വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
Wednesday, April 17, 2024 2:33 AM IST
അഡ്വ. ജോബി കുരിശുംമൂട്ടിൽ
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമായി ഉറങ്ങാൻ പറ്റില്ലാത്ത സ്ഥിതി. ഇതാ എസി ഇല്ലാതെ സുഖമായിയുറങ്ങാൻ ചെലവ് കുറഞ്ഞ ആശയം. എൽനിനോ പ്രതിഭാസവും കാലവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം കൂടി ഇനിയും ചൂടു കൂടാൻ തന്നെയാണ് സാധ്യത. എല്ലാവർക്കും എസി വാങ്ങാനോ അതിന്‍റെ കുതിച്ചുയരുന്ന വൈദ്യുതി ചാർജും മെയിന്‍റനൻസ് ചാർജും വഹിക്കാനോ അത്ര എളുപ്പമല്ല, പ്രത്യേകിച്ച് സാധാരണക്കാർക്ക്.

അടച്ചിട്ട മുറിയിൽ സീലിംഗ് ഫാൻ മാത്രം ഉപയോഗിക്കുന്പോൾ ഫാനിന്‍റെ കറക്കം കാരണം മുറിയിലെ വായു ചൂടാകും. കൂടാതെ നമ്മുടെ ശരീരത്തിൽനിന്നും ചൂട് പ്രവഹിക്കും. കൂടുതൽ ആളുകൾ ഒരു മുറിയിൽ കിടക്കുന്പോൾ ഇങ്ങനെ ചൂടു കൂടുകയും മുറിക്കുള്ളിൽ ഓക്സിജന്‍റെയും ശുദ്ധവായുവിന്‍റെയും അളവ് കുറയുകയും ചെയ്യും.

ഒന്നു പരീക്ഷിച്ചുനോക്കൂ!

രാത്രികാലങ്ങളിൽ നമ്മുടെ മുറിക്കുള്ളിലെ വായുവിനേക്കാൾ തണുത്ത വായുവായിരിക്കും പുറത്തെ അന്തരീക്ഷത്തിൽ. ഈ തണുത്ത വായുവിനെ ആവാഹിച്ചു നമ്മുടെ മുറിക്കുള്ളിൽ പ്രവേശിപ്പിച്ചാൽ മുറി തണുക്കുമെന്നു മാത്രമല്ല, കൂടുതൽ ശുദ്ധവായുവും ഓക്സിജനും നമുക്കു ലഭിക്കുകയും ചെയ്യും.

എങ്ങനെ എന്നു നോക്കാം. നമ്മുടെ കിടക്കയുടെ അഭിമുഖമായി വരുന്ന ഒരു ജനൽ മാത്രം തുറന്നിടുക. കർട്ടൻ ഉണ്ടെങ്കിൽ വശത്തേക്കു മാറ്റുക. അതിനു ശേഷം ഒരു എക്സോസ്റ്റ് ഫാനോ ടവർ ഫാനോ അതുമില്ലെങ്കിൽ ഒരു ടേബിൾ ഫാനോ ജനലിനോടു ചേർത്തു വയ്ക്കുക. പുറത്തുനിന്നു മുറിക്കുള്ളിലെ ബെഡിലേക്കു കാറ്റടിക്കത്തക്കവിധത്തിൽ ഫിക്സ് ചെയ്യുകയോ കെട്ടിവയ്ക്കുകയോ ചെയ്യുക. എക്സോസ്റ്റ് ഫാനാണ് ഏറ്റവും നല്ലത്. ടോയ്‌ലറ്റിൽ ഉപയോഗിക്കുന്നതുപോലെ തീരെ ചെറുതാകരുത്. എന്നാൽ, ഒരു ഇടത്തരം വലുപ്പം മതി. കുട്ടികൾക്ക് അപകടം വരാത്ത രീതിയിൽ ഗ്രിൽ കവർ ഉണ്ടായിരിക്കണം.

രാത്രി ഒരു എട്ടിനു ശേഷം ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഈ ഫാൻ ഓണ്‍ ചെയ്യുക. അര മണിക്കൂർ കഴിയുന്പേഴേക്കും മുറിയിലെ വായു തണുക്കും. കൂടുതൽ രാത്രിയാകുന്നതോടെ കൂടുതൽ തണുക്കും. സുഖമായി ഉറങ്ങാം. മുറിയിലെ സീലിംഗ് ഫാനും ഒപ്പം ഉപയോഗിക്കാം. ഇതു തണുത്ത വായുവിനെ മുറിയുടെ എല്ലാ ഭാഗത്തേക്കും പടരാൻ ഉപകരിക്കും.

ഇവിടെ നമുക്ക് എസി വാങ്ങാനുള്ള മുതൽ മുടക്ക്, കറന്‍റ് ചാർജ് എന്നിവയെല്ലാം ലാഭിക്കാം. കൂടാതെ, മുറിയിൽ ശുദ്ധവായുവും കൂടുതൽ ഓക്സിജനും നല്ല തണുപ്പും ലഭിക്കുന്നു. മുറിയിൽ ഏതെങ്കിലും തരത്തിലുള്ള ദുർഗന്ധമോ മറ്റോ ഉണ്ടെങ്കിലും അതും മാറി കിട്ടും. ജനൽ തുറന്നിട്ടു കിടക്കുന്നതു സുരക്ഷിതമല്ല എന്നു തോന്നുന്നവർക്കു മുറി തണുക്കുന്നതോടെ ജനൽ അടയ്ക്കാം.


