Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആരെയും പ്രചോദിപ്പിക്കും. നാട്ടിലെ പലചരക്കു കടയിൽനിന്നു ഗുജറാത്തിലെ മൾട്ടിനാഷണൽ കന്പനിയിലെ പ്രധാന പദവിയിലെത്തിയ കഥ വായിക്കാം.
പഠനം ഇല്ലാത്ത ദിവസവും സ്കൂളിൽനിന്നു നേരത്തെ വരുന്ന ദിവസവും ബാബു തോമസ് എന്ന കൗമാരക്കാരനു വലിയ ആഹ്ലാദമായിരുന്നു. മറ്റൊന്നുമല്ല, കട്ടപ്പന ടൗണിലുള്ള അപ്പന്റെ പലചരക്കു കടയിൽ പോകാം. കട്ടപ്പന ചെന്പകത്തിനൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അദ്ദേഹത്തിന്റെ പലചരക്കുകടയും അക്കാലത്തു കട്ടപ്പനക്കാർക്ക് സുപരിചിതം.
അപ്പന്റെ കൂടെ കടയിൽ പോകുന്നതും അവിടെ വരുന്നവർക്കു സാധനങ്ങൾ ചോദിച്ചു തൂക്കി കൊടുക്കുന്നതുമെല്ലാം ബാബുവിനും ഹരം. കടയിൽ എത്തുന്ന ആളുകളോടു സംസാരിക്കുന്നതും ഇടപഴകുന്നതുമെല്ലാം ആ പയ്യൻ ശരിക്കും ആസ്വദിച്ചു. അല്ലെങ്കിലും നാലു പതിറ്റാണ്ട് മുന്‍പ് കട്ടപ്പന ടൗണിലെ കുട്ടികൾക്കു വിനോദത്തിനു ഇതൊക്കെയല്ലാതെ മറ്റു കാര്യമായ സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതേ ആവേശം
ആ പലചരക്കുകടയിൽനിന്ന് ആളുകളോട് ഇടപെടുന്നതും അവരെ കൈകാര്യം ചെയ്യുന്നതും പഠിച്ച പയ്യൻ നാലു പതിറ്റാണ്ടുകൾക്കിപ്പുറം ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു മൾട്ടിനാഷണൽ കന്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ തലപ്പത്ത് അതേ ആവേശത്തോടെ കർമനിരതൻ. ഗുജറാത്തിൽ അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള ഷാൽബി ലിമിറ്റഡ് കന്പനിയുടെ ചീഫ് ഹ്യുമൻ റിസോഴ്സ് ഒാഫീസറായ ബാബു തോമസ് മറ്റൊരു നേട്ടത്തിന്റെ ആഹ്ലാദത്തിലാണിപ്പോൾ.
2025ൽ ദി ഇക്കണോമിക്സ് ടൈംസ് തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഈ മലയാളിയും ഇടംപിടിച്ചു. കട്ടപ്പനയിലെ പലചരക്കുകടയിൽനിന്നാണ് ഈ നേട്ടങ്ങളുടെ തുടക്കമെന്നു പറയാൻ അദ്ദേഹത്തിനു തെല്ലും മടിയില്ല.
പിടിച്ചുകയറിയ ശരാശരിക്കാരൻ
സ്കൂൾ പഠനകാലത്തൊക്കെ ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു താനെന്നു ബാബു തോമസ് പറയുന്നു. നാട്ടിലെ പ്രൈവറ്റ് കോളജിൽനിന്നു ഡിഗ്രി നേടി കോട്ടയം നാട്ടകം ഗവൺമെന്റ് കോളജിലായിരുന്നു പിജി പഠനം.
ഇതിനിടയിൽ പിതാവിന്റെ ഒരു സുഹൃത്തിന്റെ മകൻ കോട്ടയത്ത് ഒരു കന്പനിയിൽ എച്ച്ആർ മാനേജർ ആയി ജോലിയിൽ പ്രവേശിച്ചു എന്ന വർത്തമാനം കേട്ടു. അതോടെ എച്ച്ആർ എന്നത് മനസിലെവിടെയോ കയറിപ്പറ്റി. അങ്ങനെയിരിക്കെ ഗുജറാത്തിൽ പഠനത്തിനു പോയ അയൽവാസിയും സഹപാഠിയുമായിരുന്ന സ്കറിയ ഗുജറാത്തിലേക്കു ക്ഷണിച്ചു. അതൊരു തുടക്കമായിരുന്നു.
