സെന്റർ ഫോർ അഡ്വാൻസസ് ഇൻ മോളിക്യുലാർ ബയോളജിയും സുവോളജി പഠനവകുപ്പും സംയുക്തമായി മോളിക്യുലാർ ബയോളജിയിൽ 21 മുതൽ 23 വരെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. റിയൽ ടൈം പിസിആർ, പിസിആർ, ഡിഎൻഎ വേർതിരിക്കൽ, അഗറോസ് ഇലക്ട്രോ ഫറാസിസ്, റെസ്ട്രിക്ഷൻ ഡൈജഷൻ, സെൽ കൾച്ചർ തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. ബയോളജി വിഷയങ്ങൾ പഠിക്കുന്ന/പഠിച്ചുകഴിഞ്ഞ പിജി വിദ്യാർഥികൾ, ഗവേഷകർ, കോളജ്/സർവകലാശാലാ അധ്യാപകർ/മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ എന്നിവർക്ക് പങ്കെടുക്കാം.
[email protected]. എന്ന ഇമെയിലിൽ 19നകം രജിസ്റ്റർ ചെയ്യണം. ഫോണ്‍: 9388157623.
എക്സാമിനേഴ്സ് മീറ്റിംഗ് ആറാം സെമസ്റ്റർ ബിഎസ് സി ബോട്ടണി/സുവോളജി/അക്വാകൾച്ചർ പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളജുകളിലെ ബോട്ടണി/സുവോളജി/അക്വാകൾച്ചർ അധ്യാപകർ 20ന് രാവിലെ പത്തിന് പുല്ലൂട്ട് കെകെടിഎം ഗവണ്മെന്റ് കോളജിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബിഎസ് സി സുവോളജി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ സുവോളജി അധ്യാപകർ 20ന് രാവിലെ 10.30ന് വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ ഹാജരാകണം.
പാലക്കാട് ജില്ലയിലെ കോളജുകളിലെ സുവോളജി അധ്യാപകര്‍ 20ന് രാവിലെ 10.30ന് പാലക്കാട് വിക്ടോറിയ കോളജില്‍ ഹാജരാകണം.
മൂല്യനിർണയ ക്യാന്പ് ഒന്നും മൂന്നും സെമസ്റ്റർ എംഎ ഇഗ്ലീഷ് (സിയുസിഎസ്എസ്) ഡിസംബർ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 20ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും (നോർത്ത് സോണ്‍), പാലക്കാട് മേഴ്സി കോളജിലും (സൗത്ത് സോണ്‍) നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
എൻജിനിയറിംഗ് കോളജിൽ ഒഴിവുകൾ എൻജിനിയറിംഗ് കോളജിൽ (ഐഇടി) വിവിധ അധ്യാപക, അനധ്യാപക ഒഴിവുകളിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 25. പ്രോഗ്രാമർ, പ്ലേസ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് പ്രഫസർ (ഇക്കണോമിക്സ്, പിടി, ഫിസിക്കൽ എഡ്യുക്കേഷൻ), ഇൻസ്ട്രക്ടർ തസ്തികകളിലാണ് ഒഴിവുകൾ. വിരമിച്ചവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി അധ്യാപക തസ്തികയ്ക്ക് 65 വയസ്, അനധ്യാപക തസ്തികയ്ക്ക് 60 വയസ്. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് വെവ്വേറെ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ www.cuiet.info വെബ്സൈറ്റിൽ.
പന്പ് ഓപ്പറേറ്റർ നിയമനം എൻജിനിയറിംഗ് വിഭാഗത്തിലേക്ക് പന്പ് ഓപ്പറേറ്ററെ 700 രൂപ ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. പ്രായം ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അവസാന തിയതി 20. വിവരങ്ങൾ വെബ്സൈറ്റിൽ.
എംപിഎഡ് പരീക്ഷ രണ്ടാം സെമസ്റ്റർ എംപിഎഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 20ന് ആരംഭിക്കും.
പരീക്ഷാഫലം 2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംആർക് അഡ്വാൻസ്ഡ് ആർകിടെക്ചർ/സസ്റ്റൈനബിൾ ആർകിടെക്ചർ (സിയുസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
വനിതകൾക്ക് സൗജന്യ ഖുർആൻ പഠനവേദി ഇസ്ലാമിക് ചെയർ ഏപ്രിൽ, മേയ് മാസങ്ങളിൽ വനിതകൾക്ക് മാത്രമായി സൗജന്യ ഖുർആൻ പഠനക്ലാസ് നടത്തുന്നു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ലാസ്. രജിസ്ട്രേഷന് ഫോണ്‍: 7025851490, 8113815263.
