എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
Monday, April 29, 2024 1:31 AM IST
ജയിംസ് വി. ജോർജ്
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2

ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം സ്ഥാപിതമായ ഒരു നിയമസ്ഥാപനമാണ് നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ്. ന്യൂനപക്ഷ സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയും ഭരണഘടന, നിയമനിർമാണം എന്നിവയിലൂടെ ലഭ്യമാക്കിയ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ പ്രാഥമിക ചുമതല. ഒരു ചെയർമാൻ, വൈസ് ചെയർമാൻ, അഞ്ച് അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് കമ്മീഷൻ. ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള ദുരിതബാധിതർക്ക് അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാം. ഈ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ, ദേശീയ ന്യൂനപക്ഷ കമ്മീഷന് ഇടപെടാം. ഇതിനിടയിൽ മൈനോറിറ്റി വിഭാഗങ്ങളുടെ നിർണയം സംസ്ഥാനതലത്തിൽ വേണമെന്ന വാദവും ശക്തമാണ്.

അന്താരാഷ്‌ട്ര നിലവാരം

രാഷ്‌ട്രങ്ങൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഭൂരിപക്ഷത്തിൽനിന്നു വ്യത്യസ്തമായ ദേശീയ, വംശീയ, സാംസ്കാരിക, മത, ഭാഷാപരമായ സവിശേഷതകൾ പേറുന്ന വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങൾ. ഐക്യരാഷ്‌ട്രസഭയുടെയും അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്വത്വം സംരക്ഷിക്കാനും പൊതുജീവിതത്തിൽ പങ്കാളികളാകാനും അവകാശമുണ്ട്.

ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം ലീഗ് ഓഫ് നേഷൻസിൽനിന്ന് ആരംഭിച്ച് യുഎന്നിന്‍റെ നേതൃത്വത്തിൽ 1966ലെ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്സ് അന്താരാഷ്‌ട്ര ഉടമ്പടിയിലും 1992ലെ ഐക്യരാഷ്‌ട്ര ന്യൂനപക്ഷ പ്രഖ്യാപനത്തിലും എത്തിനിൽക്കുന്നു.

അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും മാർഗനിർദേശവും

2010 ഡിസംബറിൽ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സാണ് ഈ സുപ്രധാന രേഖ പ്രസിദ്ധീകരിച്ചത്. ദേശീയ, വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളിൽപ്പെട്ട വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമഗ്രമായ മാർഗനിർദേശങ്ങളും ചട്ടക്കൂടുകളും നൽകുന്ന ഒരു പ്രധാന രേഖയാണിത്.

ഈ രേഖ പൂർണമായും നാം അറിഞ്ഞിരിക്കണം. മുമ്പേ പ്രതിപാദിച്ച മുഴുവൻ വിഷയങ്ങളും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. പകുതിയോളം വരുന്ന ആശയങ്ങൾ അഞ്ച്, ആറ് അധ്യായങ്ങളിലായി, മർമപ്രധാനമായ ചോദ്യാവലിയാണ്. നിലവിലെ സ്ഥിതി അറിയാൻ നാല് ഉപവിഭാഗങ്ങളിലായി 80 ചോദ്യങ്ങളും പരിഹാര നടപടിക്കായി നൂറോളം ചോദ്യങ്ങളും നടപടിക്രമങ്ങളും നയരേഖയിലുണ്ട്. ഈ ചോദ്യങ്ങൾ മനസിലാക്കുന്നതാണ് ഏറ്റവും വലിയ ന്യൂനപക്ഷാവകാശ സംരക്ഷണം. ഇവയിൽ ചിലതു താഴെ കൊടുക്കുന്നു.

