ചിരി വിതറി "ഗുഢാലോചന'
Friday, November 3, 2017 6:49 AM IST
ഇങ്ങളെന്തിനാണ് ജംഷീറേ (ഹരീഷ് കണാരൻ) സിനിമേന്‍റെ 45-ാം മിനിറ്റിൽ ഗൾഫിന് പോയത്. അതൊരു വല്ലാത്ത ചതിയായിപ്പോയി. ചിരിച്ചുചിരിച്ച് രസംപിടിച്ച് വരുവായിരുന്നു. അപ്പോഴേക്കാണ് നിങ്ങടെ ഒരു നശിച്ച പോക്ക്. അതുവരെയുള്ള എല്ലാ ആലോചനകളേയും അത് തകിടം മറിച്ചില്ലേ.. അത്രയും നേരം ആർത്തുല്ലസിച്ചിരുന്നവർ പെട്ടെന്ന് ഗൗരവക്കാരായി. പിന്നെ ഇടയ്ക്കിടെ ചിരി, വീണ്ടും ആലോചനകൾ... പറഞ്ഞുവരുന്നത് കോഴിക്കോട്ടെ പിള്ളേരുടെ ഗൂഢാലോചനയെക്കുറിച്ചാണ്. ലക്കും ലഗാനുമില്ലാത്ത വണ്ടിപോലെ ആയിരുന്നു ഈ ചെക്കന്മാരുടെ പോക്ക്. ബെല്ലുണ്ട് ബ്രേക്കുണ്ട് പക്ഷേ, ഒന്നും അവർക്ക് ഇഷ്ടല്ലാന്നേ..! അതുകൊണ്ട് അതൊന്നും അവർ ഉപയോഗിച്ചില്ല. പ്രേക്ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറാനുള്ള ആന്പിയൻസെല്ലാം ചുള്ളന്മാർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷേ, ഇത്തിരി നീട്ടം കൂടി പോയെന്നു മാത്രം.



ആലോചനയോട് ആലോചന

ഒരു പണിയുമില്ലാത്ത നാല് യുവാക്കളുടെ കഥയില്ല, കഥയാണ് ഗൂഢാലോചന. പേരിലുള്ള ഗൗരവം ചിത്രത്തിന് ലവലേശമില്ല. ചിരിക്കുക, ചിരിപ്പിക്കുക, ചിരിപ്പിച്ചുകൊണ്ടേയിരിക്കുക. ഇതുമാത്രമായിരുന്നു ഉദ്ദേശം. അത് അവർ ഏറെക്കുറെ വെടിപ്പായി ചെയ്തിട്ടുമുണ്ട്. വരുണ്‍ (ധ്യാൻ ശ്രീനിവാസൻ), പ്രകാശൻ (അജു വർഗീസ്), ജംഷീർ (ഹരീഷ് കണാരൻ), അജാസ് (ശ്രീനാഥ് ഭാസി) എന്നീ നാലുപേരുടെയും ഭാവിയെക്കുറിച്ചുള്ള ആലോചനകളാണ് ഗൂഢാലോചനയിൽ കാണാൻ കഴിയുക. നായകൻ ആരെന്നു ചോദിച്ചാൽ ഒരാളെ ചൂണ്ടിക്കാണിച്ച് തരാൻ പറ്റില്ല. അതിപ്പോൾ ഓരോരുത്തരുടെയും റോൾ മോഡൽസിനെ അവരവർ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരിക്കാം സംവിധായകൻ തോമസ് സെബാസ്റ്റ്യനും തിരക്കഥാകൃത്ത് ധ്യാനും കരുതിയിട്ടുണ്ടാവുക. എന്തായാലും ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെയുള്ള ആലോചനകൾ യുവാക്കളുടെ ഹൃദയത്തിൽ കൊള്ളുംവിധമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.




വേഗം പണമുണ്ടാക്കാൻ ബിസിനസാണ് നല്ലത്

ഒരു പണിയും ചെയ്യാൻ കഴിയാത്തവരുടെ മനസിലേക്ക് ആദ്യം ഉദിക്കുന്ന ചിന്ത കച്ചവടമാകും. ഇവിടെയും അവൻ തന്നെയാണ് താരം. ജീവിതം ക്ലച്ച് പിടിപ്പിക്കാനുള്ള സുഹൃത്തുക്കളുടെ നെട്ടോട്ടത്തെ ചിരിയിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഹരീഷ് കണാരനും കൂട്ടരും. തട്ടുകേടുകളും ഉൗരാക്കുടുക്കുകളും ഒന്നിനു പിറകെ ഒന്നായി അവർക്കാപ്പം എത്തുന്നതോടെ ചിത്രം അല്പം സീരിയസ് മൂഡിലേക്ക് പോകും. മുക്കാൽ മണിക്കൂറോളം ജംഷീറിന്‍റെ ഐഡിയകളായിരുന്നു ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയതെങ്കിൽ പിന്നീട് പതിയെ ചിത്രം മറ്റുള്ളവരുടെ വരുതിയിലേക്ക് സംവിധായകൻ വിട്ടുകൊടുക്കുന്നുണ്ട്.



