University News
സർവകലാശാല സംശയങ്ങള്‍?
‍? എംജി സർവകലാശാലയിൽ എംകോം പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് ഒന്നാംവർഷ പരീക്ഷയെഴുതി. ഈവർഷം എനിക്ക് കേരള ടെക്നോളജിക്കൽ സർവകലാശാലയ്ക്കു കീഴിലുള്ള ഒരു കോളജിൽ എംബിഎ പ്രവേശനം ലഭിച്ചു. എംജിയിലെ ഈ പഠനം തുടർന്നുകൊണ്ട് എംബിഎ പഠനം തുടരാൻ കഴിയുമോ?
പ്രവീൺകുമാർ മൂവാറ്റുപുഴ

= കേരളത്തിലെ സർവകലാശാലകൾ പൊതുവേ ഒരേകാലത്ത് ഒരു വിദ്യാർഥി ഒന്നിൽകൂടുതൽ കോഴ്സുകൾ പഠിക്കാൻ അനുവദിക്കാറില്ല. എന്നാൽ Vo.No. Ac.A111/1/227GR/92 dtd. 462002 പ്രകാരവും Vo.No.AC A111/1/1184/97 dtd. 24797 പ്രകാരവും മഹാത്മാഗാന്ധി സർവകലാശാല ചില നടപടികൾ എടുക്കുന്നുണ്ട്. ഒരു വിദ്യാർഥി ഈ സർവകലാശാലയിൽ ഒരു പഠനപദ്ധതിയിൽ ചേർന്ന ശേഷം പുതിയ ഒരു പഠനപദ്ധതിക്ക് ഈ സർവകലാശാലയിൽ ചേരാൻ ആഗ്രഹിച്ചാൽ ആദ്യം പഠനം ആരംഭിച്ച കോഴ്സ് ഡിസ്കണ്ടിന്യൂ ചെയ്യുന്നതിനുള്ള അവസരമുണ്ട്. ഡിസ്കണ്ടിന്യൂ ചെയ്തുകഴിഞ്ഞാൽ ആദ്യം പ്രവേശനം നേടിയ കോഴ്സിന്‍റെ രജിസ്ട്രേഷൻ നഷ്‌ടമാകില്ല. പുതിയ കോഴ്സ് പഠിച്ച് ജയിച്ചശേഷം റീ അഡ്മിഷൻ എടുത്ത് പഴയതിന്‍റെ തുടർപഠനം നടത്താനും കഴിയും. പുതുതായി വിദ്യാർഥി ചേർന്ന കോഴ്സ് ജയിച്ചതിന്‍റെ സർട്ടിഫിക്കറ്റ് സർവകലാശാലയിൽ സമർപ്പിച്ചാൽ മാത്രമേ റീ അഡ്മിഷൻ അനുവദിക്കൂ. ഈ രീതിയിൽ താങ്കൾക്ക് എംകോം പരീക്ഷയ്ക്കായി തയാറാകാനും എംബിഎ പഠനം തുടരാനും കഴിയും.

‍? ആയുർവേദ നഴ്സിംഗ് പഠിക്കാൻ കേരളത്തിൽ സൗകര്യമുള്ള കോളജുകൾ ഏതാണ്.
മായാമോൾ ചെറുതോണി

=ആയുർവേദ നഴ്സിംഗ് പഠനത്തിന് സൗകര്യം നമ്മുടെ സംസ്ഥാനത്ത് കുറവാണ്.
1. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ
ആയുർവേദിക് നഴ്സിംഗ്
ഗവൺമെന്‍റ് ആയുർവേദ കോളജ് തൃപ്പൂണിത്തുറ നടത്തുന്ന ഒരുവർഷ കോഴ്സ്. 10ാം ക്ലാസ് പാസായവർക്കു ചേരാം.
2. ആയുർവേദ നഴ്സിംഗ്
തൃശൂർ അമല ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിൽ ഒരുവർഷ കോഴ്സ്. 50 ശതമാനം മാർക്കോടെ എസ്എസ്എൽസി പാസാകണം. പ്ലസ് ടുവോ ബിരുദമോ ഉണ്ടെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ അവിവാഹിതരായിരിക്കണം. പഠനം തീരുന്നതുവരെ വിവാഹംകഴിക്കാൻ പാടില്ല.
3. നഴ്സിംഗ് (ആയുർവേദ) കോഴ്സ്
എറണാകുളം ജില്ലയിലെ കീഴില്ലത്ത് പരത്തുവയലിൽ ആയുർവേദ ഹോസ്പിറ്റൽ നടത്തുന്ന ഒരുവർഷ കോഴ്സ്. പത്താംക്ലാസ് 50 ശതമാനം മാർക്കോടെ ജയിച്ചവർക്ക് ചേരാം.

? നാഷണൽ ഓപ്പൺ സ്കൂൾ നടത്തുന്ന പ്ലസ് ടു ആറുമാസംകൊണ്ടും ഒരുവർഷംകൊണ്ടും പാസാകാം എന്നു പരസ്യം കണ്ടു. ഇതു ശരിയാണോ? ഇതിന് അംഗീകാരമുണ്ടോ?
അബ്‌ദുൾഖാദർ കോഴിക്കോട്

=നാഷണൽ ഓപ്പൺ സ്കൂൾ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) +2 പരീക്ഷ എഴുതാൻ പത്താംക്ലാസ് പാസായി ഒരുവർഷം കഴിയണം. കേരളത്തിൽ പൊതുവേ പ്ലസ് ടു പഠിച്ചിട്ട് ജയിക്കാത്തവരാണ് ഈ പരീക്ഷ എഴുതുന്നത്. മഹാത്‌മാഗാന്ധി സർവകലാശാല ഈ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്.

തയാറാക്കിയത്
ബാബു പള്ളിപ്പാട്ട്
ചോദ്യങ്ങൾ അയയ്ക്കേണ്ട
ഇ മെയിൽ
[email protected]
More News