ഇസ്രയേൽ-ഇറാൻ സംഘർഷം; എസ്. ജയശങ്കറും ഡേവിഡ് കാമറൂണും ചർച്ച നടത്തി
ഇസ്രയേൽ-ഇറാൻ സംഘർഷം; എസ്. ജയശങ്കറും ഡേവിഡ് കാമറൂണും ചർച്ച നടത്തി
Sunday, April 14, 2024 12:50 AM IST
ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മൂലം പശ്ചിമേഷ്യയിൽ ഉയർന്നുവരുന്ന സാഹചര്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറൂണുമായി ചർച്ച നടത്തി.

ഹോർമുസ് കടലിടുക്കിന് സമീപം ഇസ്രായേൽ ബന്ധമുള്ള ഒരു ചരക്ക് കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്ത ദിവസമാണ് ജയശങ്കറും കാമറൂണും തമ്മിൽ ടെലിഫോൺ വഴി ചർച്ച നടത്തിയത്.

പശ്ചിമേഷ്യയിലെ ഉയർന്നുവരുന്ന സാഹചര്യത്തെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഡേവിഡ് കാമറൂണുമായി ചർച്ച നടത്തിയെന്ന് എസ്. ജയശങ്കർ എക്സിൽ കുറിച്ചു.

അതേസമയം, ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്ത ഇസ്രയേൽ ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന 17 ഇന്ത്യാക്കാരുടെ മോചനത്തിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ടെഹ്റാനിലെയും ഡൽഹിയിലെയും ഇറാൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.


ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. മലയാളികളും കപ്പലിലുണ്ട്.

ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നർ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്‍റെ സോഡിയാക് ഗ്രൂപ്പിന്‍റേതാണ് ഈ കമ്പനി.

ഇറാൻ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇസ്രയേൽ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് കപ്പൽ പിടിച്ചെടുത്തത്. ചരക്കുകപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തി.

മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിന്‍റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<