Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
Friday, April 12, 2024 11:04 PM IST
കസ്തൂരിരംഗൻ: ഇതു കുറ്റകരമായ ഉറക്കം-2 / ചാക്കോ കാളംപറന്പിൽ
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച് അടിമാലിയും കല്പറ്റയും അടക്കമുള്ള നഗരങ്ങൾ പോലും ഇഎസ്എയിൽ ഉൾപ്പെടാൻ ഇടയായ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്താൻ പല പ്രാവശ്യം നിവേദനം നൽകി. അതനുസരിച്ചു താഴെപ്പറയുന്ന കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി കേന്ദ്രത്തിന് അന്തിമറിപ്പോർട്ട് നൽകാൻ സർക്കാർ സമ്മതിച്ചിരുന്നു.
1. വില്ലേജ് ഷേപ് മാപ്പിലെ ജിയോ കോ-ഓർഡിനേറ്റഴ്സ് പരിശോധിച്ചു ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി റിസർവ് ഫോറസ്റ്റ്, വേൾഡ് ഹെറിറ്റേജ് സൈറ്റ്, പ്രൊട്ടക്ടഡ് ഏരിയ ഇവ മാത്രം ഉൽപെടുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഈ കാര്യങ്ങൾ ഇഎസ്എ വില്ലേജുകളിലെ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ആശങ്കകൾ പരിഹരിക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുക. അതിനു ശേഷമേ അന്തിമ റിപ്പോർട്ട് നൽകൂ.
2. ഈ വില്ലേജുകളിലെ വനഭൂമിയുടെ കൃത്യമായ വിസ്തൃതി കണ്ടെത്തി അതു മാത്രം നോട്ടിഫിക്കേഷനിൽ പെടുത്താൻ നടപടി സ്വീകരിക്കും.
3. റവന്യു വില്ലേജുകളുടെ പേരിൽ ഇഎസ്എ വില്ലേജുകൾ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യു വില്ലേജ് എന്നും രണ്ടായി തരംതിരിച്ചു ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി റിപ്പോർട്ടിൽ ശിപാർശ നൽകും. ഇതേ പേരിലുള്ള റവന്യു വില്ലേജുകളിൽ സാധാരണ റവന്യു വില്ലേജുകളിലെ നിയമങ്ങൾ മാത്രമായിരിക്കും ബാധകമെന്ന് അന്തിമവിജ്ഞാപനത്തിൽ പ്രത്യേകമായി എഴുതിച്ചേർക്കാൻ ശിപാർശ നൽകും.
2021 ഡിസംബർ 24ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരികൂടിയായ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ സത്വരമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇച്ഛാശക്തി കാണിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു ഇതെല്ലാം എന്നോർക്കണം.
ഇതൊക്കെ ഇങ്ങനെ മതിയോ?
ഇതിനെയെല്ലാം കാറ്റിൽ പറത്തി 2024 ജനുവരി 30 വരെ കാര്യമായ ഒരു നടപടികയും സ്വീകരിക്കാതെ സർക്കാർ സംവിധാനങ്ങൾ ഉറങ്ങി. ഇഎസ്എ വിഷയത്തിൽ കേന്ദ്രം നിയോഗിച്ച സഞ്ജയ് കുമാർ കമ്മിറ്റിയുടെ ശിപാർശപ്രകാരം കരടു വിജ്ഞാപനം അന്തിമ വിജ്ഞാപനമാക്കാനുള്ള നീക്കം നടക്കുന്ന ഈ സമയത്താണ് ജനുവരി 30 മുതൽ തിരുത്തൽ റിപ്പോർട്ട് തയാറാക്കാൻ മൂന്നു മാസത്തെ അവധി തരണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്.
അതിനിടയിൽ സംസ്ഥാന സർക്കാർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനം പരിസ്ഥിതി റവന്യു സർവേ ആൻഡ് ലാൻഡ് റിക്കാർഡ്, കെഎസ്ആർഇസി, ലാൻഡ് യൂസ്ഡ് ബോർഡ്, ലാൻഡ് റവന്യു കമ്മീഷണർ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന കമ്മിറ്റികൾ ഉണ്ടാക്കി കാലാവസ്ഥാ വ്യതിയാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വില്ലേജ് ഷേപ് മാപ്പുകളിൽ തിരുത്തൽ വരുത്തിയെന്നാണ് അവകാശവാദം.
പഞ്ചായത്ത് തല കമ്മിറ്റികളെയൊക്കെ നോക്കുകുത്തികളാക്കി ഉണ്ടാക്കിയ വില്ലേജ് ഷേപ് ഫയൽസ് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെകൂടി വിശ്വാസത്തിലെടുത്താണ് തയാറാക്കിയതെന്നു വരുത്താനുള്ള ഗൂഢലക്ഷ്യത്തോടെ സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടർക്ക് അയയ്ക്കുന്നു. അതനുസരിച്ചു വില്ലേജ് ഷേപ് മാപ്പിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് അതു ശിപാർശ ചെയ്യണമെന്നാണ് കത്തിലെ ഉള്ളടക്കം.
പ്രസിദ്ധീകരിക്കാത്തതെന്ത്?
എന്നാൽ, സർക്കുലറിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഷേപ് ഫയൽസോ അതു തിരുത്താൻ ആവശ്യമായ സാങ്കേതിക പരിജ്ഞാനമോ ഒരു മാസം കഴിഞ്ഞിട്ടും പഞ്ചായത്തുകൾക്കു ലഭ്യമാക്കിയിട്ടില്ല. മാത്രമല്ല, ഇക്കാര്യം പല പഞ്ചായത്തുകളും അറിഞ്ഞിട്ടുപോലുമില്ല. മാറ്റം വരുത്തിയെന്നവകാശപ്പെടുന്ന വില്ലേജ് ഷേപ് ഫയൽസ് രേഖകൾ ജനങ്ങളെ ബോധ്യപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ സർക്കാർ തയാറായിട്ടില്ല.
ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പറയുന്നത് പരിസ്ഥിതി വകുപ്പിന്റെ സെക്രട്ടറി തലത്തിലാണ് വില്ലേജ് ഷേപ് ഫയൽസ് ഉള്ളതെന്നു മാത്രമാണ്. സാങ്കേതിക സഹായത്തിനായി നിർദേശിക്കപ്പെട്ട ഉദ്യോഗസ്ഥർക്കു പോലും അത്തരത്തിൽ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല എന്നാണ് അവരുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം. പഞ്ചായത്ത് തലത്തിൽ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു എന്നു വരുത്തിത്തീർക്കാനുള്ള ഒരു ശ്രമമായി ഇതിനെ കണ്ടാൽ മതി എന്നർഥം.
സമയമില്ലപോലും!
റിപ്പോർട്ട് ആവശ്യമായ തിരുത്തുകൾ വരുത്തി നൽകാൻ ഇപ്പോൾ വിഷമമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തിരക്കിലായതിനാൽ സമയമില്ലെന്നുമാണ് ഇപ്പോൾ കേൾക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ലക്ഷ്യത്തെ പോലും മറന്ന രീതിയിൽ ജനങ്ങൾക്കു ലഭ്യമാക്കേണ്ട സേവനവും അവകാശങ്ങളും അവരുടെ ജീവനും സ്വത്തിനും ലഭിക്കേണ്ട സംരക്ഷണവും നിഷേധിക്കുന്ന അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ സമീപനമാണ് ഇതിലൂടെ വെളിച്ചത്തു വരുന്നത്. ഇതിനോടകം അഞ്ച് കരടു വിജ്ഞാപനങ്ങൾ ഇറക്കിക്കഴിഞ്ഞിട്ടും 12 വർഷത്തിലധികമായി ജനങ്ങൾ തീ തിന്നു കഴിയുന്ന ഒരു വിഷയത്തിൽ ഉത്തരവാദപ്പെട്ടവരുടെ അലംഭാവം മൂലം പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഇവരൊക്കെ എന്തിനാണ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന സർക്കാർ കൃത്യമായി രേഖപ്പെടുത്തി ശിപാർശ നൽകിയാൽ തീരാവുന്ന ഒരു പ്രശ്നത്തെ ഇപ്പോഴും കീറാമുട്ടിയായി നിർത്തി ലാഭം കൊയ്യാമെന്നു കരുതുന്ന രാഷ്ട്രീയ പാപ്പരത്തം ജനാധിപത്യത്തിനു ഭൂഷണമല്ല.
ഈ വഞ്ചന ചർച്ചയാവണം
25-05-2022നു ചീഫ് സെക്രട്ടറി അടങ്ങുന്ന ടീമുകൾ കണ്ടെത്തിയ 2018ലെ സംസ്ഥാന സർക്കാർ റിപ്പോർട്ടിലെ തെറ്റ് 2024 ഏപ്രിൽ മാസം ആയിട്ടും ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരുത്താനുള്ള ഒരു നടപടികയും ഉണ്ടായില്ലെന്നത് ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്? കേന്ദ്രം പലവട്ടം സമയം നീട്ടിനൽകിയിട്ടും സംസ്ഥാന സർക്കാർ റിപ്പോർട്ട് യഥാവിധി നൽകിയില്ല. തട്ടിക്കൂട്ടി നൽകിയപ്പോഴാകട്ടെ ജനജീവിതത്തെ ആകെ കുഴപ്പത്തിലാക്കുന്ന തെറ്റുകളും. അതു കണ്ടുപിടിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും തിരുത്തി നൽകാൻ കഴിയുന്നില്ല. ഇതു ജനങ്ങളോടുള്ള വഞ്ചനയാണ്. ഇതൊക്കെയല്ലേ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്.
ജനക്ഷേമം ഇങ്ങനെയോ?
92 ഇഎസ്എ വില്ലേജുകളിൽപ്പെട്ട 30 ലക്ഷത്തോളം വരുന്ന ജനങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് കേരളത്തിലെ ആയിരത്തോളം വരുന്ന പഞ്ചായത്തുകളിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടും എന്ന കാടൻ ചിന്ത ആരുടെ തലയിൽ ഉദിച്ചതാണ്? ഉച്ചിയിൽ വച്ച കൈകൊണ്ടുതന്നെ ഉദകക്രിയ ചെയ്യാൻ കഴിയുന്ന പ്രക്രിയയാണ് ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് എന്നുള്ളത് ഇത്തരക്കാർ മറക്കാതിരിക്കുന്നത് നല്ലതാണ്.
പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിലെ പാവപ്പെട്ടവന്റെയും പാർശ്വവത്കരിക്കപ്പെട്ടവന്റെയും അടിച്ചമർത്തപ്പെടുന്നവന്റെയും ജീവനും ജീവിതവും ബലികൊടുത്തുകൊണ്ടാകരുത്. അല്ലെങ്കിൽ അതു പണാധിപത്യവും അധികാരാധിപത്യവും മൃഗാധിപത്യവും, ഒടുവിൽ ഏകാധിപത്യവുമായി തരംതാണു പോകും. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നയിക്കപ്പെടുന്ന ജനങ്ങളുടെ ഭരണമായി ജനാധിപത്യത്തെ മാറ്റാനുള്ള ഉത്തരവാദിത്വം ആരും മറക്കരുത്.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
Latest News
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
Latest News
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top