വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
Friday, April 26, 2024 2:29 AM IST
സനു സിറിയക്

ന്യൂഡൽഹി: വിവാദ പ്രസംഗങ്ങളിൽ വിശദീകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചു.

ഈ മാസം 29ന് രാവിലെ 11നു മുന്പ് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ പ്രകോപനപ്രസംഗത്തിലാണ് കമ്മീഷന്‍റെ നടപടി.

“കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യസ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്‌ലിംകൾക്കു വിതരണം ചെയ്യു”മെന്നാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചത്.

പ്രസംഗത്തിനെതിരേ പ്രതിപക്ഷ പാർട്ടികളും ഒട്ടേറെ വ്യക്തികളും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ വിദ്വേഷപ്രസംഗം മോദി യുപിയിലെ അലിഗഡിലും ആവർത്തിച്ചിരുന്നു. കമ്മീഷൻ നടപടി വൈകിക്കുന്നതിനെതിരേ വിമർശനങ്ങൾ ഉയരുന്നതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്.


രാഹുൽ ഗാന്ധി തന്‍റെ പ്രസംഗങ്ങളിലൂടെ ‘തെക്കു‌- വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് ജനപ്രാതിനിധ്യ നിയമത്തിന്‍റെ 77-ാം വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ നടപടി സ്വീകരിച്ചത്. കേരളത്തിലടക്കം പ്രചാരണത്തിനെത്തിയ രാഹുൽ ഈ പരാമർശം ആവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് നടപടി.

അതേസമയം, മോദിക്കു നോട്ടീസ് നൽകിയതിനൊപ്പം ബിജെപിയെ പ്രീതിപ്പെടുത്താനാണു കമ്മീഷൻ രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകിയതെന്ന് ഇന്ത്യ സഖ്യം വിമർശിച്ചു. മോദിക്കും രാഹുലിനും നേരിട്ട് നോട്ടീസ് നൽകുന്നതിനു പകരം അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടി അധ്യക്ഷന്മാർക്കു നോട്ടീസ് നൽകിയതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

എന്നാൽ, താരപ്രചാരകരുടെ ചുമതല പാർട്ടി അധ്യക്ഷന്മാർക്കാണെന്നും അതിനാലാണ് ഖാർഗെയ്ക്കും നഡ്ഡയ്ക്കും നോട്ടീസ് നൽകിയതെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ന്യായീകരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.