58-ാം വയസിൽ രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകി കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ അമ്മ
Sunday, March 17, 2024 1:24 PM IST
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കളായ ബാൽകൗർ സിംഗും, ചരൺ കൗറും. ഇന്ന് രാവിലെയാണ് സിദ്ധുവിന്‍റെ മാതാവ് ചരൺ ആൺകുഞ്ഞിന് ജൻമം നൽകിയത്.

ഐവിഎഫ് വഴി‌യായിരുന്നു ഗർഭധാരണം. മൂസാവാലയുടെ പിതാവ് തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.



ബാൽകൗർ സിംഗിന്‍റെയും ചരൺ കൗറിന്‍റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാല. മകന്‍റെ അപ്രതീക്ഷിത വിയോഗം മാതാപിതാക്കളെ വിഷാദത്തിലേയ്ക്ക് നയിച്ചിരുന്നു. തു‌ടർന്നാണ് ഐവിഎഫ് വഴി മറ്റൊരു കുഞ്ഞിന് ജൻമം നൽകാൻ ഇരുവരും തീരുമാനിച്ചത്.

2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.

കാറിന്‍റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.