കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്; പൗരത്വനിയമത്തെക്കുറിച്ച് മിണ്ടാട്ടമില്ലെന്ന് മുഖ്യമന്ത്രി
കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്; പൗരത്വനിയമത്തെക്കുറിച്ച് മിണ്ടാട്ടമില്ലെന്ന് മുഖ്യമന്ത്രി
Thursday, April 11, 2024 2:04 PM IST
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ പൗരത്വ നിയമത്തെക്കുറിച്ചു കോൺഗ്രസിനു മിണ്ടാട്ടമില്ലെന്നും പൗരത്വഭേദഗതി എന്നൊരു കാര്യമേ അതിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർക്കലയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിഎഎക്കെതിരേ എൽഡിഎഫ് സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. നാലുവർഷം മുമ്പ് തെരഞ്ഞെടുപ്പ് ഇല്ലായിരുന്നല്ലോ. അന്നും തങ്ങൾ ഇതിനെതിരേ സംസാരിച്ചവരാണ്. സർക്കാർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ കോൺഗ്രസിന് ഇപ്പോഴും സിഎഎയിൽ പ്രതികരണമില്ല. ഒരു പാർട്ടി എന്ന നിലയിൽ പ്രതികരിക്കേണ്ടേ? എത്ര പരിഹാസ്യമാണ് ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുൽ ഗാന്ധിയും ഇതിൽ പ്രതികരിച്ചില്ല. സിപിഎം ഇറക്കിയ പ്രകടനപത്രികയിൽ പൗരത്വനിയമത്തിനെതിരേ പറഞ്ഞു.


എന്നാൽ കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ മിണ്ടാട്ടമില്ല. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ എട്ടാംപേജ് നോക്കാനായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിലില്ല. എത്രമാത്രം വസ്തുതാവിരുദ്ധമായ കാര്യമാണ് കോൺഗ്രസ് പറയുന്നത്. എങ്ങനെയാണ് കോൺഗ്രസിന് സംഘപരിവാർ മനസ് വരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കിഫ്ബി, തോമസ് ഐസക് വിഷയങ്ങളിൽ കോൺഗ്രസ് ആരുടെ കൂടെയാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ഇഡിയുടെ കൂടെയാണെന്നും ആരോപിച്ചു.

ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. എന്നാൽ അവർ ആർഎസ്എസിന്‍റെ അജണ്ടയാണു നടപ്പാക്കുന്നത്. അഭയാർഥികളായി എത്തുന്നവരോടു മതപരമായ വേർതിരിവു കാണിക്കുന്നു. അഭയാർഥികളുടെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<