കോടതിയില്‍നിന്ന് ദു­ര­നുഭ­വം ഉ­ണ്ടാ­കു­മ്പോള്‍ ത­ക­രുന്ന­ത് മു­റി­വേ­റ്റവർ; പ്രതികരണവുമായി ന­ടി­യെ ആ­ക്ര­മി­ച്ച കേ­സിലെ അ­തി­ജീവി­ത
കോടതിയില്‍നിന്ന് ദു­ര­നുഭ­വം ഉ­ണ്ടാ­കു­മ്പോള്‍ ത­ക­രുന്ന­ത് മു­റി­വേ­റ്റവർ; പ്രതികരണവുമായി  ന­ടി­യെ ആ­ക്ര­മി­ച്ച കേ­സിലെ അ­തി­ജീവി­ത
Saturday, April 13, 2024 3:47 PM IST
കൊച്ചി: ന­ടി­യെ ആ­ക്ര­മി­ച്ച കേ­സില്‍ മെമ്മ­റി കാര്‍­ഡി­ലെ അ­ട്ടി­മ­റി­യില്‍ പ്ര­തി­ക­ര­ണ­വു­മാ­യി അ­തി­ജീ­വി­ത. തന്‍റെ സ്വ­കാര്യത കോ­ട­തി­യില്‍ പോലും സം­ര­ക്ഷി­ക്ക­പ്പെ­ട്ടി­ല്ലെ­ന്ന് അ­തി­ജീവി­ത ഇന്‍­സ്റ്റ­ഗ്രാ­മില്‍ പ­ങ്കു­വച്ച പോ­സ്­റ്റില്‍ പ­റ­യുന്നു.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ദു­ര­നുഭ­വം ഉ­ണ്ടാ­കു­മ്പോള്‍ ത­ക­രുന്ന­ത് മു­റി­വേ­റ്റ മ­നു­ഷ്യ­രും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണ്. കോടതിയില്‍ തന്‍റെ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്.

അണ്‍­ഫെ­യര്‍ ആന്‍­ഡ് ഷോ­ക്കിം­ഗ് എ­ന്നാണ് മെമ്മറി കാർഡ് ചോർന്ന സംഭവത്തെ അതിജീവിത വിശേഷിപ്പിച്ചത്. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസമുണ്ട്. നീ­തി കിട്ടും വ­രെ പോ­രാ­ട്ടം തു­ട­രുമെന്നും അതിജീവിതയുടെ പോ­സ്­റ്റില്‍ പ­റ­യുന്നു.


നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. കോ­ടതിയു­ടെ ക­സ്­റ്റ­ഡി­യി­ലി­രി­ക്കെ അ­ന­ധി­കൃ­ത­മാ­യി മൂ­ന്ന് പ്രാ­വ­ശ്യം മെമ്മ­റി കാര്‍­ഡ് പരി­ശോ­ധി­ക്ക­പ്പെ­ട്ടു എന്നായിരുന്നു റിപ്പോർട്ട്.

അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയായിരുന്നു കണ്ടെത്തൽ. കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<