മ്പ്ര­യില്‍ യു­വ­തി­യെ കൊ­ല­പ്പെ­ടു­ത്തിയ­ത് അ­തി­ക്രൂ­ര­മാ­യി; അ­നു­വി­ന്‍റെ ത­ല ചെ­ളി­യില്‍ ച­വി­ട്ടി­താ­ഴ്ത്തി
പേരാ­മ്പ്ര­യില്‍ യു­വ­തി­യെ കൊ­ല­പ്പെ­ടു­ത്തിയ­ത് അ­തി­ക്രൂ­ര­മാ­യി; അ­നു­വി­ന്‍റെ ത­ല ചെ­ളി­യില്‍ ച­വി­ട്ടി­താ­ഴ്ത്തി
Sunday, March 17, 2024 10:28 AM IST
കോ­ഴി­ക്കോട്: മോ­ഷ­ണ­ശ്ര­മ­ത്തി­നി­ടെ പേരാ­മ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊ­ല­പ്പെ­ടു­ത്തിയ­ത് അ­തി­ക്രൂ­ര­മാ­യി. ബൈ­ക്കില്‍ ലി­ഫ്­റ്റ് കൊ­ടു­ത്ത ശേ­ഷം യു­വ­തി­യെ പി­ടി­ച്ചു­വ­ലിച്ചു­കൊണ്ടു­പോ­യി തല തോ­ട്ടി­ലെ ചെളി­യില്‍ ച­വി­ട്ടി­താ­ഴ്­ത്തു­ക­യാ­യി­രുന്നു.

സം­ഭ­വ­ത്തില്‍ മ­ല­പ്പു­റം സ്വ­ദേ­ശിയായ പ്രതിയെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തി­രുന്നു. ഭ­ര്‍­ത്താ­വി­ന് അ­ടു­ത്തെ­ത്താന്‍ വ­ഴി­യില്‍ വാഹ­നം കാ­ത്തു­നി­ന്ന അ­നു­വി­നെ ഇ­യാള്‍ ലി­ഫ്­റ്റ് ത­രാ­മെ­ന്ന് പറ­ഞ്ഞ് ബൈ­ക്കില്‍ ക­യ­റ്റു­ക­യാ­യി­രുന്നു. മ­റ്റ് വാ­ഹ­ന­ങ്ങള്‍ കി­ട്ടാ­തി­രു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ ഇ­വര്‍ ബൈ­ക്കില്‍ ക­യറി.

തോ­ടി­ന് സ­മീ­പ­ത്തുവ­ച്ച് ബൈ­ക്ക് നിര്‍ത്തി­യ പ്ര­തി അ­നു­വി­നെ തോ­ട്ടില്‍ മു­ക്കി കൊ­ല­പ്പെ­ടുത്തി. പി­ന്നീ­ട് ശ­രീ­ര­ത്തി­ലു­ണ്ടാ­യി­രു­ന്ന ആ­ഭ­ര­ണ­ങ്ങള്‍ അ­ഴി­ച്ചെ­ടു­ത്ത ശേ­ഷം ര­ക്ഷ­പെ­ടു­ക­യാ­യി­രു­ന്നു. സി­സി­ടി­വി ദൃ­ശ്യ­ങ്ങള്‍ കേ­ന്ദ്രീ­ക­രി­ച്ച് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് പ്ര­തി കുടു­ങ്ങി­യ­ത്.


മ­ട്ട­ന്നൂ­രില്‍­നി­ന്ന് മോ­ഷ്ടിച്ച ബൈ­ക്കു­മാ­യി വ­രു­മ്പോ­ഴാ­ണ് ഇ­യാള്‍ കൊ­ല ന­ട­ത്തി­യത്. മ­ല­പ്പു­റം സ്വ­ദേ­ശിയാ­യ പ്ര­തി­ക്കെ­തിരേ 55 കേ­സു­കള്‍ നി­ല­വി­ലു­ണ്ട്. സ­മാ­ന­രീ­തി­യില്‍ അ­പ­രി­ചി­തരാ­യ സ്­ത്രീ­കള്‍­ക്ക് ലി­ഫ്­റ്റ് കൊ­ടു­ത്ത ശേ­ഷം ബ­ലാ­ത്സം­ഗം ചെയ്­ത കേ­സു­ക­ളില്‍ പ്ര­തി­യാ­ണ് ഇ­യാ­ളെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

ചൊവ്വാഴ്ചയാണ് അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നടത്തിയത്. കമ്മല്‍ മാത്രമാണ് ശരീരത്തില്‍നിന്ന് ലഭിച്ചത്.

സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<