ഫ്രഷ് ജ്യൂസ് അത്ര നല്ലതല്ല; കാരണം ഇതാണ്...
Friday, May 10, 2024 1:39 PM IST
ചൂട് കൂടുമ്പോള്‍ ദാഹവും കൂടും... അതോടെ വെള്ളവും ജ്യൂസും എല്ലാം നമ്മള്‍ അകത്താക്കും. കേരളക്കരയില്‍ ഫ്രഷ് ജ്യൂസുകള്‍ക്ക് പ്രിയമേറിവരികയാണ്. ഫ്രഷ് ജ്യൂസ് ശരീരത്തിന് അത്ര ഗുണകരമല്ല എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഫ്രഷ് ജ്യൂസ് അല്ലാതെ പഴച്ചാറുകളായോ പഴങ്ങള്‍ നേരിട്ടോ കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഫ്രഷ് ജ്യൂസ് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നു പറയാനുള്ള കാരണങ്ങള്‍ ഇവയാണ്...

ഉയര്‍ന്ന പഞ്ചസാര, കുറവ് ഫൈബര്‍

ഫ്രഷ് ജ്യൂസ് ഉണ്ടക്കുന്നതില്‍ പഞ്ചസാരയ്ക്ക് നിര്‍ണായ സാന്നിധ്യമുണ്ട്. ഫ്രഷ് ജ്യൂസ് ഉണ്ടാക്കുമ്പോള്‍ ധാരാളം പഞ്ചസാര ചേര്‍ക്കുന്നു. മാത്രമല്ല, പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ അവയുടെ നാരുകള്‍ ഇല്ലാതാകും.

പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന നാരുകളുടെ അളവ് അതോടെ കുറയും. പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാല്‍ ശരീരത്തിന് ദോഷം ചെയ്യും.

പഴങ്ങള്‍ കഴിക്കണം എന്നു പറയുന്നതില്‍ ഒരു പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകളാണ്. ജ്യൂസ് ആക്കുമ്പോള്‍ അതിലെ ഫൈബര്‍ നീക്കപ്പെടും.

ജ്യൂസ് ചെയ്യുന്നതിനു പകരം ബ്ലെന്‍ഡര്‍ ഉപയോഗിച്ചാല്‍ ഫൈബറിന്‍റെ നാശമില്ലാതെ കഴിക്കാം.

പോഷകങ്ങള്‍ നഷ്ടപ്പെടും, കലോറി കൂടും

ജ്യൂസിംഗ് പ്രക്രിയയില്‍ പഴങ്ങളിലേക്ക് വായുവും വെളിച്ചവും ധാരാളം എത്തും. ഇത് പഴങ്ങളില്‍ കാണപ്പെടുന്ന ചില വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ എന്നിവ നഷ്ടപ്പെടാന്‍ കാരണമാകും.

വൈവിധ്യമാര്‍ന്ന പോഷക ഉപഭോഗം ഉറപ്പാക്കാന്‍ അതത് രൂപത്തില്‍തന്നെ പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ ബ്ലെന്‍ഡിംഗ് പോലുള്ള രീതികള്‍ ഉപയോഗിക്കാം.

ജ്യൂസുകളില്‍ കലോറി ധാരാളം ഉണ്ടാകും. അതുപോലെ പഞ്ചസാരയുടെ അളവും അമിതമാണ്. ഇത് രണ്ടും ശരീരഭാരം അമിതമായി ഉയരാന്‍ കാരണമാക്കും.

അസിഡിറ്റി, മലിനീകരണം

ചില ജ്യൂസുകള്‍ അസിഡിറ്റി ഉണ്ടാകും. സിട്രസ് ജ്യൂസുകള്‍ ആസിഡ് റിഫ്‌ളക്‌സിന്‍റെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള ജ്യൂസുകളില്‍ വെള്ളം ധാരാളമായി ചേര്‍ക്കണം. ഭക്ഷണത്തോടൊപ്പം ജ്യൂസ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

ഫ്രഷ് ജ്യൂസുകളില്‍ മലിനീകരണ സാധ്യത കൂടുതലാണ്. ജ്യൂസുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുകയും സംഭരിക്കുകയും ചെയ്തില്ലെങ്കില്‍ ദോഷകരമായ ബാക്ടീരിയകള്‍ ഉണ്ടായേക്കാം. അതോടെ ഭക്ഷ്യജന്യ രോഗത്തിനുള്ള സാധ്യത വര്‍ധിക്കും.

ചില പഴങ്ങളും അവയുടെ ജ്യൂസുകളും മരുന്നുകളുമായി ഇടപഴകുകയും അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം. അത് തിരിച്ചറിയാന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

പല്ല് കൊഴിച്ചിലിന് സാധ്യത

പഞ്ചസാര കൂടുതലുള്ള ജ്യൂസ് പതിവായി കഴിക്കുകയും വായ ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്താല്‍ പല്ലുകള്‍ നശിക്കാന്‍ കാരണമാകും. മിതമായ അളവില്‍ പഴച്ചാര്‍ കുടിക്കുക.

കഴിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക. പതിവായി ബ്രഷിംഗ്, ഡെന്‍റല്‍ ചെക്ക്-അപ്പ് പോലുള്ള ശുചിത്വ രീതികള്‍ പാലിക്കുകയുമാണ് ഇതിന്‍റെ പ്രതിവിധി.

ജ്യൂസ് ബാറുകളില്‍ നിന്നോ സ്‌പെഷാലിറ്റി ഷോപ്പുകളില്‍ നിന്നോ വാങ്ങുമ്പോള്‍ ഫ്രഷ് ജ്യൂസുകള്‍ക്ക് വില കൂടുതലായിരിക്കുമെന്നത് സാമ്പത്തിക നഷ്ടത്തിനും കാരണമാകും.