ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്കു വാങ്ങി തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്കു വാങ്ങി തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
Tuesday, September 16, 2025 1:51 AM IST
കോഴിക്കോട്: ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്കു വാങ്ങി തട്ടിപ്പു നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) രീതി വ്യാപകമാണെന്ന് മുന്നറിയിപ്പു നൽകി കേരള പോലീസ്.

അ‌ക്കൗണ്ട് വാടകയ്ക്കു നൽകുകയാണെങ്കിൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്നു വാഗ്ദാനം നൽകി മറ്റുള്ളവരുടെ അക്കൗണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയാണ് ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘം വ്യാപകമാകുന്നത്. സാമൂഹികമാധ്യമങ്ങളിൽ പാർട്ട് ടൈം/ഓൺലൈൻ ജോലികൾ തെരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നുണ്ട്.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലിനൽകുന്നതാണ് തട്ടിപ്പുസംഘത്തിന്‍റെ മറ്റൊരു രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണു തട്ടിപ്പുകാർ വാഗ്‌ദാനം ചെയ്യുന്നത്.


വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ടായി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വിവരം 1930 നമ്പറിൽ അറിയിക്കുകയും സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും കേരളാ പോലീസ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.