സാഹചര്യം മെച്ചപ്പെടുത്താൻ ക്രമീകരണം

• രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടിതമാണോ?
• ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന ഉണ്ടോ?
• ന്യൂനപക്ഷ പ്രതിനിധികളും കേന്ദ്ര/സംസ്ഥാന തല ഗവൺമെന്‍റ് ഉദ്യോഗസ്ഥരും തമ്മിൽ സംവാദത്തിനായി ഏതെങ്കിലും നിഷ്പക്ഷ സംവിധാനം നിലവിലുണ്ടോ?
•അത്തരം സംവാദങ്ങൾ ശക്തിപ്പെടുത്താൻ യുഎന്നിന് വേദികളുണ്ടോ ?
• രാജ്യത്തു ന്യൂനപക്ഷ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി പ്രധാന സംവിധാനങ്ങൾ ഏതൊക്കെ?
• ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു വിവരശേഖരണം നടത്താൻ പ്രത്യേക സംവിധാനം രാജ്യത്തു നിലവിലുണ്ടോ?
• രാജ്യത്തെ യുഎൻ പ്രതിനിധികൾക്ക് ന്യൂനപക്ഷങ്ങളുമായി കൂടിയാലോചിക്കാനും ആശങ്ക പരിഹരിക്കുന്നതിനുമായി ഒരു സംവിധാനമുണ്ടോ?
ദേശീയ സ്ഥിതി വിലയിരുത്തൽ
• രാജ്യത്തു ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നുണ്ടോ?
• രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും പ്രസക്തമായ ആശങ്കകൾ ഏതൊക്കെയാണ്?
• ഈ ആശങ്കകൾ ന്യൂനപക്ഷങ്ങൾക്കു മാത്രമുള്ളതാണോ അതോ മറ്റ് വിഭാഗങ്ങളും ഇതേ ആശങ്കകൾ പങ്കിടുന്നുണ്ടോ?
• ന്യൂനപക്ഷ സമൂഹത്തിലും പൊതുവെ സ്ത്രീകളെയും പുരുഷന്മാരെയും ഈ ആശങ്കകൾ ഒരുപോലെ ബാധിക്കുന്നുണ്ടോ?
• ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സന്നദ്ധ സംഘടനകൾ ഉണ്ടോ?
• ദേശീയ/വംശീയ, മത, ഭാഷാടിസ്ഥാനത്തിലുള്ള ഡാറ്റ നിലവിലുണ്ടോ?
അവസ്ഥ മെച്ചപ്പെടുത്താനുള്ള മുൻഗണനകൾ
• ചരിത്രപരമായി, ന്യൂനപക്ഷങ്ങൾക്കെതിരേ പീഡനം, വ്യാപകമായ അക്രമം, ക്രൂരതകൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവ നടന്നിട്ടുണ്ടോ?
• ന്യൂനപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങളെ രാജ്യത്തുനിന്നു ബലപ്രയോഗത്തിലൂടെ പുറത്താക്കുന്ന സംഭവങ്ങൾ നിലവിലുണ്ടോ?
• ന്യൂനപക്ഷ ഗ്രൂപ്പുകളെയും അംഗങ്ങളെയും പ്രത്യേകിച്ച് ഒഴിവാക്കുകയോ ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ നിലവിലുണ്ടോ?
• ചരിത്രപരമായ സംഭവങ്ങളുടെ നേരിട്ടോ അല്ലാതെയോ ഫലമായി ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നുണ്ടോ?
• ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെ കേസുകൾ ക്രമാനുഗതമായി അന്വേഷിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്‍റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?
• മതസ്വാതന്ത്ര്യവും സ്വന്തം സംസ്കാരം ആസ്വദിക്കാനും നിലനിർത്താനുമുള്ള അവകാശവും മാനിക്കപ്പെടുന്നുണ്ടോ? ന്യൂനപക്ഷങ്ങളിൽപെട്ട സ്ത്രീകൾ ദുരുപയോഗത്തിനും സാമൂഹിക ഒഴിവാക്കലിനും പ്രത്യേകിച്ച് ഇരയാകുന്നുണ്ടോ? അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രതിരോധ നടപടി എന്തൊക്കെ?
• ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്കാരം, ഭാഷ, മതം, പാരമ്പര്യങ്ങൾ, ആചാരങ്ങൾ എന്നിവ വികസിപ്പിക്കാനുമുള്ള അനുകൂല സാഹചര്യങ്ങൾ നിലവിലുണ്ടോ?
• ന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷ പഠിക്കാനും/ പഠിപ്പിക്കാനുള്ള അവസരങ്ങൾ എങ്ങനെ ഉറപ്പാക്കാം?