എയർഹോൾ വിദ്യ

മുറിയിൽ തണുപ്പും ശുദ്ധവായു പ്രവാഹവുമുണ്ടാകാൻ മറ്റൊരു വിദ്യയും പരീക്ഷിക്കാം. വീട് പണിയുന്പോഴോ പിന്നീടോ ചെയ്യാം. മുറിയുടെ നടുവിലായി പുറം ഭിത്തിയിൽ തറ നിരപ്പിൽനിന്ന് എട്ട് ഇഞ്ച് മുകളിലായി എട്ട് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് വച്ച് ഒരു എയർ ഹോൾ നിർമിക്കുക. പാന്പ്, പാറ്റ മുതലായവ കയറാതെ ഇരിക്കാൻ അരിപ്പ എയർ ഹോളിനു പുറത്തായി സ്ഥാപിക്കുക. അതിനു ശേഷം ഹോളിന് ഏതിർവശമായോ അഥവാ മുറിക്കുള്ളിൽ സൗകര്യപ്രദമായ ഒരു സ്ഥലത്തോ ഭിത്തിയുടെ മുകളിലായി ഒരു എക്സ്‌സോസ്റ്റ്ഫാൻ പിടിപ്പിക്കുക. മുറിക്കുള്ളിലെ വായു വലിച്ചെടുത്തു പുറത്തേക്കു തള്ളത്തക്ക വിധത്തിലാണ് ഈ ഫാൻ പിടിപ്പിക്കേണ്ടത്.
പിന്നീട് വാതിലും ജനലുകളും എല്ലാം അടച്ച ശേഷം രാത്രിയിൽ ഈ ഫാൻ പ്രവർത്തിപ്പിക്കുന്പോൾ താഴെയുള്ള എയർ ഹോളിൽകൂടി തണുത്ത ശുദ്ധവായു മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് എക്സോസ്റ്റ് ഫാനിൽകൂടി പുറത്തേക്കു പോകും. ഈ തണുത്ത ശുദ്ധവായു പ്രവാഹം മുറി മുഴുവൻ തണുപ്പിച്ചുകൊണ്ടിരിക്കും.

എയർഹോൾ വയ്ക്കുന്പോൾ

വീടു പണിയുന്പോൾ മിക്കവരും റൂഫ് സ്ലാബിന്‍റെ അടിയിൽനിന്ന് നാല് ഇഞ്ച് താഴെയായി എയർ ഹോൾ നീളത്തിലും കുഴൽ രൂപത്തിലുമൊക്കെയായി കൊടുക്കും. ഇതു ശരിക്കും അബദ്ധമാണ്. ഇങ്ങനെ ചെയ്യുന്പോൾ മുകളിൽ റൂഫിനടിയിൽ ആ നാല് ഇഞ്ച് ഭാഗത്തു ചൂടുവായു കെട്ടി നിൽക്കും. ഇതിനു ഹോട്ട് എയർ ക്യാപ് എന്നു പറയും. ഫാനിടുന്പോൾ ഈ ക്യാപ് ചെയ്തിരിക്കുന്ന ചൂടു വായു താഴേക്കു വരും.

അതുകൊണ്ടു റൂഫ് സ്ലാബിന്‍റെ നേരെ അടിയിൽ ചേർന്നുതന്നെ നീളത്തിൽ എയർ ഹോൾ ഇടുന്നതാണ് പരിഹാരം. കോണ്‍ക്രീറ്റ് മേൽക്കൂര പകൽ സമയത്തെ ചൂടിനെ സംഭരിച്ചു വച്ചിട്ട് രാത്രിയിൽ റിലീസ് ചെയ്തുകൊണ്ടിരിക്കും. രാത്രിയിൽ ഏകദേശം മൂന്നു മണിവരെ ഇതു തുടരും. പിന്നീട് സ്ലാബ് തണുക്കാൻ തുടങ്ങും. എസി ഉത്പാദിപ്പിക്കുന്ന ക്ലോറോഫ്യൂറോ കാർബൺ, ഹൈഡ്രോ ഫ്യൂറോ കാർബൺ തുടങ്ങിയവ ആഗോള താപനത്തിന് ആക്കം കൂടുന്ന ഹരിതഗൃഹവാതകങ്ങൾ ആണ്. ഇതു മാത്രം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്‍റെ നാലു ശതമാനം വരും.

ലോകത്ത് മൊത്തമുള്ള ഏവിയേഷൻ ഇൻഡസ്ടി എല്ലാംകൂടി തള്ളുന്നതിന്‍റെ രണ്ടിരട്ടി വരും. ഓസോണ്‍ പാളിയിൽ വിള്ളലുണ്ടാക്കി അൾട്രാ വയലറ്റ് രശ്മി ഭൂമിയിലേക്കു കടത്തിവിട്ട് താപനില കൂട്ടി നാശം വിതയ്ക്കുന്ന വില്ലൻകൂടിയാണ് എസി. ചിലപ്പോൾ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഇതുപോലെ വീടുകളിലെങ്കിലും എസി ഉപയോഗത്തിനു പകരമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ അതു പ്രകൃതിയോടും നമ്മോടുതന്നെയും ചെയ്യുന്ന നന്മയായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.