Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തകഴിയുടെ സ്വന്തം പരീക്കുട്ടി
Wednesday, April 10, 2024 12:55 AM IST
എസ്. മഞ്ജുളാദേവി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണുന്പോൾ മറ്റുള്ളവരോട് എന്നെ ചൂണ്ടി തകഴിച്ചേട്ടൻ പറയും - ഇവനെന്റെ മോനാണു കേട്ടോ.... പരീക്കുട്ടി”.
തകഴിയുടെ പ്രിയപ്പെട്ട ‘പരീക്കുട്ടി’യുടെ വാക്കുകളാണിത്. കഥയുടെ മഹാസാഗരമായ തകഴി ശിവശങ്കരപിള്ളയുടെ മാനസപുത്രനായ പരീക്കുട്ടിക്ക് അഭ്രപാളിയിൽ ജീവൻ കൊടുത്ത പ്രശസ്ത നടൻ മധുവിന്റെ വാക്കുകൾ. ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ നെഞ്ചിലെ നീറ്റലായി ഇന്നും ഊറിപ്പിടിക്കുന്ന പരീക്കുട്ടി തകഴിയുടെ അനശ്വര കഥാപാത്രങ്ങളിൽ ഒന്നാണ്.
1999 ഏപ്രിൽ പത്തിന് ഭൂമിയുടെ മഹായവനിക നീക്കി തകഴി ശിവശങ്കരപിള്ള മറഞ്ഞുവെങ്കിലും തകഴിയുടെ സ്വന്തം പരീക്കുട്ടിയുടെ ഓർമകളിൽ തകഴിച്ചേട്ടന്റെ പുഞ്ചിരിയുണ്ട്, സ്നേഹക്കരുതലുണ്ട്. തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലെ ശിവഭവനിലിരുന്ന് ചെമ്മീനിനെയും തകഴിച്ചേട്ടനെയുംകുറിച്ച് മധു സംസാരിക്കുന്നു.
ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ വച്ച് ഏറ്റവുമധികം ജനം ഏറ്റെടുത്ത കഥാപാത്രമാണ് പരീക്കുട്ടി. എന്നോടു പലരും പറയാറുണ്ട്, അവരുടെ ഉള്ളിൽ ഇന്നും പഴയ തീക്ഷ്ണതയോടെ പരീക്കുട്ടി ജീവിക്കുന്നു എന്ന്. ഈ കഥാപാത്രത്തെ സൃഷ്ടിച്ച തകഴിച്ചേട്ടന്റെ മികവായി ഞാനതിനെ കാണുന്നു. പ്രണയത്തിന്റെ ഏറ്റവും മഹനീയ സാക്ഷ്യമാണു പരീക്കുട്ടി.
നിഷ്കാമകർമം എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു സ്നേഹമാണ് പരീക്കുട്ടിയുടേത്. സ്നേഹിക്കുവാൻവേണ്ടി മാത്രം സ്നേഹിക്കുക. അത്തരം ഉദാത്തമായൊരു പ്രണയമാണത്. ലൗ ഫോർ ലൗസ് സേക്ക്.
കാമുകിയെ സ്വന്തമാക്കണം, കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി ജീവിക്കണം. അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ലാതെയുള്ള ശുദ്ധമായ സ്നേഹമാണത്. ശരീരതൃഷ്ണകൾക്കൊന്നും അവിടെ പ്രസക്തിയില്ല. സ്നേഹത്തെ സ്നേഹിക്കുക എന്നൊരു അവസ്ഥ. ജാതിമത ഭേദങ്ങളോ, മനുഷ്യർ തീർക്കുന്ന അതിരുകളോ ഒന്നും ആ മനസിലില്ല!
ചെമ്മീൻ സിനിമയിലെ പരീക്കുട്ടിയാകുന്നതിനു മുന്‍പുതന്നെ പരീക്കുട്ടി എന്ന കഥാപാത്രത്തെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. കോളജിൽ, പഠിക്കുന്ന കാലത്താണ് ചെമ്മീൻ നോവൽ വായിക്കുന്നത്. അന്നേ പരീക്കുട്ടി എന്റെ ഹൃദയത്തിൽ തറച്ചുകയറിയതാണ്. പലതവണ ഞാൻ നോവൽ വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കുന്പോൾ പരീക്കുട്ടിയായി മാറുക എളുപ്പമായി.
