ജെസ്‌ന തിരോധാനക്കേസ്: സിബിഐ റിപ്പോർട്ട് തള്ളണമെന്ന പിതാവിന്‍റെ ഹർജി ഇന്ന് കോടതിയിൽ
ജെസ്‌ന തിരോധാനക്കേസ്: സിബിഐ റിപ്പോർട്ട് തള്ളണമെന്ന പിതാവിന്‍റെ ഹർജി ഇന്ന് കോടതിയിൽ
Tuesday, March 26, 2024 10:14 AM IST
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ തീരുമാനത്തിനെതിരെ പിതാവ് ജയിംസ് സമർപ്പിച്ച തടസഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ സിബിഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകും.

ഹർജിയിൽ സിബിഐയുടെ വാദമാണ് ഇന്ന് കേൾക്കുക. ആറുവർഷം അന്വേഷിച്ചിട്ടും ജെസ്‌നയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്.

ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോർട്ടാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ വാദം.

തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്കോ, മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജെസ്‌ന മരിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും സിബിഐ സമര്‍പ്പിച്ച ക്ലോഷർ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. അതിനാൽ ജസ്നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തിൽ സിബിഐ നൽകുന്ന വിശദീകരണ റിപ്പോർട്ട് കേസിൽ നിർണായകമാണ്. കോടതി സിബിഐക്ക് അനുവദിച്ച രണ്ടാഴ്ച സമയപരിധിയും ഇന്ന് അവസാനിക്കുകയാണ്.

എന്നാൽ, കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജെസ്‌നയുടെ പിതാവിന്‍റെ ആവശ്യം. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജെസ്‌നയെ കാണാതായ സ്ഥലത്തെക്കുറിച്ചോ, ജെസ്‌നയുടെ സുഹൃത്തിനെക്കുറിച്ചോ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.


2018 മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്ത് ജെയിംസ് ജോസഫിന്‍റെ മകൾ ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനി ആയിരുന്നു. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ഫോൺ ഫോൺ എടുത്തിരുന്നില്ല. ആദ്യം വെച്ചൂച്ചിറ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ക്രൈബ്രാഞ്ചും അന്വേഷിച്ചു. പിന്നീടാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജെസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു. അന്വേഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<