കൂടെയോടാന്‍ ആളെ വേണം; ഇ- റിക്ഷാക്കരന്‍റെ വിവാഹപരസ്യം വൈറല്‍
Monday, February 19, 2024 2:53 PM IST
യോജിച്ച കാലത്തെ വിവാഹാലോചനകള്‍ സര്‍വ സാധാരണമായ ഒരു കാര്യമാണല്ലൊ. നാട്ടുകാരും ബന്ധുക്കളും വിവാഹ ദല്ലാളുമാരുമൊക്കെ "നമ്മുടെ ഒരു പയ്യനുണ്ടെ' അല്ലെങ്കില്‍ "നല്ല അടക്കോം ഒതുക്കോം ഉള്ള പെണ്ണാ' എന്നൊക്കെയുള്ള ഡയലോഗുകള്‍ ഒരാളുടെ ജീവിതത്തിന്‍റെ അരങ്ങില്‍ക്കേറിയങ്ങ് കാച്ചും.

സംഭവം സത്യമാണൊ വെറും വാചകമാണൊ എന്നതൊക്കെ പില്‍ക്കാലത്ത് വിവാഹിതര്‍ക്ക് അനുഭവത്തിലൂടെ മനസിലാകും.

അതുപോകട്ടെ, കാര്യത്തിലേക്ക് വരാം. ചിലയാളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവരെ ആരും കല്യാണത്തിന് നിര്‍ബന്ധിക്കാത്തത് ആയിരിക്കും. "ഇത്രേം കോടി ജനങ്ങള്‍ ഈ ഭൂമുഖത്തുണ്ടായിട്ടും ഒറ്റ ഒരുത്തന്‍ പോലും നമ്മുടെ കാര്യം ഒന്ന് പരിഗണിക്കുന്നില്ലല്ലൊ ദൈവമേ' എന്നോര്‍ത്തവര്‍ ആശങ്കപ്പെടും.

എന്നാല്‍ വേറേ ചിലരുണ്ട്. അവര്‍ "ആവശ്യം സൃഷ്ടിയുടെ മാതാവ്' എന്ന് വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടര്‍ ഏതുവിധേനയും തങ്ങളുടെ കാര്യം അവതരിപ്പിക്കും. അത്തരത്തിലുള്ള ഒരു മിടുക്കന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ദീപേന്ദ്ര റാത്തോഡ് എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്. മധ്യപ്രദേശിലെ ദാമോയിലാണ് ആളുള്ളത്. അവിടെ ഒരു ഓട്ടോ റിക്ഷ ഓടിക്കുകയാണ് കക്ഷി. എന്നാല്‍ 29 വയസായിട്ടും കല്യാണമൊന്നും ശരിപ്പെട്ടില്ല.

കൂടെ പഠിച്ചവനൊക്കെ മൂന്നും നാലും പിള്ളേരുടെ അച്ഛനായി മാറി. ഇതോടെ എങ്ങനെയെങ്കിലും കല്യാണം കഴിക്കാന്‍ റാത്തോഡ് തീരുമാനിച്ചു. എന്നാല്‍ പെണ്ണിനെ കണ്ടുകിട്ടണമല്ലൊ. സമൂഹത്തിലാണെങ്കില്‍ പെണ്‍കുട്ടികള്‍ കുറവും. ഇതോടെ പുള്ളിയോരു പരസ്യം തയാറാക്കി.‌

തികഞ്ഞ ജീവിതപങ്കാളിയെ ലഭിക്കാന്‍ വിശദവിവരങ്ങള്‍ വച്ചൊരു ഹോര്‍ഡിംഗ്‌സ് തയാറാക്കി. എന്നിട്ടത് തന്‍റെ ഇ-റിക്ഷയുടെ വശത്തായി കെട്ടിയും വച്ചു. ഹോര്‍ഡിംഗ്‌സില്‍ 29 കാരനായ യുവാവിന്‍റെ ഉയരം, ജനനത്തീയതി, സമയം, രക്തഗ്രൂപ്പ്, വിദ്യാഭ്യാസ യോഗ്യതകള്‍, "ഗോത്രം' തുടങ്ങിയ വിശദാംശങ്ങള്‍ ഉണ്ടായിരുന്നു.

തന്‍റെ നാട്ടില്‍ നിന്നല്ലാതെ പുറംനാട്ടില്‍ നിന്നായാലും കല്യാണം കഴിക്കാന്‍ തയാറാണെന്നും റാത്തോഡ് പറയുന്നു. തന്‍റെ നല്ലപാതി എന്നും ഹാപ്പി ആയിരിക്കുമെന്ന് ഇദ്ദേഹം ആണയിടുന്നു. ഈ കല്യാണശ്രമങ്ങള്‍ക്ക് മാതാപിതാക്കളും ഇപ്പോള്‍ പിന്തുണ നല്‍കുന്നത്രെ.

എന്തായാലും ഈ യാത്രയ്ക്കിടെ റാത്തോഡിന്‍റെ എവിടെയെങ്കിലും വധു കാത്തുനില്‍ക്കുമെന്ന് നെറ്റിസണും കരുതുന്നു. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നാണല്ലൊ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.