തകഴിയുടെ സ്വന്തം പരീക്കുട്ടി
Wednesday, April 10, 2024 12:55 AM IST
എസ്. മഞ്ജുളാദേവി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണുന്പോൾ മറ്റുള്ളവരോട് എന്നെ ചൂണ്ടി തകഴിച്ചേട്ടൻ പറയും - ഇവനെന്‍റെ മോനാണു കേട്ടോ.... പരീക്കുട്ടി”.

തകഴിയുടെ പ്രിയപ്പെട്ട ‘പരീക്കുട്ടി’യുടെ വാക്കുകളാണിത്. കഥയുടെ മഹാസാഗരമായ തകഴി ശിവശങ്കരപിള്ളയുടെ മാനസപുത്രനായ പരീക്കുട്ടിക്ക് അഭ്രപാളിയിൽ ജീവൻ കൊടുത്ത പ്രശസ്ത നടൻ മധുവിന്‍റെ വാക്കുകൾ. ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ നെഞ്ചിലെ നീറ്റലായി ഇന്നും ഊറിപ്പിടിക്കുന്ന പരീക്കുട്ടി തകഴിയുടെ അനശ്വര കഥാപാത്രങ്ങളിൽ ഒന്നാണ്.

1999 ഏപ്രിൽ പത്തിന് ഭൂമിയുടെ മഹായവനിക നീക്കി തകഴി ശിവശങ്കരപിള്ള മറഞ്ഞുവെങ്കിലും തകഴിയുടെ സ്വന്തം പരീക്കുട്ടിയുടെ ഓർമകളിൽ തകഴിച്ചേട്ടന്‍റെ പുഞ്ചിരിയുണ്ട്, സ്നേഹക്കരുതലുണ്ട്. തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലെ ശിവഭവനിലിരുന്ന് ചെമ്മീനിനെയും തകഴിച്ചേട്ടനെയുംകുറിച്ച് മധു സംസാരിക്കുന്നു.

ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ വച്ച് ഏറ്റവുമധികം ജനം ഏറ്റെടുത്ത കഥാപാത്രമാണ് പരീക്കുട്ടി. എന്നോടു പലരും പറയാറുണ്ട്, അവരുടെ ഉള്ളിൽ ഇന്നും പഴയ തീക്ഷ്ണതയോടെ പരീക്കുട്ടി ജീവിക്കുന്നു എന്ന്. ഈ കഥാപാത്രത്തെ സൃഷ്‌ടിച്ച തകഴിച്ചേട്ടന്‍റെ മികവായി ഞാനതിനെ കാണുന്നു. പ്രണയത്തിന്‍റെ ഏറ്റവും മഹനീയ സാക്ഷ്യമാണു പരീക്കുട്ടി.

നിഷ്കാമകർമം എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു സ്നേഹമാണ് പരീക്കുട്ടിയുടേത്. സ്നേഹിക്കുവാൻവേണ്ടി മാത്രം സ്നേഹിക്കുക. അത്തരം ഉദാത്തമായൊരു പ്രണയമാണത്. ലൗ ഫോർ ലൗസ് സേക്ക്.

കാമുകിയെ സ്വന്തമാക്കണം, കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി ജീവിക്കണം. അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ലാതെയുള്ള ശുദ്ധമായ സ്നേഹമാണത്. ശരീരതൃഷ്ണകൾക്കൊന്നും അവിടെ പ്രസക്തിയില്ല. സ്നേഹത്തെ സ്നേഹിക്കുക എന്നൊരു അവസ്ഥ. ജാതിമത ഭേദങ്ങളോ, മനുഷ്യർ തീർക്കുന്ന അതിരുകളോ ഒന്നും ആ മനസിലില്ല!

ചെമ്മീൻ സിനിമയിലെ പരീക്കുട്ടിയാകുന്നതിനു മുന്പുതന്നെ പരീക്കുട്ടി എന്ന കഥാപാത്രത്തെ ഞാൻ ഇഷ്‌ടപ്പെട്ടിരുന്നു. കോളജിൽ, പഠിക്കുന്ന കാലത്താണ് ചെമ്മീൻ നോവൽ വായിക്കുന്നത്. അന്നേ പരീക്കുട്ടി എന്‍റെ ഹൃദയത്തിൽ തറച്ചുകയറിയതാണ്. പലതവണ ഞാൻ നോവൽ വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കുന്പോൾ പരീക്കുട്ടിയായി മാറുക എളുപ്പമായി.


