"സുൽത്താൻ ബത്തേരി വിവാദം'; സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വിലപ്പോവില്ലെന്ന് ടി. സിദ്ധിഖ്
"സുൽത്താൻ ബത്തേരി വിവാദം'; സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വിലപ്പോവില്ലെന്ന് ടി. സിദ്ധിഖ്
Thursday, April 11, 2024 12:00 PM IST
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന കെ. സുരേന്ദ്രന്‍റെ പ്രതാവനയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് ടി. സിദ്ധിഖ്.

സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിർമിക്കുകയാണ് സംഘപരിവാർ അജണ്ടയെന്നും സിദ്ധിഖ് പറഞ്ഞു.

പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്‌തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും സിദ്ധിഖ് വിമർശിച്ചു.


സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാനധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍റെ പരാമർശം.

വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<