നോവലുകൾ സിനിമയാകുന്പോൾ നോവലിസ്റ്റുകൾക്കു ചിലപ്പോൾ അപൂർണത അനുഭവപ്പെടാം, അപ്രിയം തോന്നാം. എന്നാൽ ചെമ്മീൻ സിനിമ കണ്ടശേഷം തകഴിച്ചേട്ടൻ വളരെ സന്തോഷവാനായിരുന്നു.
കഥാപാത്രങ്ങളെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണു പറഞ്ഞതും. നോവലും രാമു കാര്യാട്ട് എന്ന പ്രതിഭയുടെ കൈമുദ്ര പതിഞ്ഞ സിനിമയും ഒന്നായതിന്റെ സംതൃപ്തി തകഴിച്ചേട്ടന് എന്നുമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ എന്റെ മകൻ എന്ന് എന്നെക്കുറിച്ച് പറഞ്ഞതും. സിനിമാനടനാകുന്നതിനു മുന്‍പുതന്നെ തകഴിച്ചേട്ടനെ അറിയാം.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ ഞാൻ ബിഎയ്ക്കു പഠിച്ചുകൊണ്ടിരുന്ന കാലത്ത് എഴുത്തുകാരനായ കെ.എസ്. കൃഷ്ണൻ തകഴിച്ചേട്ടന്റെ ‘രണ്ടിടങ്ങഴി’ നാടകമായി അവതരിപ്പിക്കുകയുണ്ടായി. നാടക റിഹേഴ്സൽ വഞ്ചിയൂരിലെ ഒരു വീട്ടിലാണു നടന്നിരുന്നത്. അവിടെ കൗമുദി ബാലകൃഷ്ണനും സംഘവുമൊക്കെ ഉണ്ടാകും. റിഹേഴ്സലിനിടയിൽ ഒരിക്കൽ രണ്ടിടങ്ങഴിയുടെ സ്രഷ്ടാവ് സാക്ഷാൽ തകഴി ശിവശങ്കരപിള്ള അവിടേക്ക് കടന്നുവന്നു.
എന്റെ അഭിനയം കണ്ടശേഷം എന്നോടു സ്വകാര്യമായി പറഞ്ഞു: “അഭിനയമൊക്കെ നന്നായി. എങ്കിലും കുറച്ചുകൂടി തലപ്പുലയൻ ആകുവാനുണ്ട്”. ഞാനാ നർമം ആസ്വദിച്ചു. കുറച്ചുകൂടി ആകാം എന്ന് മറുപടി പറഞ്ഞു.
പിന്നീട് ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കേരളത്തിലെ മഹാന്മാരായ സാഹിത്യകാരന്മാരെല്ലാവരും അവിടെ വരുമായിരുന്നു. അക്കൂട്ടത്തിൽ തകഴിച്ചേട്ടനും ഉണ്ടാകും. മറ്റു മലയാളി അസോസിയേഷനുകളുടെ ഭാഗമായുള്ള നാടകങ്ങളിൽ അക്കാലത്ത് ഞാൻ അഭിനയിച്ചിരുന്നു.
നാടകങ്ങളുടെ റിഹേഴ്സലുകൾ അന്നു കേരള ഹൗസിലാണ് നടന്നിരുന്നത്. ഡൽഹിയിൽ ഏതെങ്കിലും സാഹിത്യസമ്മേളനങ്ങളിൽ പങ്കെടുക്കുവാനും മറ്റും എത്തിയിരുന്ന എഴുത്തുകാർക്കു കേരള ഹൗസിലാണ് താമസം ഒരുക്കിയിരുന്നത്.
തകഴിച്ചേട്ടനും കേരള ഹൗസിൽ വരുമായിരുന്നു. നാടക റിഹേഴ്സൽ കാലത്തും ഞങ്ങൾ കാണാറുണ്ടായിരുന്നു. അന്നുമുതൽതന്നെ സൗഹൃദം ഉണ്ടെങ്കിലും ചെമ്മീനിലെ പരീക്കുട്ടിയായി മാറിയ ശേഷമാണ് അതൊരു ആത്മബന്ധമായി വളർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
Latest News
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
Latest News
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top