"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്‍
Tuesday, March 26, 2024 11:48 AM IST
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്ങള്‍ അങ്ങനെയങ്ങനെ മോഹങ്ങളുടെ ഒരു നീണ്ടനിര. ചിലര്‍ തങ്ങളുടെ പിതാവ് ഇത്തരത്തില്‍ സമ്പാദിച്ചതിനാല്‍ കോടീശ്വര പുത്രന്‍മാരായി വിലസും.

എന്നാല്‍ ചൈനയിലെ ഒരു വ്യവസായി തന്‍റെ മകനോട് ചെയ്ത കാര്യം സമൂഹ മാധ്യമങ്ങളില്‍ കൗതുകം ഉളവാക്കുകയാണ്. പ്രശസ്ത ചൈനീസ് സ്പൈസി സ്നാക്ക് ബ്രാന്‍ഡായ മാലാ പ്രിന്‍സിയുടെ സ്ഥാപകനും പ്രസിഡന്‍റുമായ ഷാംഗ് യുഡോംഗിന്‍റേയും മകനാണ് ഷംഗ് സിലോംഗിന്‍റേയും കാര്യമാണിത്.

തന്‍റെ കുടുംബം നടത്തുന്ന ബിസിനസിനെ കുറിച്ച് മകനും അറിയാമായിരുന്നു. എങ്കിലും അത് വലിയ നഷ്ടത്തിലാണെന്നായിരുന്നു സിലോംഗിന്‍റെ അറിവ്. കമ്പനി നടത്തിക്കൊണ്ടുപോകാന്‍ കുടുംബം കടക്കെണിയിലാണെന്നാണ് പിതാവ് മകനോട് പറഞ്ഞിരുന്നത്.

പിംഗ്ജിയാംഗ് കൗണ്ടിയിലെ ഒരു സാധാരണ ഫ്ലാറ്റിലാണ് സിലോംഗും കുടുംബവും കഴിഞ്ഞത്. സാധാരണ സ്‌കൂളില്‍ സാധാരണക്കാര്‍ക്കൊപ്പമാണ് അദ്ദേഹം പഠിച്ചത്. എങ്ങനെയെങ്കിലും പഠിച്ച് മിടുക്കനായി തന്‍റെ കുടുംബത്തെ ഒരു കരയ്‌ക്കെത്തിക്കണമെന്ന് സിലോംഗ് ആഗ്രഹിച്ചു.

അത്തരത്തില്‍ പഠിച്ച് അദ്ദേഹം തന്‍റെ ബിരുദം കരസ്ഥമാക്കി. ആ സന്തോഷം പിതാവിനോട് പറയാന്‍ എത്തിയപ്പോള്‍ പിതാവ് മറ്റൊരു ഞെട്ടിക്കുന്ന രഹസ്യം പറഞ്ഞു. അതായത് തന്‍റെ മകന്‍ ശതകോടീശ്വരനാണെന്ന സത്യം.

തങ്ങളുടെ കമ്പനി വര്‍ഷത്തില്‍ 83 ദശലക്ഷം യുഎസ് ഡോളര്‍ വിറ്റുവരവുള്ള കമ്പനിയാണെന്നറിഞ്ഞ സിലോംഗ് ആകെ ഞെട്ടിപ്പോയി. മകന്‍ താഴ്മയുള്ളവനും അധ്വാനത്തിന്‍റെ ഫലം മനസിലാക്കുന്നവനും ആകാന്‍ വേണ്ടിയാണത്രെ ഷാംഗ് ഇത്തരത്തില്‍ ചെയ്തത്.

ശേഷം അദ്ദേഹം1.4 മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള പുതുതായി നിര്‍മിച്ച വില്ലയിലേക്ക് തങ്ങളുടെ താമസം മാറ്റി. മാത്രമല്ല ഈ 24 കാരനിപ്പോള്‍ അച്ഛനെ സഹായിക്കാനായി കമ്പനിയില്‍ ഇ-കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്യുകയാണ്.

വൈറലായി തീര്‍ന്ന ഈ സംഭവത്തില്‍ നെറ്റിസണും ഞെട്ടി. "ഒരു യക്ഷിക്കഥ പോലെ' എന്നാണൊരാള്‍ കുറിച്ചത്. "മകനോടത്ര സ്‌നേഹമുള്ള ഒരു പിതാവ്; വലിയ പാഠം തന്നെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.