"സ്റ്റേഷന്‍ മാസ്റ്ററുടെ മേശ'; ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറൽ
Thursday, February 8, 2024 11:43 AM IST
ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന യാത്ര സൗകര്യമാണല്ലൊ ഇന്ത്യന്‍ റെയില്‍വേ. ഒരിക്കല്‍ എങ്കിലും റയില്‍വേ സ്‌റ്റേഷനില്‍ എത്താത്തവര്‍ നന്നേ കുറവായിരിക്കും. അവിടെ നാം കാണുന്ന പച്ചയും ചുവപ്പും കൊടികളും വേറിട്ട യന്ത്രങ്ങളുമൊക്കെ വലിയ കൗതുകമാണ് സമ്മാനിക്കുക.

ഓരോ പാളത്തിലും കൂകിയെത്തി പാഞ്ഞുപോകുന്ന ട്രെയിനുകള്‍ എപ്പോഴും വിസ്മയം തന്നെയാണ്. ഇവയെ അപകടം ഉണ്ടാക്കാതെ കടന്നുപോകാന്‍ സഹായിക്കുന്ന ചില ഉദ്യോഗസ്ഥരും ജീവനക്കാരുമുണ്ട്.

അത്തരത്തില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള ഒരു ആളാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍. സ്‌റ്റേഷന്‍ മാനേജര്‍ ഇല്ലാത്ത സാധാണ റയില്‍വേ സ്‌റ്റേഷനുകളുടെ ഇന്‍ ചാര്‍ജ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ആണ്. അതിനാല്‍ത്തന്നെ വളരെ തിരക്കും ഉത്തരവാദിത്വവും അവര്‍ക്കുണ്ട്.

ഇപ്പോഴിതാ ഒരു റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ മേശയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അതിനുകാരണം മേശപ്പുറത്തുള്ള സാധാനങ്ങള്‍ ആണ്. ഇദ്ദേഹത്തിന്‍റെ മേശപ്പുറത്ത് തുറന്ന ഒരു രജിസ്റ്ററും പത്തോളം ഫോണുകളും കാണാം.

"സ്റ്റേഷന്‍ മാസ്റ്ററുടെ മേശ. തിരക്കുള്ള ഒരു പ്രൊഫഷണലിനെ കാണിക്കുന്നു' എന്ന അടിക്കുറിപ്പോടെ എത്തയ ഈ ചിത്രത്തിന് നിരവധി കമന്‍റുകള്‍ ലഭിച്ചു. "ഒരു നിശ്ചിത സമയത്ത്, സ്റ്റേഷന്‍ മാസ്റ്റര്‍ കുറഞ്ഞത് മൂന്ന് വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. അടുത്തുള്ള സ്റ്റേഷനിലെ രണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സെക്ഷന്‍ കണ്‍ട്രോളര്‍ ഓഫ് കണ്‍ട്രോള്‍ എന്നിവരുമായി. വല്ലാത്ത ജോലിതന്നെ' എന്നാെണാരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.