തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
Friday, April 12, 2024 3:14 PM IST
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്‌നമാണ്. അതുകൊണ്ട് അത് കൃത്യമായ നിലയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. തൈറോയ്ഡ് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ചില പോഷകങ്ങള്‍ സഹായിക്കും. കഴുത്തിന്‍റെ മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ചെറുതും ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ളതുമായ ഗ്രന്ഥിയാണ് തൈറോയ്ഡ്.

തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ശരീരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഹൈപ്പര്‍തൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം എന്നിങ്ങനെ രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങളാണ് സാധാരണയായി കാണുന്നത്.

ശരീരം വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനെയാണ് ഹൈപ്പര്‍തൈറോയ്ഡിസം എന്ന് വിളിക്കുന്നത്. നേരെ മറിച്ചാണെങ്കില്‍ അതിനെ ഹൈപ്പോതൈറോയ്ഡിസം എന്നും പറയുന്നു.

തൈറോയ്ഡ് പ്രവര്‍ത്തനം ശരിയായ നിലയില്‍ നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് സഹായകമാകുന്ന പോഷകങ്ങളെ കുറിച്ച്...

അയോഡിന്‍

ഹാലൊജനുകളുടെ കൂട്ടത്തില്‍ പെടുന്ന ഒരു മൂലകമാണ് അയോഡിന്‍. പ്രകൃതിയില്‍ സുലഭമായ ഈ മൂലകം ജീവജാലങ്ങള്‍ക്ക് അത്യാവശ്യമായ ഒന്നാണ്. മനുഷ്യ ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉത്പാദനത്തില്‍ അയോഡിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അയോഡിന്‍റെ കുറവാണ് ഹൈപ്പോതൈറോയ്ഡിസത്തിനു കാരണമാകുന്നത്. ശരീരഭാരം കൂട്ടല്‍, ക്ഷീണം, മുഖം വീക്കം, വരണ്ട ചര്‍മ്മം, പേശികളുടെ ബലഹീനത, മുടി കൊഴിച്ചില്‍, വിഷാദം തുടങ്ങിയവയ്ക്ക് ഹൈപ്പോതൈറോയ്ഡിസം കാരണമാകും. ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഉത്പാദിപ്പിക്കപ്പെടാത്തതാണ് ഇതിന്‍റെ കാരണം.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി എല്ലുകള്‍ക്കും പല്ലുകള്‍ക്കും നിര്‍ണായകമാണ്. അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായപ്രവര്‍ത്തനത്തിനും ഇത് നിര്‍ണായക പങ്കുവഹിക്കുന്നു.

വിറ്റാമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹാഷിമോട്ടോ തൈറോയ്‌ഡൈറ്റിസ്, ഗ്രേവ്‌സ് തുടങ്ങിയ തൈറോയ്ഡ് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.


അതുകൊണ്ട് വിറ്റാമിന്‍ ഡി ധാരളം അടങ്ങിയ സാല്‍മണ്‍, ട്യൂണ, ബീഫ് ലിവര്‍, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഇരുമ്പ്

തൈറോയ്ഡിന്‍റെ പ്രവര്‍ത്തനവും ഉത്പാദനവും സുഗമമാക്കുന്ന മറ്റൊരു പോഷകമാണ് ഇരുമ്പ്. ഇരുമ്പിന്‍റെ അളവ് കുറയുന്നത് തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉത്പാദനം കുറയ്ക്കും.

ഇരുമ്പിന്‍റെ കുറവ് തൈറോയ്ഡ് ഹോര്‍മോണിന്‍റെ സജീവ രൂപമായ ടി-4നെ ടി-3 ആക്കി മാറ്റുന്നതിനും തടസമാകുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, ബെറീസ്, മെലോണ്‍സ്, ഇലക്കറികള്‍, കാപ്‌സിക്കം തുടങ്ങിയവയെല്ലാം ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്.

ചെറുതായി വേവിച്ചോ, പാകംചെയ്യാതെയോ ഇവ കഴിക്കുന്നത് ഇതിലെ ഇരുമ്പ് പൂര്‍ണമായി ശരീരത്തില്‍ എത്താന്‍ സഹായിക്കും.

സെലിനിയം

കോശ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന മൂലകമാണ് സെലിനിയം. തൈറോയ്ഡ് മെറ്റബോളിസത്തിന് നിര്‍ണായകമായ ഒരു ധാതുവാണ് സെലിനിയം. സെലിനിയം കുറവുള്ളവര്‍ക്ക് തൈറോയ്‌ഡൈറ്റിസ്, ഹൈപ്പോതൈറോയ്ഡിസം, ഗ്രേവ്‌സ് രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പോര്‍ക്ക്, ബീഫ്, ടര്‍ക്കി, ചിക്കന്‍, മത്സ്യം, മുട്ട തുടങ്ങിയവയില്‍ എല്ലാം സെലിനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രസീല്‍ നട്ട്‌സ്, ബീന്‍സ്, നട്ട്‌സ് തുടങ്ങിയവയിലും സെലിനിയം മികച്ച അളവില്‍ ഉള്ളതാണ്.

മഗ്നീഷ്യം

ജീവജാലങ്ങളിലെ പ്രധാനപ്പെട്ട ഒരു മൂലകമാണ് മഗ്നീഷ്യം. നിഷ്‌ക്രിയമായ തൈറോയ്ഡ് ഹോര്‍മോണിനെ(ടി-4) സജീവമായ തൈറോയ്ഡ് ഹോര്‍മോണായി (ടി-3) പരിവര്‍ത്തനം ചെയ്യുന്നതിന് മഗ്നീഷ്യം ആവശ്യമാണ്.

ആവശ്യത്തിന് മഗ്നീഷ്യം ശരീരത്തില്‍ ഇല്ലാതാകുന്നത് ഹാഷിമോട്ടോസ് രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. മത്തങ്ങ കുരു, നട്ട്‌സ്, മത്സ്യം, ബീന്‍സ്, ഇലക്കറികള്‍, വാഴപ്പഴം, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, ബ്രൗണ്‍ റൈസ് തുടങ്ങിയവയെല്ലാം ധാരാളം മഗ്നീഷ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ്.