ആടുജീവിതത്തിനായി 30 കിലോ കുറച്ച എന്‍റെ വീഡിയോ പുറത്തുവിടണ്ടേന്ന് തീരുമാനിച്ചത് ഞാൻ: പൃഥ്വിരാജ്
Tuesday, March 19, 2024 11:28 AM IST
ആടുജീവിതം സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ കൈയടി വാങ്ങുന്നത്.

ചിത്രത്തിൽ നജീബ് ആകാൻ തീരുമാനമെടുത്തപ്പോൾ ശരീരഭാരം 30 കിലോ കുറച്ചെന്നും ഇതിന്‍റെ ട്രാൻഫോർമേഷൻ വീഡിയോ പുറത്തുവിടുകയാണെങ്കിൽ മാർക്കറ്റിംഗിനായി അത് ഉപയോഗിക്കാമെന്നു പലരും പറഞ്ഞെന്നും എന്നാൽ താൻ അതിനോട് യോജിച്ചില്ലെന്നുമാണ് താരം പറഞ്ഞത്.

യഥാർഥ ജീവിതത്തിൽ നജീബ് എന്ന വ്യക്തി അനുഭവിച്ച ഒരു കാര്യം തങ്ങൾ ഫിസിക്കൽ ട്രെയിനറുടെ സഹാ‌യത്തോടെ ചെ‌യ്ത് ആ രൂപത്തിലെത്തിയപ്പോൾ അത് മാർക്കറ്റ് ചെയ്യപ്പെടേണ്ടതില്ലെന്ന് തനിക്ക് തോന്നിയെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

ഈ സിനിമയുടെ സമയത്ത് ചർച്ച ഉണ്ടായിരുന്നു. എന്‍റെയും ഗോകുലിന്‍റെയും ഫിസിക്കൽ ട്രാൻസ്ഫർമേഷൻ ഡോക്യുമെന്‍ററി ആയി ചെയ്യണമെന്ന്. ദംഗലിൽ ആമിർ ഖാൻ സർ ചെയ്തത് പോലെ ട്രാൻസ്ഫർമേഷൻ ഷൂട്ട് ചെയ്ത് വയ്ക്കണം. അതു കൂടുതൽ വ്യൂവർഷിപ്പും തരംഗവും ഉണ്ടാക്കും എന്നൊക്കെയായിരുന്നു ചർച്ച.

അന്ന് ഞാനതിനോടൊരു എതിരഭിപ്രായം പറഞ്ഞു. അതിനു കാരണം ഞാനും ഗോകുലുമൊക്കെ ഡയറ്റ് ചെയ്ത്, ജിമ്മിൽ പോയി, ഒരു ഡയറ്റീഷ്യന്‍റെ സഹായത്തോടു കൂടി, ഒരു ഫിസിക്കൽ ഇൻസ്ട്രക്റ്ററുടെ സാന്നിധ്യത്തിൽ നമ്മൾ നടത്തുന്ന ട്രാൻസ്ഫർമേഷൻ ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിന്‍റെ കഥയാണ്.

അതിന്‍റെ മുന്നിലാണോ നമ്മൾ ഇതുവച്ച് മാർക്കറ്റ് ചെയ്യുന്നത്? എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുകൊണ്ട് മറ്റെന്തിനേക്കാളും നജീബ്ക്കാ, നിങ്ങൾ ജീവിച്ച ജീവിതത്തിനു നന്ദി. നിങ്ങൾ ജീവിച്ച ജീവിതമാണ് ഇതിനെല്ലാത്തിനും കാരണം. പൃഥ്വിരാജിന്‍റെ വാക്കുകൾ ഇങ്ങനെ.

ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 28നാണ് റിലീസ് ചെയ്യുക. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ 14നാണ് അവസാനിച്ചത്. 16 വർഷങ്ങളാണ് ബ്ലസി ഈ ചിത്രത്തിനായി പ്രവർത്തിച്ചത്.

2018 മാർച്ചിലാണ് ആടുജീവിതത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കം. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു.

അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. അതിനുശേഷം 2019 ല്‍ ജോര്‍ദ്ദാനിലേക്കു പോകാന്‍ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിംഗ് മാറ്റിവച്ചു.

പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു.

രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്‍റെ മടക്കം.

പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിംഗ് നടന്നില്ല. അതിനിടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.

2022 മാര്‍ച്ച് 16ന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്‍റെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസപ്പെടുത്തിയിരുന്നു.

ഏപ്രില്‍ ഒന്നിന് നിര്‍ത്തിവച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ജൂൺ 16ന് പൃഥ്വിരാജ് തിരികെ നാട്ടിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.