Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചുരങ്ങൾ താണ്ടി ചൂളമടിച്ച്...
Saturday, April 6, 2019 12:48 AM IST
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
വീര പഴശിയുടെ നാടാണ്. ചുരം കടന്നെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തിയ കരുത്തിന്റെ കഥകൾ പലതുണ്ടു വയനാടൻ ഗാഥകളിൽ. അതിലൊന്നിന്റെ പുതിയൊരേടിലാക്കാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും നടന്നുകയറിയത്. സാധാരണക്കാരുടെ ഹൃദയങ്ങളിലേക്കുകൂടിയാണ് ആ കടന്നുവരവ്.
തിരക്കിനിടയിൽ വാഹനത്തിൽ നിന്നു വീണു പരിക്കേറ്റ മലയാളി മാധ്യമപ്രവർത്തകനായ റിക്സണ് എടത്തിലിനെ ആംബുലൻസിലേക്കു കയറ്റാനായി രാഹുലും പ്രിയങ്കയും ഓടിയെത്തി സഹായിച്ചതു കേരളം മറക്കില്ല. റിക്സന്റെ ഷൂസുകൾ സ്വന്തം കൈയിലെടുത്തു ആംബുലൻസിലേക്കു നടന്ന പ്രിയങ്കയുടെ കരുതലും അത്യപൂർവമായി. സ്വാഭാവികമായും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയും ചെയ്തു.
രാഷ്ട്രീയനേട്ടത്തിനായി തട്ടിപ്പുനാടകങ്ങൾ മാത്രം നടത്തി മുതലെടുപ്പു നടത്തുന്ന നേതാക്കളിൽ നിന്നു തികച്ചും വ്യത്യസ്തമാണു രാഹുലിന്റെയും പ്രിയങ്കയുടെയും ചെയ്തി. റിക്സണ് എന്ന മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്കു കയറ്റുന്നതിനായി കൊണ്ടുപോകുന്പോൾ രാഹുലിന്റെയും പ്രിയങ്കയുടെയും മുഖത്തു പ്രകടമായ ആശങ്കയും കരുതലും സ്വന്തം കുടുംബാംഗങ്ങൾക്കു മാത്രം ഉണ്ടാകുന്നതായിരുന്നു. ഓരോ സഹജീവിയെയും സ്വന്തം സഹോദരനായി കാണുകയെന്നതാണ് ഏതൊരു നേതാവിനെയും മഹനീയമാക്കുക.
ആ നോട്ടം കാമറയിലേക്കല്ല
രാഷ്ട്രീയ നേട്ടങ്ങൾക്കായി കപടനാടകങ്ങൾ കളിക്കുന്ന ഭൂരിപക്ഷം നേതാക്കളിൽ നിന്നു തികച്ചും വ്യത്യസ്തരാണ് കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തരായ നേതാക്കളായ ഇവർ എന്നു പറയാതെ വയ്യ. വയനാട്ടിലെ സംഭവത്തിൽ രാഹുലിന്റെയോ പ്രിയങ്കയുടെയോ കണ്ണുകൾ കാമറകളെ തേടിയതുമില്ല. പ്രസംഗിക്കുന്നതിനിടെ സ്റ്റേജിലുണ്ടായിരുന്ന പ്രത്യേക സുരക്ഷാ സേനയിലെ ഒരംഗം ബോധരഹിതനായി വീഴുന്നതു കണ്ടിട്ടും ഒന്നുമറിയാത്തപോലെ പ്രസംഗം തുടർന്ന പ്രധാനമന്ത്രിയുടെ നാട്ടിലാണു രാഹുലും പ്രിയങ്കയും വ്യത്യസ്തരായത്.