കാലിക്കട്ടിൽ മാസ് കമ്മ്യൂണിക്കേഷൻ ഗവേഷക സമ്മേളനം ആരംഭിച്ചു തേഞ്ഞിപ്പലം: അഞ്ചാമത് ദേശീയ മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് കോണ്‍ഫറൻസ് കാലിക്കട്ട് സർവകലാശാലയിൽ തുടങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ മുൻ ഡയറക്ടർ പ്രഫ. ബി.പി. സഞ്ജയ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാധ്യമ വിദ്യാഭ്യാസം കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടുന്നതുകൊണ്ടാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് ആഗോള ഗുണനിലവാരം പുലർത്താനാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ടെക്നോളജിക്കും മാധ്യമ മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതികൾക്കേ ഉയർന്ന നിലവാരമുള്ള മാധ്യമ പ്രവർത്തകരെ വാർത്തെടുക്കാനാകൂ. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ജീവിതം അടയാളപ്പെടുത്തുന്നതാണ് യഥാർഥ മാധ്യമപ്രവർത്തനം.
മാധ്യമങ്ങളും മാധ്യമ പഠനസ്ഥാപനങ്ങളും തമ്മിലുള്ള അകലം കുറയുകയും സഹകരണം വർധിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. നളിനി രാജൻ, ഡോ. എൻ. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു. കാലിക്കട്ട് സർവകലാശാലാ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ദേശീയ സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ഫാ. പ്ലവേന്ദ്രൻ, കെ.കെ. റിഷ്ന, ഡോ. എ. ഇരുദയരാജ്, ഡോ. റോബി അഗസ്റ്റ്യൻ, ആന്റോ പി. ചീരോത്ത, കെ.എസ്. സുരേഷ്, ഡോ. പി. ലാൽ മോഹൻ, ഡോ. എം.എസ്. ഹരികുമാർ, പരഞ്ജയ് ഗുഹ തകുർത്ത തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനം 14ന് സമാപിക്കും.
ഗാന്ധി മാർഗ പ്രവർത്തക സംഗമം സംഘടിപ്പിച്ചു തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തിൽ ഉപ്പു സത്യഗ്രഹ സ്മരണയിൽ ഗാന്ധിമാർഗ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. എം.പി. അബ്ദുൽ സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
ആധുനികതയുടെ തിന്മകളെ എതിർത്തും നന്മകളെ സ്വീകരിച്ചും വർത്തമാനകാലത്തിനും ഭാവികാലത്തിനും പ്രേരണയും പ്രചോദനവും നൽകാൻ ഗാന്ധിജിക്ക് സാധിച്ചുവെന്ന് സമദാനി പറഞ്ഞു. വിവിധ ഗാന്ധിമാർഗ സംഘടനകളിൽ നിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു. പ്രഫ. മുഹമ്മദ് അഹമ്മദിനെ ആദരിച്ചു. ഡോ.ആർ. സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രഫ. ടി.എം. രവീന്ദ്രൻ, ടി.പി. രാജൻ, ഒ.ജെ. ചിന്നമ്മ, ടി. ബാലകൃഷ്ണൻ, കെ. ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ സ്വാഗതവും ആർ.എസ്.പണിക്കർ നന്ദിയും പറഞ്ഞു.
ദ്വിദിന ഹിന്ദി സെമിനാറിന് തുടക്കമായി കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹിന്ദിയിലെ നീണ്ട കവിതകൾ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. കുസാറ്റ് വൈസ് ചാൻസലർ പ്രഫ. ആർ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
കേരള സർവകലാശാലാ ഹിന്ദി പഠനവിഭാഗം മുൻ മേധാവി പ്രഫ. തങ്കമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. വ്യക്തിജീവിതത്തിലെ സംഘർഷങ്ങളാണ് നീണ്ട കവിതയ്ക്ക് നിദാനം എന്നും വർത്തമാനകാലത്തെ ജീവിത പരിസരങ്ങളിലെ ഇത്തരം സംഘർഷാവസ്ഥകളും അനുഭവങ്ങളും ഉദാത്തമായ കാവ്യരചനക്ക് വഴിതെളിയിച്ചിട്ടുണ്ടെന്നും കേദാർനാഥ് സിംഗിന്റെ "ബാഗ്’ എന്ന കവിതയെ പരാമർശിച്ചുകൊണ്ട് പ്രഫ. തങ്കമണിയമ്മ പറഞ്ഞു. പ്രഫ. കെ.ജി. പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. സിൻഡിക്കറ്റ് അംഗം കെ.കെ. ഹനീഫ, പ്രഫ. കെ.കെ. ഗീതാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.