അ­നില്‍ ആന്‍റണി വാങ്ങിയ പ­ണം തി­രി­കെ ലഭിക്കാൻ ഇടപെടണമെന്ന് ന­ന്ദ­കു­മാര്‍ ആവശ്യപ്പെട്ടിരുന്നു: പി.ജെ.കു­ര്യന്‍
അ­നില്‍ ആന്‍റണി വാങ്ങിയ പ­ണം തി­രി­കെ ലഭിക്കാൻ ഇടപെടണമെന്ന് ന­ന്ദ­കു­മാര്‍  ആവശ്യപ്പെട്ടിരുന്നു: പി.ജെ.കു­ര്യന്‍
Wednesday, April 10, 2024 5:00 PM IST
കൊച്ചി: ദല്ലാള്‍ ന­ന്ദ­കു­മാര്‍ അ­നില്‍ ആന്‍റണി­ക്കെ­തി­രേ ഉ­ന്ന­യി­ച്ച ആ­രോ­പ­ണ­ത്തില്‍ പ്ര­തി­ക­ര­ണ­വു­മായി പി.ജെ.കു­ര്യന്‍. അ­നില്‍ ആന്‍റ­ണി വാങ്ങി­യ പ­ണം തി­രി­കെ ലഭിക്കാൻ ഇടപെടണമെന്ന് ആ­വ­ശ്യ­പ്പെ­ട്ട് ന­ന്ദ­കു­മാര്‍ ത­ന്നെ വ­ന്ന് ക­ണ്ടി­രുന്നുവെന്ന് അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.

ഈ പ­ണം തി­രി­കെ കൊ­ടു­ക്ക­ണ­മെ­ന്ന് എ.കെ.ആന്‍റണിയോടോ അ­നിലി­നോടോ താന്‍ പ­റ­ഞ്ഞി­ട്ടുണ്ട്. ആ­രോ­ടാ­ണ് പ­റ­ഞ്ഞ­തെ­ന്ന് കൃ­ത്യ­മാ­യി ഓര്‍­ക്കു­ന്നില്ല. എ­ത്ര രൂ­പ­യാ­ണ് കി­ട്ടാ­നു­ള്ള­തെന്നോ എ­ന്തി­നു­വേ­ണ്ടി­യാ­ണ് പ­ണം നല്‍­കി­യ­തെന്നോ ത­നി­ക്ക് അ­റി­യി­ല്ലെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ സ്റ്റാന്‍ഡിംഗ് കൗൺസില്‍ നിയമനത്തിന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണി തന്‍റെ കൈയില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം.


താന്‍ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണു പണം കൈമാറിയത്. എന്നാല്‍ മറ്റൊരാളെയാണു നിയമിച്ചത്. താന്‍ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാല്‍ വാങ്ങിയ 25 ലക്ഷം രൂപ പിന്നീട് പി.ടി. തോമസിന്‍റെ ഇപെടലിനെത്തുടര്‍ന്ന് എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം തിരിച്ചുകിട്ടി. ഇതു സംബന്ധിച്ച വിവരങ്ങൾ പി.ജെ.കുര്യന് അറിയാമെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ഡൽഹിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിലെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. ഡൽഹിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽക്കലായിരുന്നു അനിലിന്‍റെ പ്രധാന ജോലിയെന്നും നന്ദകുമാർ ആരോപിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<