സമരങ്ങളിലും റാലികളിലും മറ്റും ആൾക്കൂട്ടത്തിനിടയിൽ പോലീസിന്റെയും ചില കുബുദ്ധികളുടെയും ചവിട്ടും തൊഴിയുമാണു പലപ്പോഴും മാധ്യമപ്രവർത്തകർക്കു സമ്മാനം കിട്ടുക. അവസരം കിട്ടുന്പോൾ പത്രക്കാരെ തല്ലുന്നവരെയും കാമറകൾ അടിച്ചുപൊളിക്കുന്നവരെയും കണ്ടു പരിചയമുള്ള മാധ്യമപ്രവർത്തകർക്കു രാഹുലിന്റെ നടപടിയിലെ മാനുഷികത മനസിലാകും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായ എസ്പിജി സുരക്ഷയുള്ള വിവിഐപിയുടെ പരിവേഷം തീർത്തും ഉപേക്ഷിച്ചായിരുന്നു രാഹുൽ സാധാരണക്കാരിലെ നല്ല സമറായക്കാരനായത്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി പത്രിക നൽകിയ ശേഷമായിരുന്നു സംഭവം. കൽപ്പറ്റ ടൗണിലൂടെ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി മുന്‍പിലുണ്ടായിരുന്ന പ്രത്യേക വാഹനത്തിന്റെ കൈവരി തകർന്നു വീണായിരുന്നു മാധ്യമപ്രവർത്തകനു പരിക്കേറ്റത്.
കരുണയുടെയും സ്നേഹത്തിന്റെയും നായകനായി ലോകം ആരാധിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അതേ രീതിയിലായിരുന്നു രാഹുലിന്റെ വയനാട്ടിലെ പെട്ടെന്നുള്ള പ്രതികരണം. കുതിരപ്പുറത്തു നിന്നു വീണ അംഗരക്ഷകരിലൊരാളെ സഹായിക്കാനായി വാഹനം നിർത്തിച്ചു ഓടിയെത്തിയ ഫ്രാൻസിസ് പാപ്പയുടെ വീഡിയോ ദൃശ്യങ്ങൾ മുന്‍പു വൈറലായിട്ടുണ്ട്. ഓരോ സഹജീവിയും തങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ടവരാണെന്ന തിരിച്ചറിവാണ് യഥാർഥ നേതാവിനു വേണ്ടത്.
പ്രിയങ്കരനാണീ കൂടപ്പിറപ്പ്
എന്റെ സഹോദരൻ, എന്റെ ശരിയായ സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ പുരുഷൻ. വയനാടേ രാഹുലിനെ കാത്തുകൊള്ളുക. അദ്ദേഹം നിങ്ങളെ കൈയൊഴിയില്ല എന്ന പ്രിയങ്കയുടെ ട്വിറ്ററിലെ കുറിപ്പിനു രാഷ്ട്രീയത്തിനപ്പുറമുള്ള സ്നേഹബന്ധത്തിന്റെ ആഴവും പരപ്പുമുണ്ട്. സുപ്രധാന സന്ദർഭങ്ങളിലൊക്കെ രാഹുലിനോടൊപ്പം പ്രിയങ്കയുണ്ടായിരുന്നു.
വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴും തുടർന്നു നടന്ന റോഡ് ഷോയിലും ഇരുവരുടെയും കെമിസ്ട്രിയും ഹൃദയം കവർന്ന പുഞ്ചിരികളും രാഷ്ട്രീയ വേലിക്കെട്ടുകൾക്കപ്പുറത്തും പലരുടെയും മനസിൽ കയറുന്നതായി. ആരോഗ്യ കാരണങ്ങളാൽ അമ്മ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ ചുമതല ഏറ്റെടുത്ത രാഹുലിനു കരുത്തേകാൻ എഐസിസി ജനറൽ സെക്രട്ടറിയെന്ന പദവിയോടെ പ്രിയങ്ക സജീവമായതും നിർണായകമാകും.
രക്തബന്ധത്തിന് അപ്പുറത്ത് രാഹുലിനെക്കുറിച്ചുള്ള പ്രിയങ്കയുടെ ട്വീറ്റിനു രാഷ്ട്രീയ മാനങ്ങളും കേരളത്തിനുള്ള സന്ദേശവുമുണ്ട്. വയനാട്ടിലെയും അതുവഴി കേരളത്തിലെയും ജനങ്ങളെ രാഹുൽ കൈയൊഴിയില്ലെന്ന പ്രിയങ്കയുടെ വാക്കാണു പ്രധാനം. സഹോദരന്റെ മനമറിയുന്ന പാർട്ടിയിലെ ഉന്നതയുടെ ഉറപ്പിനു വിലയും അർഥവുമുണ്ട്. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്താൻ സാധ്യതയേറുകയാണ്. പിന്നീടു വരുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്നാണു നിരീക്ഷകരുടെ മതം.
