Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കേരളത്തെ സ്നേഹിച്ച എത്യോപ്യൻ ചക്രവർത്തി
കേരളത്തെയും മലയാളികളെയും ഏറെയിഷ്ടപ്പെട്ട എത്യോപ്യൻ ചക്രവർത്തിയുടെ ഓർമകൾക്ക് അന്‍പതു വയസ്
1940കളിലെ എത്യോപ്യ.
തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് അല്പം മാറിയുള്ള ആംബോ എന്ന സ്കൂളിൽ അന്നൊരു നാടകം അരങ്ങേറുന്നു- ജൂലിയസ് സീസർ. സ്കൂളിൽ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്ന മലയാളി അധ്യാപകൻ പോൾ വർഗീസാണ് മാർക് ആന്റണിയുടെ വേഷം ചെയ്യുന്നത്.
നാടകം കാണാൻ വളരെ പ്രധാനപ്പെട്ടൊരാളെത്തി- വേറാരുമല്ല, എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സിലാസി! മറ്റൊന്നുകൂടിയുണ്ടായി. മാർക് ആന്റണിയുടെ പ്രകടനം അദ്ദേഹത്തെ വിസ്മയിപ്പിച്ചു. നാടകത്തിനുശേഷം പോൾ സാർ എത്യോപ്യൻ ഭാഷയായ അമാറികിൽ നടത്തിയ പ്രസംഗം ചക്രവർത്തിയെ അക്ഷരാർഥത്തിൽ അതിശയിപ്പിക്കുകയും ചെയ്തു.
അവിടെ തുടങ്ങുന്നു, ഹെയ്ലി സിലാസി ചക്രവർത്തിക്ക് പോൾ സാറും കേരളവുമായുള്ള ബന്ധം. അക്കാലത്ത് ഒട്ടേറെ മലയാളികൾ എത്യോപ്യയിൽ അധ്യാപകരായി ജോലിചെയ്തിരുന്നു. പോൾ സാറിനോടുള്ള സ്നേഹബഹുമാനങ്ങളാൽ ചക്രവർത്തി അദ്ദേഹത്തെ തലസ്ഥാനത്തുള്ള ഹെയ്ലി സിലാസി ഹയർ സെക്കൻഡറി സ്കൂളിലേക്കു കൊണ്ടുവന്നു.
അവർ തമ്മിലുള്ള ബന്ധം ഉൗഷ്മളമായി ദീർഘകാലം തുടർന്നു. പിന്നീട് നാട്ടിലേക്കു തിരിച്ചുപോരാൻ പോൾ വർഗീസ് തീരുമാനമെടുത്തപ്പോൾ എത്യോപ്യയിൽ തുടരാൻ ചക്രവർത്തി ഏറെ സ്നേഹപൂർവം നിർബന്ധിച്ചിരുന്നു. എങ്കിലും മടങ്ങാതെ നിവൃത്തിയില്ലെന്ന നിലപാടിലായിരുന്നു പോൾ സാർ.
ചക്രവർത്തി കേരളത്തിൽ
1956ൽ ഇന്ത്യ സന്ദർശിച്ചവേളയിൽ ഹെയ്ലി സിലാസി കേരളത്തിലുമെത്തി. പോൾ വർഗീസിനെ വിളിച്ചുവരുത്തി സൗഹൃദം പങ്കിടാനും അദ്ദേഹം മറന്നില്ല. കേരളത്തിലെ വിദ്യാഭ്യാസ രീതികളും അധ്യാപകരെയും ചക്രവർത്തിക്ക് വലിയ മതിപ്പായിരുന്നു. ഈ ഇഷ്ടംമൂലം ഒട്ടേറെ മലയാളികൾക്ക് ആഡിസ് അബാബയിൽ അധ്യാപകരായി ജോലിചെയ്യാൻ കഴിഞ്ഞു.
