പത്മജയുടേത് തരംതാഴ്ന്ന രാഷ്ട്രീയം; അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല: കെ.മുരളീധരന്‍
പത്മജയുടേത് തരംതാഴ്ന്ന രാഷ്ട്രീയം; അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല: കെ.മുരളീധരന്‍
Tuesday, April 9, 2024 4:18 PM IST
തൃശൂര്‍: കെ. കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയ പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരേ കെ.മുരളീധരന്‍. പത്മജയുടേത് തരംതാഴ്ന്ന രാഷ്ട്രീയപ്രവൃത്തി. അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അമ്മയുടെ ഓര്‍മദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റി. ഈ മാസം 26 കഴിയട്ടെ. അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഈ വര്‍ഗീയ ശക്തികളെ തൃശൂരില്‍ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നു. പത്മജയുടെ കൂടെ നടക്കുന്ന കുറച്ചപേര്‍ മാത്രമാണ് ബിജെപിയിലേക്ക് പോയതെന്നും മുരളീധരന്‍ പരിഹസിച്ചു.

നേരത്തെ, തൃശൂരിൽ കോണ്‍ഗ്രസിന്‍റേയും യൂത്ത് കോണ്‍ഗ്രസിന്‍റേയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ ബിജെപിയില്‍ ചേർന്നിരുന്നു. മുരളീ മന്ദിരത്തില്‍ നടന്ന ചടങ്ങിൽ പത്മജാ വേണുഗോപാല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്‍റ് അനീഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവർ പങ്കെടുത്തിരുന്നു.

സംഘര്‍ഷം മുന്‍ നിര്‍ത്തി പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ചടങ്ങിന് ശേഷം കോണ്‍ഗ്രസ് വിട്ടവര്‍ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ഥിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<