രാജസ്ഥാനിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ജീവനൊടുക്കി
രാജസ്ഥാനിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ജീവനൊടുക്കി
Sunday, April 7, 2024 3:20 AM IST
ജയ്പൂർ: രാജസ്ഥാനിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ജീവനൊടുക്കി. ശ്രീ ഗംഗാനഗറിലെ വീട്ടിലാണ് പെൺകുട്ടി തൂങ്ങി മരിച്ചതെന്ന് പോലീസ് അറിയിച്ചു.

യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി മോർച്ചറിക്ക് പുറത്ത് യുവതിയുടെ കുടുംബവും ചില നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തി. പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകിയതെന്ന് എസ്പി ശ്രീ ഗംഗാനഗർ ഗൗരവ് യാദവ് പറഞ്ഞു.സംഭവത്തിൽ മാർച്ച് 25 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.


അടുത്ത ദിവസം, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. തുടർന്ന് മൂന്നാമനെയും പിടികൂടി. കുടുംബത്തിന്‍റെ ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുക്കുമെന്നും എസ്പി യാദവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<