ഗുജറാത്തിൽ എത്തിയിട്ട് 35 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കേരളത്തിൽനിന്നു പഠനം കഴിഞ്ഞ് എത്തുന്നവർക്ക് അന്നു ഗുജറാത്തിൽ നല്ല മതിപ്പായിരുന്നു. എൽഎൽബിയും അഹമ്മദാബാദിൽനിന്ന് ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് എച്ച്ആർ ജോലിക്കു തുടക്കമിട്ടത്.
വാഡിലാൽ, ഗുജറാത്ത് അംബുജ, ബാങ്ക് ഒാഫ് ബറോഡ, ജിവികെ ഗ്രൂപ്പ് എന്നിവിടങ്ങളിലെല്ലാം എച്ച്ആർ വിഭാഗത്തിന്റെ ചുമതല വഹിച്ചു. കഴിഞ്ഞ എട്ടു വർഷമായി മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽ ചെയിൻ നടത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷാൽബി ലിമിറ്റഡിൽ.
നടന്ന വഴികൾ മറക്കാതെ
ഗ്രാമീണ ചുറ്റുപാടിൽനിന്ന് സ്വന്തം അധ്വാനംകൊണ്ട് മികച്ച കരിയർ കണ്ടെത്തിയ മാതൃകയും മാനവവിഭവശേഷി കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും മറ്റുള്ളവർക്കു പരിശീലനവും ക്ലാസുകളും കൊടുക്കുന്നതിലുള്ള മികവുമൊക്കെ പരിഗണിച്ചാണ് അദ്ദേഹത്തെ ഇക്കണോമിക് ടൈംസ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഭാര്യ ബെറ്റി ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ്. മകൾ രേഷ്മ മോർഗൻ സ്റ്റാൻലി കന്പനിയിൽ ജോലി ചെയ്യുന്നു. മകൻ സുബിൻ എൻജിനിയറിംഗിൽ ബിരുദാനന്തബിരുദ വിദ്യാർഥി. കാഞ്ഞിരപ്പള്ളിയിൽനിന്നു കുടിയേറിയതാണ് ചെന്പകത്തിനൽ കുടുംബം.
വിവാഹജീവിതത്തിൽ 63 വർഷങ്ങൾ പിന്നിട്ട പിതാവ് ജോസഫ് തോമസും അമ്മ ത്രേസ്യാമ്മയുമാണ് എക്കാലത്തെയും തന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ ഇടയ്ക്കിടെ അദ്ദേഹം കട്ടപ്പനയിൽ എത്താറുണ്ട്. മൂത്ത സഹോദരൻ സണ്ണി അഗ്രികൾച്ചറൽ കോർപറേറ്റീവ് ബാങ്കിൽനിന്നു വിരമിച്ചു. സഹോദരി ഷേർളി അധ്യാപികയായിരുന്നു.
മറ്റൊരു സഹോദരൻ ജെമിനിയും കുടുംബവും കട്ടപ്പനയിൽ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള ബിസിനസിൽ സജീവം. കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ 11 വർഷം അൾത്താര ബാലനായിരുന്നതിന്റെ മധുരമുള്ള ഒാർമ ഇന്നും ആത്മീയബലമാണെന്നും ആദ്യ കാലത്തു പ്രതിസന്ധിയുടെയും ബുദ്ധിമുട്ടുകളുടെയും പലഘട്ടങ്ങളിലും പള്ളിയാണ് കുടുംബത്തിനു താങ്ങായി മാറിയതെന്നും ബാബു തോമസ് ഓർമിക്കുന്നു.
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെ
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ ന
മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീത
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെ
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ ന
മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീത
കൊളസ്ട്രോൾ ഉണ്ടാക്കിയ ശില്പങ്ങൾ
വിനോദ് ആലത്തിയൂർ എന്ന ശില്പിയെ സൃഷ്ടിച്ചത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ശില്പികളെ അടക്കം പലരെയും കുഴപ്പത്തിലാക്കുന്നതാ
ഒരു മാർപാപ്പ,ഒരുപിടി ലോകനേതാക്കൾ
വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലേക്കു ക
ഇതൊരു കൊച്ചു കാര്യമല്ല!
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർ
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ,
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
Latest News
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര് അറസ്റ്റില്‍
തേങ്ങ പറിച്ചതിനെ ചൊല്ലി കൈയാങ്കളി; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: സതീശന്
കോതമംഗലത്ത് യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ
ദി കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി
Latest News
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര് അറസ്റ്റില്‍
തേങ്ങ പറിച്ചതിനെ ചൊല്ലി കൈയാങ്കളി; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: സതീശന്
കോതമംഗലത്ത് യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ
ദി കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top