Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രതിപക്ഷത്തിന് ആശങ്ക, മുഖ്യമന്ത്രിക്ക് അത് അജൻഡ
Thursday, February 6, 2020 11:31 PM IST
സെൻസസിനെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നുകാട്ടി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരണത്തിനു കെ.എം. ഷാജിയുടെ പേരു വിളിച്ചപ്പോഴേ ബഹളവും പ്രതിഷേധവും തുടങ്ങി. കോടതി സ്റ്റേയുടെ ബലത്തിൽ എംഎൽഎ ആയി തുടരുന്ന ഷാജി പ്രമേയം അവതരിപ്പിക്കുന്നതിനെതിരേ ആയിരുന്നു ആദ്യപ്രശ്നം. നിയമമന്ത്രി എ.കെ. ബാലൻ ഉയർത്തിക്കൊണ്ടുവന്ന ആ കടന്പ കടന്ന് വിഷയാവതരണം കഴിഞ്ഞപ്പോൾ ഷാജിയെ ഭരണപക്ഷം എസ്ഡിപിഐക്കാരനാക്കി മാറ്റിയിരുന്നു.
നടപ്പു നിയമസഭാ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന വാക്കാണ് എസ്ഡിപിഐ. കൊള്ളരുതാത്തവനാക്കണമെങ്കിൽ അപ്പോൾ തന്നെ എസ്ഡിപിഐക്കാരനെന്നു വിളിച്ചാൽ മതിയെന്നാണു നില. പ്രതിപക്ഷം എസ്ഡിപിഐയുമായി ഒളിബന്ധത്തിലാണെന്ന് ഭരണപക്ഷം ആവർത്തിച്ച് ആക്ഷേപിക്കുന്പോൾ ഭരണപക്ഷം പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ ഭരിക്കുന്ന കഥയാണ് പ്രതിപക്ഷം പറയുന്നത്.
ജനസംഖ്യാ രജിസ്റ്ററിനുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലി ഉപയോഗിച്ച് സെൻസസ് നടപടി ആരംഭിക്കുന്നതിലുള്ള ആശങ്കയേക്കുറിച്ചായിരുന്നു ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കേരളത്തിൽ അനാവശ്യ ആശങ്ക പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ നീക്കമെന്നു സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ പറഞ്ഞു. ഒരേ ഡയറക്ടറേറ്റ് ആണ് സെൻസസിന്റെയും ജനസംഖ്യാ രജിസ്റ്ററിന്റെയും ചുമതല വഹിക്കുന്നതെന്ന് ഷാജി ചൂണ്ടിക്കാട്ടി. ഒരേ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടും തയാറാക്കുന്നത്. വിവരശേഖരണത്തിനുള്ള ജീവനക്കാരെ വിട്ടുനൽകിയാൽ പിന്നെ അവർ സെൻസസ് ഡയറക്ടറുടെ കീഴിലാണ്. അവർക്കുമേൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. അവർക്ക് ആവശ്യമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യാവലി നൽകിയാലും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല.
പൗരത്വ രജിസ്റ്ററിനായി കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും വിയോജനക്കുറിപ്പു പോലും രേഖപ്പെടുത്താതെ പോരികയും ചെയ്തു. ബംഗാൾ പ്രതിനിധികളെ അയച്ചില്ല. അവിടെ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ കരുത്തുള്ളയാളാണ്.
പൗരത്വ നിയമ ഭേദഗതി വിഷയം ഒരു മുസ്ലിം വിഷയമാക്കി മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഷാജി ആരോപിച്ചു. നിങ്ങൾ ഭയപ്പെടേണ്ട, ഞങ്ങൾ ഒപ്പമുണ്ടെന്നാണു പറയുന്നത്. നിങ്ങൾ കുറേ ഭീരുക്കൾ ആകെ ഭയപ്പാടിൽ കഴിയുന്നു, ഞങ്ങൾ കുറേ ധീരന്മാർ നിങ്ങൾക്കു രക്ഷയാകുമെന്ന മട്ടിൽ ഞങ്ങളും നിങ്ങളുമാണിപ്പോൾ. വ്യക്തത വരുന്നതു വരെ സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഷാജിയുടെ ആവശ്യം.
ഷാജി പ്രസംഗിച്ചിരുന്നപ്പോഴേ ഭരണപക്ഷത്തു നിന്നു നിരവധി അംഗങ്ങൾ എഴുന്നേറ്റു. എം. സ്വരാജിന്റെ ക്രമപ്രശ്നം ഷാജി സ്ത്രീകളെ അപമാനിച്ചു എന്നു പറഞ്ഞായിരുന്നു. പെണ്ണായിരുന്നിട്ടും എന്നും ആണിനേക്കാൾ എന്നും പറഞ്ഞത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്. അതു രേഖകളിൽ നിന്നു നീക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം. സഭയുടെ അന്തസിനു നിരക്കാത്ത പ്രയോഗമായതിനാൽ രേഖയിൽ നിന്നു നീക്കണമെന്ന് മന്ത്രി കെ.കെ. ശൈലജയും ആവശ്യപ്പെട്ടു. പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണോ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദിച്ചു. പെണ്ണാണെങ്കിൽ പോലും എന്ന പ്രയോഗം വേണമെങ്കിൽ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഷാജി സമ്മതിച്ചു. അതു പിൻവലിക്കുന്നു. എന്നാൽ, ആണിനേക്കാൾ കരുത്തുള്ള എന്ന പ്രയോഗത്തിൽ തെറ്റൊന്നുമില്ലെന്നും ഷാജി പറഞ്ഞു.
