Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
Thursday, April 25, 2024 12:23 AM IST
സിജുമോൻ ഫ്രാൻസിസ്, കോതമംഗലം
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇരകളുടെ നിസഹായതയും പരസ്പരം കുറ്റപ്പെടുത്തുന്ന സർക്കാർ സംവിധാനങ്ങളും മലയോരമേഖലയ്ക്ക് നല്ല പ്രതീക്ഷയല്ല നൽകുന്നത്. ഇതിനിടെ, വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദേശം സമർപ്പിക്കാൻ ലോകപ്രശസ്ത കൺസർവേഷൻ ബയോളജിസ്റ്റ് ഡോ.അലക്സാൻഡ്രാ സിമ്മർമാന്റെ നേതൃത്വത്തിൽ പുതിയ സമിതിക്കു രൂപംകൊടുത്തിരിക്കുകയാണ് സർക്കാർ. ഇതു പ്രതീക്ഷയ്ക്കു വക നൽകുന്നതാണെങ്കിലും വനംവകുപ്പിന്റെ മുൻകാല ചെയ്തികൾ വച്ചു നോക്കുന്പോൾ പ്രതീക്ഷയേക്കാൾ മുകളിലാണ് ആശങ്ക.
ലോകബാങ്കിന്റെ "ഗ്ലോബൽ വൈൽഡ് ലൈഫ് പ്രോഗ്രാം' ഉപദേശകയായ ഡോ. അലക്സാൻഡ്രാ സിമ്മർമാനെ കൂടാതെ ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച മറ്റ് പത്തു പേർകൂടി സമിതിയിലുണ്ട്. കഴിഞ്ഞ ഇരുപതു വർഷമായി അറുപതിലധികം രാജ്യങ്ങളിലായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. സിമ്മർമാന്റെ അനുഭവസമ്പത്തും ശ്രമങ്ങളും വനംവകുപ്പ് അട്ടിമറിക്കുമോയെന്ന ആശങ്ക ശക്തമാണ്.
വനംവകുപ്പിന്റെ കളികൾ
2018ലെ പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ ഓരോ വകുപ്പുകൾക്കും ബജറ്റിനു പുറത്ത് പ്രത്യേക ഫണ്ട് അനുവദിച്ചു സർക്കാർ നല്ല ലക്ഷ്യത്തോടെ കൊണ്ടുവന്നതായിരുന്നു "റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോഗ്രാം'. 14 വിവിധ വകുപ്പുകൾക്കായി 8,197 കോടി രൂപയായിരുന്നു ഒന്നാം ഘട്ടത്തിൽ ഭരണാനുമതി നൽകിയിരുന്നത്. കേരളത്തിന്റെ പുനർനിർമിതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മറ്റ് വകുപ്പുകൾ രൂപം കൊടുത്തപ്പോൾ വനം വകുപ്പ് "സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി' എന്ന പേരിൽ ഒരു പദ്ധതി തയാറാക്കി. വനാതിർത്തിയോടു ചേർന്നു കിടക്കുന്ന അഞ്ച് ഏക്കർ വരെയുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി പതിനഞ്ച് ലക്ഷം രൂപ കൊടുത്തു വനമാക്കുന്ന പദ്ധതിയായിരുന്നു ഇത്.
പദ്ധതിയുടെ ലക്ഷ്യവും അനന്തരഫലങ്ങളും എന്തെന്നുപോലും നോക്കാതെ ഒന്നാം ഘട്ടത്തിന് 800 കോടി രൂപയുടെ ഭരണാനുമതിയും സർക്കാർ കൊടുത്തു. ലോകബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 1.75% വരെ പലിശയ്ക്കു കടമെടുത്താണ് ഈ പണം മുടക്കിയതെന്ന് ഓർക്കണം. ശക്തമായ എതിർപ്പിനെത്തുടർന്നു പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചപ്പോൾ പകുതി പണം കിട്ടിയവരും കരാർ വച്ചിട്ടു പണം കിട്ടാത്തവരും കുടുക്കിലായി. പകുതി പണം വാങ്ങി സമ്മതപത്രവും നൽകി സ്ഥലം സർക്കാരിനു കൊടുത്തതു മൂലം റബർ വെട്ടാൻ പോലും കഴിയാതെ വന്നവരുടെ ദുരിതങ്ങൾ വേറെ. പൂർണമായി കിട്ടിയവർതന്നെ പെരുവഴിയിൽ ആയതും വലിയ ചർച്ചയായി.
ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ
വനംവകുപ്പിനു പൊതുസമൂഹത്തോട് എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ഈ കോടികളൊക്കെ ഫലപ്രദമായി വിനിയോഗിക്കാമായിരുന്നു. വനാതിർത്തികളിൽ കിടങ്ങുകൾ നിർമിക്കാനും റെയിൽ, റോപ്പ് ഫെൻസിംഗുകൾ നിർമിച്ച് മനുഷ്യ-വന്യജീവി സംഘർഷത്തിനു പരിഹാരം കാണാനുമുള്ള പദ്ധതികൾ വേണമായിരുന്നു മുന്നോട്ടുവയ്ക്കാൻ. അതിനു പകരം പദ്ധതിയുടെ മറവിൽ വനവിസ്തൃതി കൂട്ടാനുള്ള പരിശ്രമങ്ങളായിരുന്നു പലിശയ്ക്കു വാങ്ങിയ പണംകൊണ്ട് നടപ്പാക്കിയത്. ഈ സുവർണാവസരം പാഴാക്കിയിട്ട് 2023ൽ വന്യജീവി സംഘർഷം ലഘൂകരിക്കാനായി 620 കോടിയുടെ പുതിയ പ്രൊപ്പോസൽ കേന്ദ്രത്തിലേക്കയച്ചു. അതാകട്ടെ കവർ പോലും പൊട്ടിച്ചുനോക്കാതെ കേന്ദ്രം തിരിച്ചയച്ചു. ഇവിടെയാണ് ബ്യൂറോക്രസിയിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യ ഭരണക്രമത്തിന്റെ പരാജയം തിരിച്ചറിയുന്നത്.
കാശില്ലെങ്കിലും പിക്നിക്!
വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കും കൃഷിനാശം സംഭവിച്ചവർക്കും കൊടുത്തുതീർക്കാനുള്ള നഷ്ടപരിഹാരം വരെ മുടങ്ങിക്കിടക്കുന്നു. ജനകീയ പ്രക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളുമൊക്കെ കൊടുക്കുന്ന വാഗ്ദാനങ്ങൾ പലതും പാഴ്വാക്കുകളായി അവശേഷിക്കുന്നു. വാഹനങ്ങൾക്ക് ഇന്ധനമടിക്കാനും മൃഗങ്ങളെ വിരട്ടിയോടിക്കാൻ പടക്കം വാങ്ങാൻ പോലും പണമില്ല എന്നതാണ് യാഥാർഥ്യം. റാപിഡ് റെസ്പോൺസ് ടീം ഉപയോഗിക്കുന്ന വാഹനങ്ങൾ പോലും മെയിന്റനൻസിനു പണമില്ലാതെ കട്ടപ്പുറത്താണ്. പ്രവൃത്തിദോഷംകൊണ്ട് ജനം വെറുത്തുപോയ ഒരു വകുപ്പാണ് വനംവകുപ്പ്.
ഇങ്ങനെയൊക്കെയാണങ്കിലും, റിട്ടയർമെന്റിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ജീവനക്കാരെ സന്തോഷിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് അന്യസംസ്ഥാനങ്ങളിൽ നടക്കുന്ന സ്പോർട്സ് മീറ്റുകളിൽ പങ്കെടുക്കാൻ പറഞ്ഞയയ്ക്കുന്ന ഒരു ആചാരവും വനം വകുപ്പിലുണ്ട്. ഇതിനെ "പിക്നിക് ട്രിപ്' ആയിട്ടാണ് പരിഗണിച്ചു പോരുന്നത്. അതിന്റെ വിവരങ്ങളൊന്നുംതന്നെ ബന്ധപ്പെട്ട സെക്ഷനിൽ ഇല്ലന്നാണ് വിവരാവകാശ അപേക്ഷയ്ക്കു മറുപടി കിട്ടുക.
കിട്ടിയ വിവരങ്ങൾ വച്ച് 2020ൽ ഭുവനേശ്വറിൽ നടന്ന ഇരുപത്തിയഞ്ചാമത് കായികമേളയിൽ പങ്കെടുക്കാനായി 118 പേർക്കു യാത്രച്ചെലവ്, കോച്ചിംഗ് ക്യാന്പ് ചെലവ്, സ്പോർട്സ് സാധനങ്ങൾ വാങ്ങിയ ചെലവും കൂടാതെ 31.5 ലക്ഷം രൂപയും, 2023ൽ ഹരിയാനയിൽ നടന്ന ഇരുപത്തിയാറാമത് വനം കായികമേളയിൽ പങ്കെടുക്കാൻ 122 പേർക്കായി 18.30 ലക്ഷം രൂപയും നൽകിയതിന്റെ മാത്രം വിവരങ്ങളുണ്ട്. എന്നാൽ, ഒരു ചിരട്ട പോലും സമ്മാനമായി കൊണ്ടുവന്നതായി ലേഖകന്‍ അറിവില്ല.