നോവലുകൾ സിനിമയാകുന്പോൾ നോവലിസ്റ്റുകൾക്കു ചിലപ്പോൾ അപൂർണത അനുഭവപ്പെടാം, അപ്രിയം തോന്നാം. എന്നാൽ ചെമ്മീൻ സിനിമ കണ്ടശേഷം തകഴിച്ചേട്ടൻ വളരെ സന്തോഷവാനായിരുന്നു.

കഥാപാത്രങ്ങളെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണു പറഞ്ഞതും. നോവലും രാമു കാര്യാട്ട് എന്ന പ്രതിഭയുടെ കൈമുദ്ര പതിഞ്ഞ സിനിമയും ഒന്നായതിന്‍റെ സംതൃപ്തി തകഴിച്ചേട്ടന് എന്നുമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ എന്‍റെ മകൻ എന്ന് എന്നെക്കുറിച്ച് പറഞ്ഞതും. സിനിമാനടനാകുന്നതിനു മുന്പുതന്നെ തകഴിച്ചേട്ടനെ അറിയാം.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ ഞാൻ ബിഎയ്ക്കു പഠിച്ചുകൊണ്ടിരുന്ന കാലത്ത് എഴുത്തുകാരനായ കെ.എസ്. കൃഷ്ണൻ തകഴിച്ചേട്ടന്‍റെ ‘രണ്ടിടങ്ങഴി’ നാടകമായി അവതരിപ്പിക്കുകയുണ്ടായി. നാടക റിഹേഴ്സൽ വഞ്ചിയൂരിലെ ഒരു വീട്ടിലാണു നടന്നിരുന്നത്. അവിടെ കൗമുദി ബാലകൃഷ്ണനും സംഘവുമൊക്കെ ഉണ്ടാകും. റിഹേഴ്സലിനിടയിൽ ഒരിക്കൽ രണ്ടിടങ്ങഴിയുടെ സ്രഷ്‌ടാവ് സാക്ഷാൽ തകഴി ശിവശങ്കരപിള്ള അവിടേക്ക് കടന്നുവന്നു.

എന്‍റെ അഭിനയം കണ്ടശേഷം എന്നോടു സ്വകാര്യമായി പറഞ്ഞു: “അഭിനയമൊക്കെ നന്നായി. എങ്കിലും കുറച്ചുകൂടി തലപ്പുലയൻ ആകുവാനുണ്ട്”. ഞാനാ നർമം ആസ്വദിച്ചു. കുറച്ചുകൂടി ആകാം എന്ന് മറുപടി പറഞ്ഞു.

പിന്നീട് ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കേരളത്തിലെ മഹാന്മാരായ സാഹിത്യകാരന്മാരെല്ലാവരും അവിടെ വരുമായിരുന്നു. അക്കൂട്ടത്തിൽ തകഴിച്ചേട്ടനും ഉണ്ടാകും. മറ്റു മലയാളി അസോസിയേഷനുകളുടെ ഭാഗമായുള്ള നാടകങ്ങളിൽ അക്കാലത്ത് ഞാൻ അഭിനയിച്ചിരുന്നു.

നാടകങ്ങളുടെ റിഹേഴ്സലുകൾ അന്നു കേരള ഹൗസിലാണ് നടന്നിരുന്നത്. ഡൽഹിയിൽ ഏതെങ്കിലും സാഹിത്യസമ്മേളനങ്ങളിൽ പങ്കെടുക്കുവാനും മറ്റും എത്തിയിരുന്ന എഴുത്തുകാർക്കു കേരള ഹൗസിലാണ് താമസം ഒരുക്കിയിരുന്നത്.

തകഴിച്ചേട്ടനും കേരള ഹൗസിൽ വരുമായിരുന്നു. നാടക റിഹേഴ്സൽ കാലത്തും ഞങ്ങൾ കാണാറുണ്ടായിരുന്നു. അന്നുമുതൽതന്നെ സൗഹൃദം ഉണ്ടെങ്കിലും ചെമ്മീനിലെ പരീക്കുട്ടിയായി മാറിയ ശേഷമാണ് അതൊരു ആത്മബന്ധമായി വളർന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.