നിയമപാലകരായും ഏറെപ്പേർ അവിടെ ജോലിചെയ്തിരുന്നു. ഇവരെയെല്ലാം അന്നാട്ടുകാർ ഏറെ ബഹുമാനിക്കുകയും ചെയ്തു. മറ്റൊരു ചരിത്രപരമായ കൗതുകംകൂടി പോൾ വർഗീസിന്റെ കാര്യത്തിലുണ്ട്. വൈദികനാവുക എന്ന തീരുമാനത്തിലാണ് അദ്ദേഹം എത്യോപ്യയിലെ അധ്യാപക ജോലി വേണ്ടെന്നുവച്ച് നാട്ടിലേക്കു മടങ്ങിയത്.
അദ്ദേഹം തന്റെ ആഗ്രഹം പൂർത്തീകരിക്കുകയും പിന്നീട് പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയായി സഭയെ നയിക്കുകയും ചെയ്തു. ചക്രവർത്തി കേരളത്തിലെ ഓർത്തഡോക്സ് സഭയുമായി വലിയ സൗഹൃദവും സാഹോദര്യവും പങ്കിടുകയും പള്ളികൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
അവസാനത്തെ ചക്രവർത്തി
എത്യോപ്യയുടെ അവസാനത്തെ ചക്രവർത്തിയാണ് ഹെയ്ലി സിലാസി. 1892 ജൂലൈ 23ന് മക്കോണൻ മൈക്കിൾ- യെഷീമെ ഉബറ്റ് അലി എന്നിവരുടെ മക്കളായി ജനിച്ചു.
റാസ്തഫാരി മക്കോണൻ എന്നായിരുന്നു ആദ്യത്തെ പേര്. 1930 ഏപ്രിൽ രണ്ടു മുതൽ 1974 സെപ്റ്റംബർ 12 വരെ എത്യോപ്യയുടെ ചക്രവർത്തിയായിരുന്നു. ചക്രവർത്തിനി സെവ്ഡിറ്റുവിന്റെ കാലത്ത് പൂർണ അധികാരമുള്ള റീജന്റ് ആയി പ്രവർത്തിച്ചിരുന്നതിനാൽ രാജ്യഭരണത്തിൽ ശക്തമായ അടിത്തറയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി 1931ൽ അദ്ദേഹം പുതിയ ഭരണഘടനയുണ്ടാക്കി. 1942ൽ അടിമത്തം നിരോധിക്കുകയും ചെയ്തു. എത്യോപ്യയെ ഇറ്റലിയുടെ അധിനിവേശത്തിൽനിന്നു മോചിപ്പിക്കാൻ ഇറ്റാലിയൻ ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്ത് പരാജയപ്പെടുകയും ഇംഗ്ലണ്ടിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.
വിദേശരാജ്യങ്ങളിലിരുന്നും അദ്ദേഹം സ്വാതന്ത്ര്യത്തിനായി പല പരിപാടികളും ആസൂത്രണംചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎൻ എത്യോപ്യക്കും എറിത്രിയക്കും തുല്യ അവകാശങ്ങളോടുകൂടി അദ്ദേഹത്തിനു കൈമാറി. എന്നാൽ എറിത്രിയയെ അദ്ദേഹം എത്യോപ്യയുടെ പ്രവിശ്യ മാത്രമാക്കി.
ഇതിനെതിരേ വ്യാപകമായ എതിർപ്പാണുയർന്നത്. പിൽക്കാലത്ത് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്നെങ്കിലും നാട്ടിൽ സിലാസിക്കെതിരേ അടിയൊഴുക്കുകളുണ്ടായി. ഏകാധിപത്യശൈലിയിൽ എതിരാളികളോടു ക്രൂരമായി പെരുമാറുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു.
