"ചേച്ചീ, ഞാൻ പൊന്നമ്മയാണ്... കിഷോറിനു ഞാൻ വൃക്ക നൽകാം’
Friday, December 7, 2018 3:47 PM IST
ചേച്ചീ, ഞാൻ പൊന്നമ്മയാണ്. ഇനിയും നിങ്ങളുടെ കണ്ണീര് കണ്ടു നിൽക്കാൻ എനിക്കു ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ... നിങ്ങളുടെ മകൻ കിഷോറിനു ഞാനെന്‍റെ വൃക്ക നൽകാം..’ -പൊന്നമ്മ ബാബുവിന്‍റെ വാക്കുകൾ കേട്ടു സന്തോഷംകൊണ്ടു പൊട്ടിക്കരഞ്ഞുപോയി നടി സേതുലക്ഷ്മി.

പതിന്നാലു വർഷമായി തങ്ങൾ അനുഭവിക്കുന്ന വേദനയ്ക്ക് അറുതിയാകുന്നതിന്‍റെ സന്തോഷത്തിലാണു നടി സേതുലക്ഷ്മിയുടെ കുടുംബം. വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന സേതുലക്ഷ്മിയുടെ മകൻ കിഷോറിനു വൃക്ക ദാനംചെയ്യാൻ നടി പൊന്നമ്മ ബാബു സന്നദ്ധത അറിയിച്ചതോടെ ആശ്വാസത്തിന്‍റെ തലോടൽ ഇവർ അനുഭവിക്കുന്നു.

വൃക്കദാനത്തെക്കുറിച്ചു പൊന്നമ്മ ബാബു പറയുന്നു: മകനു വൃക്ക മാറ്റിവയ്ക്കാൻ സഹായം തേടിയുള്ള സേതുലക്ഷ്മിച്ചേച്ചിയുടെ ഫേസ്ബുക്കിലൂടെയുള്ള അഭ്യർഥന കണ്ടാണു ഞാൻ ഈ തീരുമാനമെടുത്തത്.

സേതുച്ചേച്ചി എന്‍റെ കൂടെപ്പിറപ്പാണ്. നാടകത്തിൽ അഭിനയിക്കുന്ന നാൾതൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്‍റെ ചേച്ചി, കാമറയ്ക്കു മുന്നിൽനിന്നു കരഞ്ഞ ആ നിമിഷമുണ്ടല്ലോ.... അതെനിക്കു സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്‍റെ കൂടെപ്പിറപ്പിനുവേണ്ടി, അവരുടെ മകനുവേണ്ടി എനിക്കിപ്പോൾ ചെയ്യാൻ കഴിയുന്നത് ഇതാണ്.

വലിയ കാര്യമാണു ചെയ്യുന്നതെന്ന ചിന്തയൊന്നും എനിക്കില്ല. കിഷോറിന് എന്‍റെ വൃക്ക സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും അറിയില്ല. എനിക്കു വയസൊക്കെയായില്ലേ. രണ്ടു മൂന്നുപേർ വൃക്ക നൽകാൻ സന്നദ്ധരായി വേറെയും എത്തിയതായി സേതുച്ചേച്ചി പറഞ്ഞിട്ടുണ്ട്. എല്ലാം ഒത്തുവന്നാൽ ഞാനവനു വൃക്ക ദാനം ചെയ്യും. ബാക്കി കാര്യങ്ങൾ ഡോക‌്ടർമാരുടെയും ദൈവത്തിന്‍റെയും കൈയിൽ -പൊന്നമ്മ പറയുന്നു.

അമ്മവേഷങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സേതുലക്ഷ്മി. മകന്‍റെ കൂട്ടുകാർ പറഞ്ഞാണു ഫേസ്ബുക്കിലൂടെ തങ്ങളുടെ വേദന പങ്കുവച്ചതെന്നു സേതുലക്ഷ്മി പറയുന്നു. ചികിത്സച്ചെലവു കൈയിൽ നിൽക്കാതെ വന്നതോടെ പല ആശുപത്രികളിൽനിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു.

ഇനിയും വൈകിയാൽ മകനെ എനിക്കു നഷ്‌ടമാകുമെന്നു ഡോക്ടറുടെ വാക്കുകളിൽനിന്നു തിരിച്ചറിഞ്ഞു. നന്മയുള്ള ഒത്തിരിപ്പേർ മകനു സഹായവുമായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു. ഇനി എല്ലാം ദൈവത്തിന്‍റെ കൈയിൽ -സേതുലക്ഷ്മി പ്രതീക്ഷയിലാണ്.

ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.