രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാ­റി: സ­തീശന്‍
രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാ­റി: സ­തീശന്‍
Sunday, April 7, 2024 1:29 PM IST
തിരുവനന്തപു­രം: പാ­നൂര്‍ ബോം­ബ് സ്‌­ഫോ­ട­ന­ത്തില്‍ സി­പി­എ­മ്മി­നെ­തി­രേ ആ­ഞ്ഞ­ടി­ച്ച് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍. പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മാണ പരിശീലനം നല്‍കുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണു­ള്ള­തെ­ന്ന് സ­തീ­ശന്‍ വാര്‍­ത്താ­ക്കു­റി­പ്പില്‍ പ­റഞ്ഞു.

രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാ­റി. ആ­രെ ലക്ഷ്യം വ­ച്ചാണ് ബോംബ് നിര്‍­മി­ച്ച­തെ­ന്ന് സി­പി­എം വ്യ­ക്ത­മാ­ക്കണം. ആര്‍എസ്എ­സ്- ­സിപിഎം കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ്, കോണ്‍ഗ്രസ് നേ­താ­ക്ക­ളെ­യാകാം ലക്ഷ്യം വ­ച്ച­തെന്നും സ­തീ­ശന്‍ ആ­രോ­പിച്ചു.

ബോംബ് നിര്‍മിച്ചയാള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വട­ക­ര­യിലെ എല്‍ഡിഎഫ് സ്ഥാ­നാര്‍­ഥി കെ.കെ ശൈ­ല­ജ­യും ഇ­ക്കാ­ര്യ­ത്തില്‍ മ­റുപ­ടി പ­റ­യ­ണ­മെന്നും സ­തീ­ശന്‍ ആ­വ­ശ്യ­പ്പെ­ട്ടു. തെരഞ്ഞെ­ടുപ്പായതുകൊണ്ട് മാത്രമാണ് ബോംബ് നിര്‍മിച്ചവരെ സിപിഎം തള്ളിപ്പറഞ്ഞ­ത്.


തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊല്ലപ്പെട്ടയാള്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാ­കും. തെരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ ഭയപ്പെടുത്തി പോളിംഗ് ബൂത്തില്‍ എത്തിക്കാരിക്കാനുള്ള ഗൂഢനീക്കമാണ് സിപിഎം നടത്തു­ന്ന­തെന്നും സ­തീ­ശന്‍ കൂ­ട്ടി­ച്ചേര്‍ത്തു.

പാനൂരി­ലെ സ്‌­ഫോ­ട­ന­ത്തി­ല്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി.ചന്ദ്രശേ­ഖ­രന്‍ വധക്കേസിലും സിപിഎം ഇതുതന്നെയാണ് ചെയ്­ത­തെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<