കണ്ണൂരിലെ കടുവയെ മയക്കുവെടി വയ്ക്കും
കണ്ണൂരിലെ കടുവയെ മയക്കുവെടി വയ്ക്കും
Sunday, March 17, 2024 7:28 PM IST
കണ്ണൂർ: അടയ്ക്കാത്തോട് ജനവാസ മേഖലയിൽ അവശനിലയിൽ കണ്ട കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചു. മയക്കുവെടി വയ്ക്കാനായി കാസർഗോട്ട് നിന്നും പ്രത്യേക സംഘം എത്തും.

അതേസമയം അടയ്ക്കാത്തോട് മേഖലയിലെ റബർ തോട്ടത്തിലെ ചതുപ്പിൽ കടുവ മണിക്കൂറുകളായി കിടക്കുകയാണ്. ഇത്രയധികം സമയം കടുവ ഒരു സ്ഥലത്ത് തന്നെ തുടരുന്നതിനാൽ കാര്യമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്നാണ് വനംവകുപ്പ് വിലയിരുത്തൽ.

കടുവ കിടക്കുന്ന പ്രദേശം വനംവകുപ്പ് വളഞ്ഞിരിക്കുകയാണ്. നിരീക്ഷണവും നടക്കുന്നുണ്ട്. ആദ്യം കടുവയെ വലയിട്ട് പിടിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികം അല്ലെന്ന് കണ്ടാണ് മയക്കുവെടി സംഘത്തെ വരുത്തുന്നത്. കാസര്‍ഗോട്ട് നിന്നെത്തുന്ന പ്രത്യേക സംഘം കടുവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തും.


ദിവസങ്ങളായി പ്രദേശത്തെ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് രാവിലെ പ്രദേശത്തെ വീടിന്‍റെ മുറ്റത്ത് വരെ കടുവ എത്തി. കടുവയ്ക്കായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കുടുങ്ങിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<