പാനൂർ ബോംബ് സ്ഫോടനം: പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് സിപിഎം സഹയാത്രികൻ
പാനൂർ ബോംബ് സ്ഫോടനം: പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് സിപിഎം സഹയാത്രികൻ
Thursday, April 11, 2024 2:32 PM IST
തലശേരി: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കുവേണ്ടി ഹാജരാവുന്നത് ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകൻ. കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്കായാണ് അഡ്വ. കെ. പ്രഥ്യു ഹാജരാകുന്നത്.

പ്രതികളായ ഒ.കെ. അരുൺ (27), എ.പി. ഷബിൻലാൽ (27), കെ. അതുൽ (27), സി. സായൂജ് (26), പി.വി. അമൽ ബാബു (27) എന്നിവർക്കു വേണ്ടിയാണ് ജാമ്യഹർജി നൽകിയത്. ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരെയാണ് പോലീസ് പ്രതികളാക്കിയതെന്നുമാണ് തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുൻപിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്.

പ്രതികൾക്കു വേണ്ടി ഹാജരാകുന്ന കെ. പ്രഥ്യു സിപിഎം പ്രവർത്തകർ പ്രതികളായുള്ള കേസുകളിൽ സ്ഥിരമായി ഹാജരാകുന്ന അഭിഭാഷകനാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒൻപതു പ്രതികളെ നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു.


സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുറിയാത്തോട് വലിയപറന്പത്ത് വിനീഷ്, സെൻട്രൽ കുന്നോത്തുപറന്പ് കല്ലായിന്‍റവിടെ വിനോദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.
സ്ഫോടനത്തിൽ മരിച്ച ഷെറിൻ ഉൾപ്പെടെ 12 പേരാണു പ്രതിപ്പട്ടികയിൽ ഉള്ളത്. സാരമായി പരിക്കേറ്റ വിനീഷ് അപകടനില തരണം ചെയ്തു.

കേസിൽ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. രണ്ടുപേർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിമാരും ഒരാൾ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമാണ്.

ബോംബ് നിർമാണവുമായി പാർട്ടിക്കു യാതൊരു ബന്ധവുമില്ലെന്നായിരുന്നു സിപിഎം നിലപാട്. പ്രതികളാക്കിയ പാർട്ടി പ്രവർത്തകർ സംഭവ സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിനു പോയതാണെന്നും നേതാക്കൾ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<