അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. 294 മൃതദേഹങ്ങൾ സിറ്റി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ, ഒരാൾഒഴികെ എല്ലാവരും അപകടത്തിൽ മരിച്ചിരുന്നു. സമീപത്തെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഇവിടെ അഞ്ച് വിദ്യാർഥികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മെഡിക്കൽ വിദ്യാർഥികളെ കൂടാതെ പ്രദേശവാസികളും മരിച്ചിട്ടുണ്ടെന്നാണ് സൂചന. ഹോസ്റ്റലിൽ മെഡിക്കൽ വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയമാണ് അപകടമുണ്ടായത്.