ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
Friday, April 12, 2024 11:04 PM IST
കസ്തൂരിരംഗൻ: ഇതു കുറ്റകരമായ ഉറക്കം-2 / ചാക്കോ കാളംപറന്പിൽ
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച് അടിമാലിയും കല്പറ്റയും അടക്കമുള്ള നഗരങ്ങൾ പോലും ഇഎസ്എയിൽ ഉൾപ്പെടാൻ ഇടയായ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്താൻ പല പ്രാവശ്യം നിവേദനം നൽകി. അതനുസരിച്ചു താഴെപ്പറയുന്ന കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി കേന്ദ്രത്തിന് അന്തിമറിപ്പോർട്ട് നൽകാൻ സർക്കാർ സമ്മതിച്ചിരുന്നു.

1. വില്ലേജ് ഷേപ് മാപ്പിലെ ജിയോ കോ-ഓർഡിനേറ്റഴ്സ് പരിശോധിച്ചു ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി റിസർവ് ഫോറസ്റ്റ്, വേൾഡ് ഹെറിറ്റേജ് സൈറ്റ്, പ്രൊട്ടക്ടഡ് ഏരിയ ഇവ മാത്രം ഉൽപെടുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഈ കാര്യങ്ങൾ ഇഎസ്എ വില്ലേജുകളിലെ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ആശങ്കകൾ പരിഹരിക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുക. അതിനു ശേഷമേ അന്തിമ റിപ്പോർട്ട് നൽകൂ.

2. ഈ വില്ലേജുകളിലെ വനഭൂമിയുടെ കൃത്യമായ വിസ്തൃതി കണ്ടെത്തി അതു മാത്രം നോട്ടിഫിക്കേഷനിൽ പെടുത്താൻ നടപടി സ്വീകരിക്കും.

3. റവന്യു വില്ലേജുകളുടെ പേരിൽ ഇഎസ്എ വില്ലേജുകൾ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യു വില്ലേജ് എന്നും രണ്ടായി തരംതിരിച്ചു ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി റിപ്പോർട്ടിൽ ശിപാർശ നൽകും. ഇതേ പേരിലുള്ള റവന്യു വില്ലേജുകളിൽ സാധാരണ റവന്യു വില്ലേജുകളിലെ നിയമങ്ങൾ മാത്രമായിരിക്കും ബാധകമെന്ന് അന്തിമവിജ്ഞാപനത്തിൽ പ്രത്യേകമായി എഴുതിച്ചേർക്കാൻ ശിപാർശ നൽകും.

2021 ഡിസംബർ 24ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരികൂടിയായ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്‍റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ സത്വരമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇച്ഛാശക്തി കാണിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു ഇതെല്ലാം എന്നോർക്കണം.

ഇതൊക്കെ ഇങ്ങനെ മതിയോ‍?

ഇതിനെയെല്ലാം കാറ്റിൽ പറത്തി 2024 ജനുവരി 30 വരെ കാര്യമായ ഒരു നടപടികയും സ്വീകരിക്കാതെ സർക്കാർ സംവിധാനങ്ങൾ ഉറങ്ങി. ഇഎസ്എ വിഷയത്തിൽ കേന്ദ്രം നിയോഗിച്ച സഞ്ജയ് കുമാർ കമ്മിറ്റിയുടെ ശിപാർശപ്രകാരം കരടു വിജ്ഞാപനം അന്തിമ വിജ്ഞാപനമാക്കാനുള്ള നീക്കം നടക്കുന്ന ഈ സമയത്താണ് ജനുവരി 30 മുതൽ തിരുത്തൽ റിപ്പോർട്ട് തയാറാക്കാൻ മൂന്നു മാസത്തെ അവധി തരണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്.
അതിനിടയിൽ സംസ്ഥാന സർക്കാർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനം പരിസ്ഥിതി റവന്യു സർവേ ആൻഡ് ലാൻഡ് റിക്കാർഡ്, കെഎസ്ആർഇസി, ലാൻഡ് യൂസ്ഡ് ബോർഡ്, ലാൻഡ് റവന്യു കമ്മീഷണർ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന കമ്മിറ്റികൾ ഉണ്ടാക്കി കാലാവസ്ഥാ വ്യതിയാന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ വില്ലേജ് ഷേപ് മാപ്പുകളിൽ തിരുത്തൽ വരുത്തിയെന്നാണ് അവകാശവാദം.

പഞ്ചായത്ത് തല കമ്മിറ്റികളെയൊക്കെ നോക്കുകുത്തികളാക്കി ഉണ്ടാക്കിയ വില്ലേജ് ഷേപ് ഫയൽസ് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെകൂടി വിശ്വാസത്തിലെടുത്താണ് തയാറാക്കിയതെന്നു വരുത്താനുള്ള ഗൂഢലക്ഷ്യത്തോടെ സർക്കാരിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടർക്ക് അയയ്ക്കുന്നു. അതനുസരിച്ചു വില്ലേജ് ഷേപ് മാപ്പിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് അതു ശിപാർശ ചെയ്യണമെന്നാണ് കത്തിലെ ഉള്ളടക്കം.

പ്രസിദ്ധീകരിക്കാത്തതെന്ത്?

എന്നാൽ, സർക്കുലറിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഷേപ് ഫയൽസോ അതു തിരുത്താൻ ആവശ്യമായ സാങ്കേതിക പരിജ്ഞാനമോ ഒരു മാസം കഴിഞ്ഞിട്ടും പഞ്ചായത്തുകൾക്കു ലഭ്യമാക്കിയിട്ടില്ല. മാത്രമല്ല, ഇക്കാര്യം പല പഞ്ചായത്തുകളും അറിഞ്ഞിട്ടുപോലുമില്ല. മാറ്റം വരുത്തിയെന്നവകാശപ്പെടുന്ന വില്ലേജ് ഷേപ് ഫയൽസ് രേഖകൾ ജനങ്ങളെ ബോധ്യപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ സർക്കാർ തയാറായിട്ടില്ല.


ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പറയുന്നത് പരിസ്ഥിതി വകുപ്പിന്‍റെ സെക്രട്ടറി തലത്തിലാണ് വില്ലേജ് ഷേപ് ഫയൽസ് ഉള്ളതെന്നു മാത്രമാണ്. സാങ്കേതിക സഹായത്തിനായി നിർദേശിക്കപ്പെട്ട ഉദ്യോഗസ്ഥർക്കു പോലും അത്തരത്തിൽ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല എന്നാണ് അവരുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം. പഞ്ചായത്ത് തലത്തിൽ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു എന്നു വരുത്തിത്തീർക്കാനുള്ള ഒരു ശ്രമമായി ഇതിനെ കണ്ടാൽ മതി എന്നർഥം.

സമയമില്ലപോലും!

റിപ്പോർട്ട് ആവശ്യമായ തിരുത്തുകൾ വരുത്തി നൽകാൻ ഇപ്പോൾ വിഷമമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തിരക്കിലായതിനാൽ സമയമില്ലെന്നുമാണ് ഇപ്പോൾ കേൾക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യത്തെ പോലും മറന്ന രീതിയിൽ ജനങ്ങൾക്കു ലഭ്യമാക്കേണ്ട സേവനവും അവകാശങ്ങളും അവരുടെ ജീവനും സ്വത്തിനും ലഭിക്കേണ്ട സംരക്ഷണവും നിഷേധിക്കുന്ന അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ സമീപനമാണ് ഇതിലൂടെ വെളിച്ചത്തു വരുന്നത്. ഇതിനോടകം അഞ്ച് കരടു വിജ്ഞാപനങ്ങൾ ഇറക്കിക്കഴിഞ്ഞിട്ടും 12 വർഷത്തിലധികമായി ജനങ്ങൾ തീ തിന്നു കഴിയുന്ന ഒരു വിഷയത്തിൽ ഉത്തരവാദപ്പെട്ടവരുടെ അലംഭാവം മൂലം പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഇവരൊക്കെ എന്തിനാണ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന സർക്കാർ കൃത്യമായി രേഖപ്പെടുത്തി ശിപാർശ നൽകിയാൽ തീരാവുന്ന ഒരു പ്രശ്നത്തെ ഇപ്പോഴും കീറാമുട്ടിയായി നിർത്തി ലാഭം കൊയ്യാമെന്നു കരുതുന്ന രാഷ്‌ട്രീയ പാപ്പരത്തം ജനാധിപത്യത്തിനു ഭൂഷണമല്ല.

ഈ വഞ്ചന ചർച്ചയാവണം

25-05-2022നു ചീഫ് സെക്രട്ടറി അടങ്ങുന്ന ടീമുകൾ കണ്ടെത്തിയ 2018ലെ സംസ്ഥാന സർക്കാർ റിപ്പോർട്ടിലെ തെറ്റ് 2024 ഏപ്രിൽ മാസം ആയിട്ടും ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരുത്താനുള്ള ഒരു നടപടികയും ഉണ്ടായില്ലെന്നത് ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്? കേന്ദ്രം പലവട്ടം സമയം നീട്ടിനൽകിയിട്ടും സംസ്ഥാന സർക്കാർ റിപ്പോർട്ട് യഥാവിധി നൽകിയില്ല. തട്ടിക്കൂട്ടി നൽകിയപ്പോഴാകട്ടെ ജനജീവിതത്തെ ആകെ കുഴപ്പത്തിലാക്കുന്ന തെറ്റുകളും. അതു കണ്ടുപിടിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും തിരുത്തി നൽകാൻ കഴിയുന്നില്ല. ഇതു ജനങ്ങളോടുള്ള വഞ്ചനയാണ്. ഇതൊക്കെയല്ലേ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്.

ജനക്ഷേമം ഇങ്ങനെയോ?

92 ഇഎസ്എ വില്ലേജുകളിൽപ്പെട്ട 30 ലക്ഷത്തോളം വരുന്ന ജനങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് കേരളത്തിലെ ആയിരത്തോളം വരുന്ന പഞ്ചായത്തുകളിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടും എന്ന കാടൻ ചിന്ത ആരുടെ തലയിൽ ഉദിച്ചതാണ്? ഉച്ചിയിൽ വച്ച കൈകൊണ്ടുതന്നെ ഉദകക്രിയ ചെയ്യാൻ കഴിയുന്ന പ്രക്രിയയാണ് ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് എന്നുള്ളത് ഇത്തരക്കാർ മറക്കാതിരിക്കുന്നത് നല്ലതാണ്.

പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിലെ പാവപ്പെട്ടവന്‍റെയും പാർശ്വവത്കരിക്കപ്പെട്ടവന്‍റെയും അടിച്ചമർത്തപ്പെടുന്നവന്‍റെയും ജീവനും ജീവിതവും ബലികൊടുത്തുകൊണ്ടാകരുത്. അല്ലെങ്കിൽ അതു പണാധിപത്യവും അധികാരാധിപത്യവും മൃഗാധിപത്യവും, ഒടുവിൽ ഏകാധിപത്യവുമായി തരംതാണു പോകും. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നയിക്കപ്പെടുന്ന ജനങ്ങളുടെ ഭരണമായി ജനാധിപത്യത്തെ മാറ്റാനുള്ള ഉത്തരവാദിത്വം ആരും മറക്കരുത്.
(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.