സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
സംഘർഷങ്ങൾക്കിടയിൽ  മണിപ്പുരിൽ ഇന്ന്  രണ്ടാംഘട്ട വോട്ടെടുപ്പ്
Friday, April 26, 2024 1:26 AM IST
ന്യൂഡൽഹി: കനത്ത സുരക്ഷയ്ക്ക് നടുവിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 857 പോളിംഗ് സ്റ്റേഷനുകളിൽ സുരക്ഷ കണക്കിലെടുത്ത് 87 കന്പനി അർധസൈനിക വിഭാഗങ്ങളെയും 4000 ത്തിലധികം സംസ്ഥാന പോലീസ് സേനയെയും വിന്യസിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രദീപ് കുമാർ ഝാ അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ ഒന്പത് പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 191 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് ഉദ്യോഗസ്ഥരായിരിക്കും നിയന്ത്രിക്കുന്നതെന്നും ഝാ കൂട്ടിച്ചേർത്തു.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് മണിപ്പുരിൽ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് കാംഗ്പോക്പിയിൽ ദേശീയപാതയിൽ പാലം തകർന്ന് ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപ്പുരിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.


സ്ഫോടനത്തിൽ പാലം തകർത്തതിനു പിന്നിൽ മെയ്തെയ് വിഭാഗമാണെന്ന് കുക്കികൾ ആരോപിച്ചിരുന്നു. എന്നാൽ ഇംഫാലിലേയ്ക്കുള്ള ചരക്കുനീക്കം തടയാൻ കുക്കികളാണു പാലം നശിപ്പിച്ചതെന്ന് മെയ്തെയ്കളും ആരോപിച്ചു.

തെരഞ്ഞെടുപ്പിനിടെ കുക്കി ഗ്രാമങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും ഇതിനുപിന്നിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള മെയ്തെയ് ഗ്രൂപ്പുകളാണെന്നും ഇവർ ആരോപിച്ചു.

സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് അന്വേഷണം നടത്തണമെന്നും കുക്കി സംഘടനകൾ ആവശ്യപ്പെട്ടു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 19 ന് മണിപ്പുരിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വ്യാപക അക്രമം നടന്നിരുന്നു. ഇതേത്തുടർന്ന് 11 പോളിംഗ് സ്റ്റേഷനുകളിൽ തിങ്കളാഴ്ച റീപോളിംഗ് നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.