പട്ടാള അട്ടിമറി
രാജ്യത്തെ അസ്വസ്ഥതകൾ മുതലെടുത്ത് ഡെർഗ് എന്ന പട്ടാള മധ്യനിരയുടെയും പോലീസിന്റെയും അതിർത്തിസേനയുടെയും കൂട്ടായ്മ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഹെയ്ലി സിലാസിയുടെ ഭരണത്തെ അട്ടിമറിച്ചു. ഡെർഗ് നേതാവായ മങ്കിസ്തു ഹെയ്ലി മറിയം എന്ന പട്ടാള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 1974 സെപ്റ്റംബർ 12ന് പുതിയ പട്ടാളഭരണം നിലവിൽവന്നു.
പട്ടാളത്തിന്റെ കീഴിൽ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു. മങ്കിസ്തുവിന്റെ ഭരണവും 80കളിൽ പല എതിർപ്പുകൾക്കും സാന്പത്തിക അസ്ഥിരതയ്ക്കും ആഭ്യന്തര കലാപങ്ങൾക്കും കാരണമായി. 1991ൽ മേയിൽ എത്യോപ്യൻ പീപ്പിൾസ് റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് ഭരണം കൈയടക്കി. മങ്കിസ്തു സിംബാബ്വേയിലേക്കു പലായനംചെയ്തു.
ചക്രവർത്തിയുടെ മരണം
1974ൽ അധികാരം നഷ്ടപ്പെട്ട ഹെയ്ലി സിലാസിയെ പട്ടാളം വീട്ടുതടങ്കലിലാക്കിയിരുന്നു. ഒരുകൊല്ലം കഠിനമായ തടവിലിട്ട് 1975 ഓഗസ്റ്റ് 27നു മങ്കിസ്തുവിന്റെ മേൽനോട്ടത്തിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
മൃതദേഹം ചക്രവർത്തിയുടെ കാര്യാലയത്തിനടിയിൽ മറവുചെയ്തു. മങ്കിസ്തു 1991ൽ പലായനംചെയ്തശേഷം പിറ്റേക്കൊല്ലമാണ് ജനം സിലാസിയുടെ ഭൗതിക ശരീരം കണ്ടെത്തി വീണ്ടും സംസ്കരിച്ചത്. മലയാളികളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്ത ചക്രവർത്തി ഓർമയായിട്ട് അന്‍പതു വർഷം.
അറിവാകാശം
ബഹിരാകാശ വ്യോമയാന പദ്ധതികള്‍ക്കായും പഠനപര്യവേക്ഷണങ്ങൾക്കായും അമേരിക്ക സ്ഥാപിച്ച നാസ ലോകത്തെ ഇത്തരത്തിലുള്ള ഏ
പ്രണയക്കടലാഴങ്ങളിൽ...
മലയാളത്തിലെ ആദ്യ ക്യാന്പസ് നോവലായ ഉൾക്കടൽപ്രകാശിതമായിട്ട് അരനൂറ്റാണ്ട്
കൈകാലുകളിൽ ചങ്ങല വീണ കാമു
മനംനിറച്ച് നാഗാ വസന്തോത്സവം
നാഗാലാൻഡിലെ പതിനേഴ് ഗോത്രവിഭാഗങ്ങൾ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനു
എഴുന്നേൽക്കൂ പക്ഷീ...വാസ്തുവിദ്യാ വിസ്മയമായി ലേപാക്ഷി വീരഭദ്ര ക്ഷേത്രം
കാലത്തിന്റെ മൂകസാക്ഷിയായി ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ലേപാക്ഷി വീര
നൃത്ത ജീവിതം
രണ്ടര പതിറ്റാണ്ടിനുശേഷം ഒരു നർത്തകി വീണ്ടും ചിലങ്കയണിയുക! നടനത്തിന് അവരുടെ മനസും ശരീരവും വീണ്ടും രൂപപ്പെടാൻ അധ
ഇതാ ഒരു അസാധാരണ ഗായകൻ
നാളെ കിഷോർ കുമാറിന്റെ ജന്മവാർഷികദിനമാണ്. ഓഗസ്റ്റ് നാല്.., 96 വർഷങ്ങൾ...! ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ മധ്യപ്ര
വാക്കുകളിലെ വള്ളംകളി
""ഒന്നാം ട്രാക്കിൽ ചമ്പക്കുളം, രണ്ടാം ട്രാക്കിൽ നടുഭാഗം, മൂന്നാം ട്രാക്കിൽ കാരിച്ചാൽ, നാലാം ട്രാക്കിൽ പായിപ്പാട്. നാല് ഗജവീ
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെ
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
അറിവാകാശം
ബഹിരാകാശ വ്യോമയാന പദ്ധതികള്‍ക്കായും പഠനപര്യവേക്ഷണങ്ങൾക്കായും അമേരിക്ക സ്ഥാപിച്ച നാസ ലോകത്തെ ഇത്തരത്തിലുള്ള ഏ
പ്രണയക്കടലാഴങ്ങളിൽ...
