Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നീറിനീറി വാളയാർ; മേമ്പൊടിക്ക് അഴിമതി ആരോപണവും
Tuesday, November 5, 2019 11:23 PM IST
നിയമസഭാവലോകനം / സാബു ജോണ്‍
വാളയാർ വിഷയം വിട്ടുപോകുന്നില്ല. സഭയ്ക്കുള്ളിൽ അതു നീറിനീറി നിൽക്കുകയാണ്. നിയമസഭ സ്തംഭിപ്പിക്കാനുള്ള സന്നാഹങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതുപോലെ കയറിപ്പോന്നതു മാത്രം ദുരൂഹമായി നിന്നു.
വാളയാറിനു പിന്നാലെ പ്രതിപക്ഷം പലതും പ്രയോഗിച്ചു. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം വന്നു. അന്വേഷണമില്ലെന്നു വന്നതോടെ വാക്കൗട്ട് നടത്തി. ഉപധനാഭ്യർഥനകളുടെ ദിവസം സംഭവബഹുലമാക്കിയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
വാളയാർ സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അതു പരിഗണിക്കാൻ പോലും തയാറായില്ല. നടപ്പു സമ്മേളനത്തിൽ ഒരു തവണ അവതരിപ്പിച്ച വിഷയമായതിനാലാണത്രെ അനുമതി ഇല്ലാത്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ കോഴ വിഷയത്തിൽ ഒരേ സമ്മേളനത്തിൽ എട്ടോ ഒന്‍പതോ തവണ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ കീഴ്വഴക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പുതിയ വെളിപ്പെടുത്തലോ സംഭവവികാസങ്ങളോ ഒന്നും നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ വാദം.
അടുത്ത നടപടിയിലേക്കു സഭ കടന്നതോടെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എന്നാൽ, എന്തു ചെയ്യണമെന്ന ധാരണയില്ലാതെ അവർ നടുത്തളത്തിൽ നിൽക്കുകയായിരുന്നു. വൈകാതെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് വാക്കൗട്ട് പ്രഖ്യാപിച്ചു.
ശൂന്യവേളയ്ക്ക് ഒടുവിൽ വാളയാർ വിഷയം ചുരുങ്ങിയ വാക്കുകളിൽ ഉന്നയിക്കാൻ വി.ടി. ബൽറാമിന് അവസരം നൽകി. കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീണ്‍ എന്നയാൾ ആത്മഹത്യ ചെയ്തത് പോലീസ് പീഡനം മൂലമാണെന്ന് പ്രവീണിന്റെ അമ്മയുടെ വെളിപ്പെടുത്തൽ ബൽറാം ചൂണ്ടിക്കാട്ടി. ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരൻ താമസിക്കുന്ന സ്ഥാപനത്തിലെത്തി അജ്ഞാതർ കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരു ആത്മഹത്യ ഉൾപ്പെടെ ഇതിനകം മൂന്നുപേർ മരണപ്പെട്ടു. കൂടത്തായിയിലേതു പോലെ സീരിയൽ കില്ലിംഗ് ആണു നടക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടികളുടെ അമ്മയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുവന്നു കാലു പിടിപ്പിക്കുകയല്ലാതെ എന്തു നടന്നു എന്നും ബൽറാം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതലായൊന്നും പറഞ്ഞില്ല. പെണ്‍കുട്ടികളുടെ കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു. വിഷയം അവതരിപ്പിക്കുന്പോൾ ഭരണപക്ഷാംഗങ്ങൾ ശക്തമായി ബഹളം വച്ചു രംഗത്തു വന്നത് ശ്രദ്ധേയമായി.
ഉപധനാഭ്യർഥനാ ചർച്ചയിൽ സൂര്യനു താഴെയുള്ള എല്ലാം വിഷയമായി. ഒടുവിലാണ് ട്രാൻസ്ഗ്രിഡ് അഴിമതി ആരോപണം വി.ഡി. സതീശൻ ഉന്നയിച്ചത്. പ്രതിപക്ഷം നേരത്തെ ഈ വിഷയം ഉന്നയിച്ചപ്പോൾ ചുണയുണ്ടെങ്കിൽ ആരോപണമായി എഴുതി നൽകി ഉന്നയിക്കാനാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്. സതീശൻ ഇന്നലെ എഴുതി നൽകി ചട്ടപ്രകാരം അഴിമതി ആരോപണം ഉന്നയിച്ചു. എന്നാൽ, എല്ലാം രാഷ്ട്രീയപ്രേരിതമെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പറഞ്ഞ് പ്രതിപക്ഷ ആവശ്യങ്ങളെല്ലാം മന്ത്രി നിരസിച്ചു.
സെപ്റ്റംബറിൽ കിട്ടിയ ലോകബാങ്ക് സഹായമായ 1780 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, ഖജനാവിൽ വരുന്ന പണം ഓരോന്നായി തിരിച്ചിടുകയല്ലെന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി. ആരോപണവും മറുപടിയുമെല്ലാം കഴിഞ്ഞപ്പോഴും പണം വകമാറ്റി ചെലവഴിച്ചോ എന്ന കാര്യത്തിൽ ഒരു എത്തുംപിടിയും കിട്ടിയില്ല.
ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ പെടുത്തി. ജീവനു സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 21 മാവോയിസ്റ്റുകൾക്കു ബാധകമല്ലെന്നാണു ചീഫ് സെക്രട്ടറി എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥാക്കാലത്തു മാത്രമാണ് ഇതു ബാധകമാകാത്തത്. ഗൗരവമുള്ള പരാമർശമാണ് ചീഫ് സെക്രട്ടറി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, താൻ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകളെ പോലീസ് വെടിവയ്ക്കുകയായിരുന്നു എന്ന രൂപത്തിൽ പ്രചാരണം നൽകുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകൾ പോലീസിനു നേരെയാണ് ആദ്യം വെടിവച്ചതെന്ന നിലപാട് ഒരിക്കൽ കൂടി മുഖ്യമന്ത്രി ആവർത്തിച്ചു.
യുഎപിഎ വിഷയത്തിൽ പോലീസിനു വീഴ്ച പറ്റിയെന്ന് സിപിഎമ്മുകാരനായ എസ്. ശർമ തുറന്നു പറഞ്ഞു. അതു തിരുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകൾ തുടർഭരണത്തിനുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും ശർമ പറഞ്ഞു.
ഖജനാവിൽ കൈയിട്ടു നോക്കിയാൽ ഒന്നും കിട്ടില്ലെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രസ്താവനയിൽ പിടിച്ചാണ് സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിയേക്കുറിച്ച് എ.പി. അനിൽകുമാർ വിശദീകരിച്ചത്. ദയവു ചെയ്ത് ആരും ഖജനാവിൽ കൈയിട്ടു നോക്കരുത്. ചിലപ്പോൾ പാന്പു കടിയേൽക്കാൻ സാധ്യതയുണ്ട്.- അനിൽകുമാർ പറഞ്ഞു.
സിപിഐ നേതാവായ സി. ദിവാകരൻ കേരളത്തിലെ കാര്യങ്ങളേക്കുറിച്ചൊന്നും പറഞ്ഞില്ല. ഇന്ത്യയുടെ സാമ്പത്തിക തകർച്ചയേക്കുറിച്ചായിരുന്നു ദിവാകരൻ പറഞ്ഞതത്രയും. മുഖ്യമന്ത്രി പിണറായി വിജയനെ ഹിറ്റ്ലറോട് ഉപമിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിയെ നിർഭാഗ്യകരമെന്നാണ് ദിവാകരൻ വിശേഷിപ്പിച്ചത്.
മഞ്ചേശ്വരത്തുനിന്നു ജയിച്ചു വന്ന എം.സി. കമറുദ്ദീൻ അരങ്ങേറ്റത്തിൽ തന്നെ കലാകാരനാണെന്നു തെളിയിച്ചു. സംസ്ഥാനത്തിന്റെ സാന്പത്തികനില വിശദീകരിക്കാൻ കമറുദ്ദീൻ ഈണത്തിൽ ഗാനമാലപിച്ചു. മുൻഗാമികളായ ചെർക്കളം അബ്ദുള്ളയെയും പി.ബി. അബ്ദുൾറസാഖിനെയും സ്മരിച്ചുകൊണ്ടാണ് കമറുദ്ദീൻ കന്നിപ്രസംഗം നടത്തിയത്.
കേരളത്തിൽ പോളിടെക്നിക് പരിശീലനം പൂർത്തിയാക്കിയവർക്കു ലഭിക്കാൻ പോകുന്ന ആയിരക്കണക്കിനു തൊഴിലവസരങ്ങളേക്കുറിച്ചായിരുന്നു പി.ജെ. ജോസഫ് പ്രസംഗിച്ചത്. ഈ അവസരം പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ജോസഫ് പറഞ്ഞു. ഹൈസ്പീഡ് റെയിൽവേക്കും എക്സ്പ്രസ് ഹൈവേക്കു വേണ്ടിയും ജോസഫ് ശക്തിയുക്തം വാദിച്ചു. പിന്നാലെ പ്രസംഗിച്ച പി.സി. ജോർജും ജോസഫിനെ പിന്തുണച്ചു.
പ്രതിപക്ഷവും സിപിഐയും സിപിഎമ്മിലെതന്നെ പലരും മുഖ്യമന്ത്രിക്ക് എതിരായ പ്രസ്താവനകൾ നടത്തുന്നതു കാണുന്പോൾ എന്തോ രാഷ്ട്രീയ മാറ്റം വരാൻ പോകുന്നതായി പി.സി. ജോർജിനു തോന്നുന്നുണ്ട്. എന്നാൽ, എടുത്ത തീരുമാനം നടപ്പിലാക്കാൻ കഴിവുള്ളവനാണു പിണറായി എന്ന കാര്യത്തിൽ ജോർജിനു സംശയമില്ല. വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ടുകൂടി കിട്ടിയില്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ സ്ഥിതി കൂടുതൽ കഷ്ടമാകുമായിരുന്നു എന്നാണ് പുതിയ എംഎൽഎ വി.കെ. പ്രശാന്തിന്റെ പക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
Latest News
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top