പതിവ് ഉൗരാക്കുടുക്കുകൾ

ഒരുപാട് ഉൗരാക്കുടുക്കുകൾ കണ്ടിട്ടുള്ള പ്രേക്ഷകരുടെ ഇടയിലേക്ക് പതിവ് ചേരുവകളുമായി തന്നെയാണ് ഗൂഢാലോചന സംഘവും എത്തിയിരിക്കുന്നത്. പുതുമകളോ കാര്യങ്ങളോ അല്ല മറിച്ച്, അവതരണത്തിലൂടെ പിടിച്ചിരുത്താനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ ചിരിയുടെ മേലാട ചുറ്റി തരക്കേടില്ലാത്ത പരുവത്തിലേക്ക് ചിത്രത്തെ അവർ എത്തിക്കുകയും ചെയ്തു. പക്ഷേ, രണ്ടാം പകുതിയിലെ പല ആലോചനകളും ശരിയായില്ല. ഹരീഷ് കണാരൻ ആദ്യപകുതിയിൽ സൃഷ്ടിച്ച ആന്പിയൻസ് ബാക്കിയുള്ള മൂന്നുപേർ ചേർന്നിട്ടും അങ്ങ് ഒക്കാത്തപോലെ. അജു വർഗീസ് തഴക്കം വന്ന അഭിനേതാവിന്‍റെ മേന്മ കാട്ടിയപ്പോൾ ധ്യാൻ പതിഞ്ഞ മട്ടിലാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ശ്രീനാഥ് ഭാസി യൂത്തന്മാരുടെ കൂടെ കൂടുന്പോൾ കാട്ടാറുള്ള പ്രസരിപ്പ് ഗൂഢാലോചനയിൽ കാണിച്ചിട്ടില്ല.



രണ്ടാം പകുതിയിലെ രണ്ടുപേർ

രണ്ടാം പകുതിയിൽ എത്തുന്ന രണ്ടുപേർ ചിത്രത്തിന്‍റെ താളത്തിനൊത്ത് തുള്ളിയപ്പോൾ സംഭവം ഉഷാറായി. ഷറഫ് (വിഷ്ണു ഗോവിന്ദൻ), കോമഡിയുടെ ട്രാക്ക് കൈകാര്യം ചെയ്യാൻ സംവിധായകൻ രണ്ടാം പകുതിയിൽ ഇറക്കിയ തുറുപ്പ് ചീട്ട്. ഹരീഷ് കണാരനോളം വന്നില്ലെങ്കിലും വിഷ്ണു തന്‍റെ വേഷം മുഷിപ്പിക്കാതെ തന്നെ കൈകാര്യം ചെയ്തു. മംമ്ത മോഹൻദാസ് അതിഥി താരമായാണ് എത്തിയതെങ്കിലും ചിത്രത്തിലെ നിർണായക വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായികയ്ക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും നിരഞ്ജന അനൂപ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.



പശ്ചാത്തല സംഗീതം നന്നായി

ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ നല്ലൊഴുക്കിന് വേണ്ടുവോളം സഹായിച്ചു. ഷാൻ റഹ്‌മാൻ ഒരുക്കിയ പാട്ടുകൾ പ്രേക്ഷകപ്രീതി നേടുന്നവയാണ്. കോഴിക്കോടിന്‍റെ മനോഹാരിത കാമറയിൽ പകർത്തിയ അഖിലും തന്‍റെ പണി വൃത്തിയായി ചെയ്തു. ക്ലൈമാക്സിൽ അനുഭവപ്പെട്ട ഇഴച്ചിൽ ഹരീഷ് കണാരനെ വീണ്ടും രംഗത്തിറക്കി സംവിധായകൻ ബാലൻസ് ചെയ്യുകയായിരുന്നു. ഒന്നുറപ്പാണ് ചിരി പ്രതീക്ഷിച്ച് തിയറ്ററിൽ കയറിയാൽ ഈ ഗൂഢാലോചന സംഘം നിങ്ങളെ കുടുകുടാ ചിരിപ്പിക്കും.

(ഹരീഷ് കണാരാ നിങ്ങള് വല്ലാത്തൊരു പഹയൻ തന്നെ. ശരിക്കും നായകൻ നിങ്ങളാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.