അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
Thursday, March 21, 2024 3:42 PM IST
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധിയാണ് ഉദരഭാഗത്തെ അമിതവണ്ണം. ഉദാസീനമായ ജീവിതശൈലി, ശാരീരിക നിഷ്ക്രിയത്വം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയവയാണ് ഉദരഭാഗത്തെ അമിതവണ്ണത്തിന് പ്രധാനകാരണം.

രാജ്യത്ത് ഏകദേശം 40 ശതമാനം സ്ത്രീകളും 12 ശതമാനം പുരുഷന്മാരും ഉദരഭാഗത്ത് അമിതവണ്ണം ഉള്ളവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സെൻട്രൽ ഒബീസിറ്റി അല്ലെങ്കില്‍ വിസറൽ ഒബീസിറ്റി എന്ന് അറിയപ്പെടുന്ന ഉദരഭാഗത്ത് അമിതവണ്ണം ഉണ്ടാകുന്ന ഈ ആരോഗ്യപ്രശ്നം കേരളത്തിലും ഇപ്പോള്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

65.7 ശതമാനം സ്ത്രീകളെയും

പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉദരഭാഗത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം കേരളത്തിലാണ്. സംസ്ഥാനത്ത് 65.7 ശതമാനം സ്ത്രീകളെയും ഈ രോഗാവസ്ഥ ബാധിച്ചിട്ടുണ്ട്. വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ഇത് ഭീഷണിയായിത്തീർന്നിരിക്കുന്നത്.

ഉദരഭാഗത്തെ അമിതവണ്ണവും ഓസ്റ്റിയോ ആർത്രൈറ്റിസും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് ഏറെ അപകടസാധ്യത സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ്.

അമിതവണ്ണവും ഓസ്റ്റിയോ ആർത്രൈറ്റിസും തമ്മിൽ


അമിതവണ്ണം കാലക്രമേണ ഹൃദ്രോഗത്തിലേക്കും പ്രമേഹത്തിലേക്കും നയിക്കുമെന്ന് മിക്കവർക്കും അറിയാം. സന്ധികള്‍ക്ക് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റീസ് അമിതവണ്ണം മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ്.

സന്ധികളില്‍ പ്രത്യേകിച്ച് കാല്‍മുട്ടുകളിലും ഇടുപ്പിലും ഉണ്ടാകുന്ന മർദം തരുണാസ്ഥികളുടെ തകർച്ചയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അസ്ഥികളെ സംരക്ഷിക്കുന്ന കുഷ്യനിംഗ് ടിഷ്യൂ ആണ് തരുണാസ്ഥികള്‍.

ഇതിന്‍റെ ഫലമായി ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകുന്നു. ഇത് ശരീരത്തിന്‍റെ ചലനങ്ങളെ സാരമായി ബാധിക്കുക മാത്രമല്ല, അമിതവണ്ണത്തെ വഷളാക്കുകയും ചെയ്യും.

ശരീരം വളയ്ക്കാന്‍ പറ്റാത്ത അവസ്ഥ

വേദനയും ശരീരം വളയ്ക്കാന്‍ പറ്റാത്ത അവസ്ഥയും ശാരീരിക ചലനങ്ങളെ തടസപ്പെടുത്തും. ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായകമായ വ്യായാമങ്ങള്‍ ഇതുമൂലം മുടങ്ങുകയും ചെയ്യും.

അമിതവണ്ണം ഓസ്റ്റിയോ ആർത്രൈറ്റിസിനെ വഷളാക്കുക മാത്രമല്ല, വണ്ണം കുറയ്ക്കുന്ന വ്യായാമങ്ങളെ വെല്ലുവിളിയുള്ളതാക്കുകയും ചെയ്യും.

വിവരങ്ങൾ: ഡോ. ജോണ്‍ തയ്യില്‍
ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്‍റ് & സീനിയര്‍ കണ്‍സള്‍ട്ടന്‍റ്- ഓർത്തോപീഡിക്സ്, ലൂർദ് ഹോസ്പിറ്റല്‍, കൊച്ചി.