മലയാളത്തിലെ ആദ്യ ക്യാന്പസ് നോവലായ ഉൾക്കടൽപ്രകാശിതമായിട്ട് അരനൂറ്റാണ്ട്
കൈകാലുകളിൽ ചങ്ങല വീണ കാമു
മനംനിറച്ച് നാഗാ വസന്തോത്സവം
നാഗാലാൻഡിലെ പതിനേഴ് ഗോത്രവിഭാഗങ്ങൾ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനു
എഴുന്നേൽക്കൂ പക്ഷീ...വാസ്തുവിദ്യാ വിസ്മയമായി ലേപാക്ഷി വീരഭദ്ര ക്ഷേത്രം
കാലത്തിന്റെ മൂകസാക്ഷിയായി ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ലേപാക്ഷി വീര
നൃത്ത ജീവിതം
രണ്ടര പതിറ്റാണ്ടിനുശേഷം ഒരു നർത്തകി വീണ്ടും ചിലങ്കയണിയുക! നടനത്തിന് അവരുടെ മനസും ശരീരവും വീണ്ടും രൂപപ്പെടാൻ അധ
ഇതാ ഒരു അസാധാരണ ഗായകൻ
നാളെ കിഷോർ കുമാറിന്റെ ജന്മവാർഷികദിനമാണ്. ഓഗസ്റ്റ് നാല്.., 96 വർഷങ്ങൾ...! ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ മധ്യപ്ര
വാക്കുകളിലെ വള്ളംകളി
""ഒന്നാം ട്രാക്കിൽ ചമ്പക്കുളം, രണ്ടാം ട്രാക്കിൽ നടുഭാഗം, മൂന്നാം ട്രാക്കിൽ കാരിച്ചാൽ, നാലാം ട്രാക്കിൽ പായിപ്പാട്. നാല് ഗജവീ
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെ
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ ന
മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീത
കൊളസ്ട്രോൾ ഉണ്ടാക്കിയ ശില്പങ്ങൾ
വിനോദ് ആലത്തിയൂർ എന്ന ശില്പിയെ സൃഷ്ടിച്ചത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ശില്പികളെ അടക്കം പലരെയും കുഴപ്പത്തിലാക്കുന്നതാ
ഒരു മാർപാപ്പ,ഒരുപിടി ലോകനേതാക്കൾ
വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലേക്കു ക
Latest News
അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമലയിലെ കേസുകൾ പിൻവലിക്കാൻ തയാറുണ്ടോ?: പ്രതിപക്ഷ നേതാവ്
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ഡൽഹിയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി
ഷൊർണ്ണൂരിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Latest News
അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമലയിലെ കേസുകൾ പിൻവലിക്കാൻ തയാറുണ്ടോ?: പ്രതിപക്ഷ നേതാവ്
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ഡൽഹിയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി
ഷൊർണ്ണൂരിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top