ഞങ്ങൾ, നിങ്ങൾ എന്നു പറഞ്ഞ് വേർതിരിവ് ഉണ്ടാക്കാനും വർഗീയത വളർത്താനുമാണ് ഷാജി ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ആരോപിച്ചു. എസ്ഡിപിഐയുടെ വാക്കുകളാണ്, വർഗീയവാദികളുടെ വാക്കുകളാണ് ഇത്. രേഖയിൽ നിന്ന് ഇതു നീക്കം ചെയ്യണമെന്ന് സുനിൽകുമാറും ആവശ്യപ്പെട്ടു.
യഥാർഥത്തിൽ ആശങ്ക ഉള്ളതുകൊണ്ടല്ല അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില അജൻഡകളുടെ ഭാഗമാണിത്. ചില തീവ്രവാദ വിഭാഗങ്ങൾക്കു കേരളത്തിന്റെ യോജിച്ച നിലപാട് ഇഷ്ടപ്പെട്ടില്ല. അവർ അവസരം കാത്തിരിക്കുകയാണ്. യോജിച്ച സമരം വേണമെന്ന ലീഗിലെ ചിലരുടെ നിലപാടിനോടുള്ള എതിർപ്പാണ് ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിലൂടെ പുറത്തുവരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പൗരത്വ രജിസ്റ്റർ തയാറാക്കില്ല. കേരളത്തിൽ ജനസംഖ്യാ രജിസ്റ്ററും തയാറാക്കില്ല. കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിലും ആ നിലപാട് അറിയിച്ചു. ചിലർ കളവു മാത്രമേ പറയൂ, ഞാൻ ഉള്ളതു പറയുകയാണ്: മുഖ്യമന്ത്രി പറഞ്ഞു. അകറ്റിനിർത്തേണ്ടതു വർഗീയ- തീവ്രവാദ ശക്തികളെയാണെന്നും യോജിച്ച പ്രക്ഷോഭമാണു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻസസ് വിവരങ്ങൾ ദുരുപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആശയക്കുഴപ്പം പരിഹരിച്ചതിനു ശേഷം മാത്രമേ സെൻസസ് നടപടികൾ തുടങ്ങാവൂ എന്നു രമേശ് പറഞ്ഞു. നവംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത് സെൻസസും ജനസംഖ്യാ രജിസ്റ്ററും ഒരുമിച്ചു തയാറാക്കുമെന്നായിരുന്നു എന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ചൂണ്ടിക്കാട്ടി. പിന്നീട് ഡിസംബർ 20 ന് ജനസംഖ്യാ രജിസ്റ്റർ തയാറാക്കണമെന്നത് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറങ്ങി. എന്നാൽ, സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ജനുവരി 14 നു വന്ന സർക്കുലറിൽ ഉദ്ധരിച്ചിരിക്കുന്നത് നവംബറിലെ ആദ്യ ഉത്തരവാണെന്ന് മുനീർ പറഞ്ഞു. സെൻസസ് ഡയറക്ടറേറ്റ് ഇപ്പോഴും പരിഗണിക്കുന്നത് ഈ ഉത്തരവ് മാത്രമാണെന്നാണ് ഇതു കാണിക്കുന്നത്. സെൻസസ് ഡ്യൂട്ടിക്കു വിവരശേഖരണത്തിന് ആളെ വിട്ടു നൽകിക്കഴിഞ്ഞാൽ അവർ സെൻസസ് ഡയറക്ടറേറ്റിന്റെ ജീവനക്കാരായി മാറും. അവർ ഇനി മുന്നോട്ടു പോകുന്നത് അവിടെ നിന്നുള്ള നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നും മുനീർ പറഞ്ഞു.
എന്നാൽ, കേരളത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ചീഫ് സെക്രട്ടറി കളക്ടർമാർക്കു വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. എന്നാൽ, ഈ വിശദീകരണം പ്രതിപക്ഷത്തിനു തൃപ്തികരമായിരുന്നില്ല. അവർ പ്രതിഷേധിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.
കെ.എം. ഷാജിക്ക് എസ്ഡിപിഐ ബന്ധം ആരോപിച്ചതിനു രമേശ് ചെന്നിത്തലയും ഡോ. എം.കെ. മുനീറും മറുപടി നൽകി. എസ്ഡിപിഐക്കാരുടെ വധഭീഷണി ഉള്ളതു കൊണ്ട് പോലീസ് സംരക്ഷണയിൽ ജീവിക്കുന്നയാളാണ് ഷാജി എന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
പ്രവാസി ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട് ആദായ നികുതി നിയമത്തിൽ വരുത്തുന്ന ഭേദഗതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി.
പുതിയ വാർഡുകൾ രൂപീകരിക്കുന്നതിനായി കേരള മുനിസിപ്പാലിറ്റി നിയമത്തിലും പഞ്ചായത്ത് രാജ് നിയമത്തിലും വരുത്തുന്ന ഭേദഗതി ബില്ലുകളും കേരള ക്രിസ്ത്യൻ സെമിത്തേരികൾ ബില്ലും അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
നിയമസഭാവലോകനം/ സാബു ജോണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
Latest News
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top