തൃ­ശൂര്‍ പൂരം: ആ­നകളുടെ­ മുന്നിൽ ആ­റ് മീ­റ്റര്‍ ഒഴിച്ചിടണമെന്ന് ഹൈ­ക്കോ­ട­തി
തൃ­ശൂര്‍ പൂരം: ആ­നകളുടെ­ മുന്നിൽ ആ­റ് മീ­റ്റര്‍ ഒഴിച്ചിടണമെന്ന് ഹൈ­ക്കോ­ട­തി
Monday, April 15, 2024 3:11 PM IST
കൊച്ചി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കു­ന്ന ആ­ന­ക­ളു­ടെ മുന്നിൽ ആ­റ് മീ­റ്റര്‍ ഒഴിച്ചിടണമെന്ന് ഹൈ­ക്കോ­ട­തി. ആ­റ് മീ­റ്റര്‍ ദൂ­ര­പ­രി­ധി­യില്‍ താ­ള­മേ­ളമോ തീ­വെട്ടി­യോ അടക്കം ഒന്നും പാ­ടി­ല്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുടെ ബെ­ഞ്ചാ­ണ് ഹൈ­ക്കോ­ട­തി­യില്‍ ഇ­ന്ന് പ്ര­ത്യേ­ക സി­റ്റിം­ഗ് ന­ട­ത്തി­യ­ത്. കു­ത്തു­വിള­ക്ക് മാത്രം ആനയുടെ ആറ് മീറ്റർ പരിധിക്കുള്ളിൽ വയ്ക്കാം. തീ­വെ­ട്ടി ആ­ചാ­ര­ത്തി­ന്‍റെ ഭാ­ഗ­മ­ല്ലെന്നും കോട­തി വ്യ­ക്ത­മാക്കി.

ആ­ന­യു­ടെ 50 മീറ്റര്‍ പരിധി­യില്‍ താ­ള­മേ­ളം പാ­ടി­ല്ലെ­ന്ന മുന്‍ ഉ­ത്തര­വ് പിന്‍­വ­ലി­ച്ച­താ­യി വ­നം­വ­കു­പ്പ് ഇ­ന്ന് കോ­ട­തി­യെ അ­റി­യിച്ചു. ഇ­തോ­ടെ എ­ത്ര ദൂ­ര­പ­രി­ധി­യാ­കാ­മെ­ന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോട് കോ­ട­തി ആ­രാഞ്ഞു.

പരമാവധി അഞ്ചുമീറ്റര്‍ പരിധിയില്‍ കൂടുതല്‍ പാടില്ലെന്നാ­ണ് ഇ­വര്‍ കോ­ട­തി­യെ അ­റി­യി­ച്ചത്. ഇ­തി­ന് പി­ന്നാ­ലെ­യാ­ണ് കോടതി ആ­റ് മീ­റ്റര്‍ ദൂരപ­രി­ധി­ നി­ശ്ച­യി­ച്ചത്.

ആ­റ് മീ­റ്റര്‍ ദൂരപരിധി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തെ ബാധിക്കു­മെന്ന് തിരുവമ്പാടി ദേവ­സ്വം ആ­ശ­ങ്ക ഉ­ന്ന­യിച്ചു. എ­ന്നാല്‍ ആനയുടെ മുന്‍ഭാഗത്താണ് ദൂരപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഇ­ത് കുടമാറ്റത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

തെച്ചിക്കോട്ടുകാവ് രാ­മ­ച­ന്ദ്രന്‍ എ­ന്ന ആ­ന­യ്­ക്ക് ഫിറ്റ്‌നസ് നല്‍കിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യത­യില്‍ കോടതി സംശയം ഉ­ന്ന­യിച്ചു. ആനയ്ക്ക് കാഴ്ച ഇല്ലെന്നാ­ണ് കോട­തി മ­ന­സി­ലാ­ക്കു­ന്നത്. പി­ന്നെ എ­ങ്ങ­നെ­യാ­ണ് ഫി­റ്റ്‌ന­സ് സര്‍­ട്ടി­ഫിക്ക­റ്റ് ല­ഭി­ച്ച­തെ­ന്ന് കോട­തി ചോ­ദിച്ചു.

മൂന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ആറ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നല്‍കിയെങ്കിലും ആനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാ­ക്കി. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ക­ഴി­യി­ല്ലെന്നും കോടതി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<