• സംസ്ഥാനം ന്യൂനപക്ഷ വിവേചനം തടയുന്നതിനുള്ള സമഗ്രമായ ഭരണഘടനാ വ്യവസ്ഥകളോ നിയമനിർമാണങ്ങളോ നടപ്പിലാക്കിയിട്ടുണ്ടോ?
• ന്യൂനപക്ഷ ഗ്രൂപ്പുകൾക്കെതിരേ അടിസ്ഥാന സേവനങ്ങള്‍ (ആരോഗ്യ പരിചരണം, ശുദ്ധജലം, ഭക്ഷണം, വിദ്യാഭ്യാസം) ലഭ്യമാക്കുന്നതിൽ വിവേചനം നടക്കുന്നുണ്ടോ?
• ന്യൂനപക്ഷങ്ങൾക്ക്, തങ്ങളെ പ്രതിനിധീകരിച്ച് എടുക്കുന്ന പൊതുനയങ്ങളുടെയും തീരുമാനങ്ങളുടെയും വിവരങ്ങൾ ലഭിക്കുന്നുണ്ടോ, പ്രത്യേകിച്ച് തീരുമാനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത സാഹചര്യങ്ങളിൽ?
• പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ രാഷ്‌ട്രീയ പങ്കാളിത്തത്തിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടോ?
• ന്യൂനപക്ഷ രാഷ്‌ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വമുള്ള ദേശീയ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവും ധനസഹായവും ഉറപ്പാക്കുന്നതു സർക്കാരും പാർലമെന്‍റും ആണോ?
• ന്യൂനപക്ഷങ്ങൾ പൊതു ഭരണനിർവഹണത്തിൽ പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, അവരുടെ സമൂഹങ്ങളുടെ വലിപ്പത്തിനും പരിഹരിക്കേണ്ട താത്പര്യങ്ങൾക്കും ആനുപാതികമാണോ? ഇല്ലെങ്കിൽ, പൊതുസേവനത്തിൽ അവരുടെ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
• ന്യൂനപക്ഷ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ എന്തൊക്കെ സംവിധാനങ്ങളുണ്ട്?
• ന്യൂനപക്ഷ ഗ്രൂപ്പുകൾക്ക് അടിസ്ഥാന സാമൂഹിക സേവനങ്ങളുടെ വിതരണം നിരീക്ഷിക്കാൻ കഴിയുമോ?
• വികസന പ്രക്രിയകളിൽ സജീവവും സ്വതന്ത്രവുമായ അവകാശാധിഷ്ഠിത പങ്കാളിത്തം നടപ്പിലാക്കിയിട്ടുണ്ടോ?
• തൊഴിൽ, വരുമാനം എന്നിവ ആർജിക്കാൻ ന്യൂനപക്ഷങ്ങൾക്ക് അവസരം ഉണ്ടോ?
• രാജ്യത്തെ ന്യൂനപക്ഷങ്ങളിലുള്ള കുട്ടികളുടെ പൊതുസ്ഥിതി എങ്ങനെ?
• രാജ്യരഹിത ന്യൂനപക്ഷ ജനസംഖ്യയെയും രാജ്യരഹിത വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ടോ?
• ഒരു വ്യക്തിയുടെ മതവിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശത്തിനു പരിമിതികളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ടോ?
• ഒരു മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട് ആരാധനാ സ്വാതന്ത്ര്യമോ കൂടിച്ചേരാനുള്ള സ്വാതന്ത്ര്യമോ ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് നിലവിലുള്ളത്?
• സാമുദായികവും മതപരവുമായ സംവാദങ്ങൾ നിലനിൽക്കുന്നിടത്തു സർക്കാർ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്?
• ഭരണഘടനയോ മറ്റ് ദേശീയ നിയമനിർമാണമോ ഔദ്യോഗികമായി ഒരു മതത്തെയോ മതങ്ങളെയോ അംഗീകരിക്കുന്നുണ്ടോ?
• ന്യൂനപക്ഷ മതങ്ങളുടെ വിശുദ്ധദിനങ്ങൾ അംഗീകരിക്കുന്നുണ്ടോ? അവ പൊതുഅവധി ദിനങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?
• ന്യൂനപക്ഷാവകാശമെന്നത് ഒരു കുറവല്ല മറിച്ച് "എല്ലാവരെയും പോലെ നമ്മളെയും’, "നിന്നെപ്പോലെതന്നെ എന്നെയും' പരിഗണിക്കുമെന്നുള്ള ഉറപ്പാണ്. ഒരു രാജ്യത്തിന്‍റെ സമാധാനത്തിൽ ഊന്നിയ വളർച്ചയുടെ അളവുകോൽ അവിടത്തെ ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പാണ്.