വാച്ചർക്കും കാശില്ല
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനാതിർത്തികളിൽ നിയമിച്ചിരിക്കുന്ന വാച്ചർ തസ്തികയിലുള്ള ജീവനക്കാർക്കു പോലും ദിവസവേതനം കൊടുക്കാനില്ലാതെ ബഹുഭൂരിപക്ഷവുംതന്നെ പിരിഞ്ഞുപോയിക്കഴിഞ്ഞു. ഈ മേഖലകളിലൊക്കെ ഇനിയെന്ത്, അടുത്ത ജീവൻ ആരുടേത് എന്ന ചോദ്യം അവശേഷിക്കുന്നു. ഈ സാഹചര്യത്തിൽ ഡോ. അലക്സാൻഡ്രാ സിമ്മർമാനെപ്പോലെയുള്ള കൺസർവേഷനിസ്റ്റുകൾ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചാൽ അതിന്മേൽ ശക്തമായ രാഷ്ട്രീയ തീരുമാനങ്ങളും ഇടപെടലുകളും ഉണ്ടായില്ലെങ്കിൽ വനംവകുപ്പ് അതും അട്ടിമറിക്കും, അതു കേരളത്തിന്റെ പരാജയമായിരിക്കും; ഒരിക്കലും തിരികെ വരാനാവാത്ത പരിപൂർണ പരാജയം.
ധൂർത്ത്, കെടുകാര്യസ്ഥത
വനംവകുപ്പിൽ ഇന്നു ഫീൽഡ് സ്റ്റാഫ് അടക്കം 11,000ന് മുകളിൽ ജീവനക്കാരുണ്ട്. എങ്കിലും വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ തട്ടിക്കൂട്ടി ഉണ്ടാക്കിയിരിക്കുന്ന കടലാസ് സംഘടനകളാണ് ഇന്നും വകുപ്പിന്റെ പല സുപ്രധാന പദ്ധതികളും ഏറ്റെടുത്തു നടത്തുന്നത്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ ഈ സംഘടനകളുടെ തലപ്പത്തിരിക്കുന്നതിനാൽ സത്യസന്ധരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടങ്കിലും മൂകസാക്ഷികൾ ആകാനേ കഴിയുന്നുളളൂ. അങ്ങനെയുണ്ടാക്കിയിരിക്കുന്ന സംഘടനകളിൽ ഒന്നായ "ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേർസ് കേരള'' (Institution of Foresters Kerala) എന്ന സംഘടനയ്ക്കു വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയുടെ ചെറിയ വിവരങ്ങൾ ഇങ്ങനെ.
പദ്ധതി: A Comprehensive Study of Sacred Groves of Kerala - 8 Districts.
വർഷം തുക
2018 7,70,000
2019 7,70,000
2020 7,70,000
2022 7,70,000
2023 7,52,000
ആകെ = 38,32,000
പദ്ധതി: A Study to Review Performance of Teak Plantation during last 15 years.
വർഷം തുക
2020 14,00,000
2022 10,50,000
2023 6,91,500
ആകെ 31,41,500
പദ്ധതി: A Comprehensive Study on the Socio - Economic and Cultural aspects of Sacred Groves in Kerala.
2012- 2018 = 49,79,600
പദ്ധതി: Total Evaluvation of FDA in Thiruvananthapuram and Thrissur 2012- 2017 = 7,87,171
പതിനോരായിരത്തിനു മുകളിൽ ജീവനക്കാരും (ഫീൽഡ് സ്റ്റാഫ് ഉൾപ്പെടെ), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പ്രോജക്ട് എലഫന്റ് അടക്കമുള്ള പ്രത്യേക പദ്ധതികളും അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ഡയറക്ടർമാരും 170ന് മുകളിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻമാരുമുള്ള വനം വകുപ്പ് എന്തിനാണ് ഇത്തരം പദ്ധതി നടത്തിപ്പുകൾക്കായി വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ രൂപീകരിച്ചിരിക്കുന്ന സംഘടനകളെ ആശ്രയിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും സാമാന്യബുദ്ധിക്കു മനസിലാകുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
Latest News
പൂഞ്ചിൽ ഭീകരാക്രമണം; നാല് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; നാല് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top