"ഭാഗ്യം'മറന്നുകളഞ്ഞില്ല; അതുകൊണ്ട് ഈ ഡ്രൈവര്‍ രക്ഷപ്പെട്ടു
Saturday, February 10, 2024 3:05 PM IST
ഭാഗ്യക്കുറി എടുക്കുന്ന ഏതൊരാളുടെ മനസിലും അതില്‍ നിന്നും സമ്മാനമടിച്ച് ജീവിതം സുരക്ഷിതമാക്കണമെന്ന ആഗ്രഹമാണുള്ളത്. എന്നാല്‍ ഈ സമ്മാനം ഒരാള്‍ക്ക് മാത്രമാണല്ലൊ ഉണ്ടാവുക.

അതിനാല്‍ത്തന്നെ ഭാഗ്യത്തിനായുള്ള തങ്ങളുടെ ശ്രമങ്ങള്‍ ആളുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍ അടിച്ച ടിക്കറ്റിന്‍റെ കാര്യം ഒരാള്‍ അറിയാതെ പോയാല്‍ എങ്ങനെയിരിക്കും? നിര്‍ഭാഗ്യവാന്‍ എന്ന് സാധാരണക്കാര്‍ അയാളെ പറയും.

ഇപ്പോഴിതാ വിര്‍ജീനിയയിലെ ഒരു ഭാഗ്യശാലിക്കുണ്ടായ അപൂര്‍വഭാഗ്യമാണ് നെറ്റിസണില്‍ വൈറല്‍. സക്കറി ക്ലെമന്‍റ്സ് ഡെലിവറി ഡ്രൈവര്‍ ആയ ഇദ്ദേഹം ഒരു സ്‌ക്രാച്ച്-ഓഫ് ലോട്ടറി വാങ്ങി. എന്നാല്‍ ഇദ്ദേഹം ഈ ടിക്കറ്റിന്‍റെ കാര്യം അങ്ങ് മറന്നുപോയി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് ഇദ്ദേഹത്തിന് ഈ ടിക്കറ്റിന്‍റെ കാര്യം ഓര്‍മ വന്നത്. ഉടനടി അതെടുത്തുനോക്കി. വലിയപ്രതീക്ഷ ഇല്ലാതെ ആണ് അത് ചുരണ്ടിയത്. പക്ഷേ ഫലം സക്കറിയെ ഞെട്ടിച്ചു.

കാരണം അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റി മറിക്കുന്നതായിരുന്നു അതിലെ സമ്മാനം. 100,000 ഡോളര്‍ (83,04,000 രൂപ) ആ സമ്മാനം. ഞെട്ടിപ്പോയ അദ്ദേഹം ഉടനടി ലോട്ടറി അധികൃതരുമായി ബന്ധപ്പെടുകയും വിജയി താനെന്ന് ഉറപ്പിക്കുകയും ചെയ്തു.

സമ്മാനമായി ലഭിച്ച തുകയില്‍ കുറച്ചുകൊണ്ട് തന്‍റെ ഡെലിവറി ബിസിനസ് വിപുലമാക്കാനാണ് സക്കറിയുടെ പദ്ധതി.

വാര്‍ത്ത വൈറലായതോടെ നിരവധി കമന്‍റുകള്‍ വരികയുണ്ടായി. "അപ്രതീക്ഷിതമായി എത്തുന്ന വിജയങ്ങള്‍ വല്ലാത്ത ആനന്ദം നല്‍കും; തുക ബുദ്ധിപരമായി വിനിയോഗിക്കാന്‍ കഴിയട്ടെ' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.