ഈ ചോദ്യങ്ങളെല്ലാം എന്തിന്

ഈ ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയം രാജ്യത്ത് എല്ലാം തകിടംമറിഞ്ഞു എന്നു കാണിക്കുകയല്ല, മറിച്ച് ഒട്ടേറെ ചോദ്യങ്ങൾക്കു ലോകമാതൃകയിൽ ഉത്തരം നൽകാൻ കഴിയുകയെന്നതാണ്. നിരന്തര വളർച്ചയും നിരന്തര നവീകരണവും ഏതൊരു സംവിധാനത്തിന്‍റെയും പുരോഗതിക്ക് ആവശ്യമായതുകൊണ്ട്, ഈ ചോദ്യങ്ങൾ നാം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം. ഇവയിൽ നല്ല ഉത്തരങ്ങൾ ഉള്ളതിനെയും ഉത്തരം ഇല്ലാത്തതിനെയും ഒരുപോലെ ഉയർത്തിപ്പിടിക്കണം.

ഇത്തരം ചോദ്യങ്ങൾ വായിക്കുമ്പോൾ നാം ചെറുതായെങ്കിലും ഇതെന്തിനാണ് ഇപ്പോൾ ചോദിക്കുന്നത് എന്ന ഒരു അസ്വസ്ഥത പ്രകടിപ്പിക്കുന്നുവെങ്കിൽ യഥാർഥത്തിൽ അതാണ് ഇന്ത്യയുടെ സമ്പത്ത്. കാരണം മതനിരപേക്ഷതയെന്ന, നാനാത്വത്തിലേകത്വമെന്ന മഹത്തായ ആശയം നമ്മുടെയെല്ലാമുള്ളിൽ പടർന്നു പന്തലിച്ചുകിടക്കുന്നു, ഞാൻ അതിൽ അടിയുറച്ചു വിശ്വസിക്കുന്നു എന്നാണ്.

മറിച്ചാണെങ്കിൽ, എവിടെയൊക്കെയോ ചില കുറവുകളും ആശങ്കകളും കടന്നുകൂടിയിട്ടുണ്ടെന്നാണ്. മതേതരത്വമെന്ന ആശയം മുറുകെപ്പിടിച്ചതിനും മുന്നിൽനിന്നു പകർന്നു കൊടുക്കാനും ഇന്ത്യയിൽ മതങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഇതിന് ഇനിയും കോട്ടം വരുത്താതെയുള്ള സംരക്ഷണമാണ് നവയുഗ ഭൂമികയിൽ ഭാരതത്തിനാവശ്യം. ചോദ്യം ചോദിക്കുന്നത് ഉത്തരം മറന്നു പോകാതിരിക്കുന്നതിനും മാറിപ്പോകാതിരിക്കുന്നതിനും കൂടിയാണ്.

അന്തർദേശീയ ഇടപെടലുകൾ

1948: വംശഹത്യ കൺവൻഷൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാരീരിക അസ്തിത്വം സംരക്ഷിക്കുന്നു. വംശഹത്യ തടയാനും ശിക്ഷിക്കാനുമുള്ള നിയമനിർമാണം.

1966: സിവിൽ, പൊളിറ്റിക്കൽ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്‌ട്ര ഉടമ്പടി (ആർട്ടിക്കിൾ 27) സംസ്കാരം, മതം, ഭാഷ എന്നിവ ആസ്വദിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.

1966: സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ഉടമ്പടി (ആർട്ടിക്കിൾ 2 (2)) സംസ്കാരം, മതം, ഭാഷ എന്നിവ ആസ്വദിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.

1968: എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കാനുള്ള അന്താരാഷ്‌ട്ര കൺവൻഷൻ വിവേചനത്തെ നിർവചിക്കുന്നു. എല്ലാവർക്കും മൗലിക സ്വാതന്ത്ര്യം ലക്ഷ്യമിടുന്നു.
1989: കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവൻഷൻ (ആർട്ടിക്കിൾ 30) ന്യൂനപക്ഷ/തദ്ദേശീയ കുട്ടികൾക്കു സ്വന്തം സംസ്കാരം, മതം, ഭാഷ എന്നിവ ആസ്വദിക്കാനുള്ള അവകാശം സംരക്ഷിക്കുന്നു.

1992: ഐക്യരാഷ്‌ട്രസഭയുടെ ന്യൂനപക്ഷ പ്രഖ്യാപനം ന്യൂനപക്ഷ അവകാശങ്ങൾ, ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിന്‍റെയും സ്വത്വത്തിന്‍റെയും സംരക്ഷണം, പൊതുജീവിതത്തിൽ ഫലപ്രദമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നു.

2005: പുനഃസ്ഥാപന തത്വങ്ങൾ -മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായവരെ യഥാർഥ അവസ്ഥയിലേക്കു തിരിച്ചെത്താൻ ഊന്നൽ നൽകുന്നു, പ്രത്യേകിച്ചു കുടിയേറ്റം ബാധിച്ച തദ്ദേശീയർക്കും ന്യൂനപക്ഷങ്ങൾക്കും.

1995-2006: ന്യൂനപക്ഷങ്ങൾക്കായുള്ള ഐക്യരാഷ്‌ട്ര വർക്കിംഗ് ഗ്രൂപ്പ് ബോധവത്കരണം.
(അവസാനിച്ചു)


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.