വയനാട്ടിലെ പ്രധാനമന്ത്രി
കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാവുകയെന്നതു സ്വപ്നതുല്യമായ നേട്ടമാകും. ഏതാനും മാസങ്ങൾക്കു മുന്‍പു വരെ രാഷ്ട്രീയക്കാരിലെ പരിചയസന്പന്നർ പോലും അത്തരമൊരു സാധ്യത ആലോചിട്ടുണ്ടാവില്ല. ഉത്തരേന്ത്യയ്ക്കു പുറമെ ദക്ഷിണേന്ത്യയിൽ നിന്നു കൂടി രാഹുൽ മൽസരിക്കുന്നത് കോണ്‍ഗ്രസിനു വലിയ നേട്ടമാകുമെന്ന ആലോചനയാണു കേരളത്തിനും വയനാടിനും നറുക്കുവീഴാൻ കാരണമായത്.
കർഷകരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിനും കേരളത്തിനും ചിന്തിക്കാവുന്നതിലെ ഏറ്റവും വലിയ ലോട്ടറിയാണു രാഹുലിന്റെ സ്ഥാനാർഥിത്വം. പ്രധാനമന്ത്രി സ്ഥാനാർഥിയായ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മണ്ഡലമെന്ന നിലയിൽ വയനാട് ദേശീയ ശ്രദ്ധയിലായിക്കഴിഞ്ഞു. രാഹുലിന്റെ പത്രിക സമർപ്പണം റിപ്പോർട്ട് ചെയ്യാൻ ദേശീയ മാധ്യമങ്ങളുടെ പ്രധാനികൾ തന്നെ വയനാട്ടിലെത്തിയതു തുടക്കം മാത്രമാകും.
കേരളത്തിന്റെയും വയനാടിന്റെയും ടൂറിസത്തിനാകും രാഹുലിന്റെ സ്ഥാനാർഥിത്വത്തിലൂടെ ആദ്യ ഉണർവ് കിട്ടുക. വയനാടിന്റെ വശ്യ മനോഹാരിതയും മെച്ചപ്പെട്ട കാലാവസ്ഥയും രാജ്യത്തും ലോകത്തിനാകെയും കൂടുതൽ അറിയാനും അടുത്തറിയാനും കാരണമാവുകയാണ്. ദേശീയ, അന്തർദേശീയ മാധ്യമങ്ങളുടെ ചിത്രങ്ങൾ മുതൽ ദേശീയ മാധ്യമപ്രവർത്തകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വരെ വയനാടിന്റെ സൗന്ദര്യം നിറഞ്ഞിട്ടുണ്ട്.
കൈ പിടിക്കേണ്ടതു കരകയറാൻ
കേരളത്തിന്റെ കാർഷിക മേഖല നേരിടുന്ന വലിയ പ്രതിസന്ധിക്കു വലിയൊരളവു വരെ പരിഹാരം ഉണ്ടാക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉപകരിക്കുമെങ്കിൽ അതാകും വലിയ നേട്ടം. വയനാടിന്റെയും കേരളത്തിന്റെയും കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിലെത്തും. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളിലും പദ്ധതികളിലും കേരളത്തിന്റെ പ്രത്യേകതകളും പ്രശ്നങ്ങളും മനസിലാക്കിയുള്ള നടപടികൾ വളരെ അനിവാര്യമാണ്.
അതിലേറെ, മഹാപ്രളയം സൃഷ്ടിച്ച പ്രതിസന്ധികൾക്കു പിന്നാലെ കടുത്ത ചൂടും വേനലും ഉയർത്തുന്ന വെല്ലുവിളികൾ കേരളത്തിനു പ്രധാനമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ പ്രളയക്കെടുതികളിൽ നിന്നു വയനാടും കേരളവും ഇനിയും കരകയറിയിട്ടില്ല. പ്രളയത്തിന്റെ കാരണങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലുമാണിപ്പോൾ. തുള്ളിക്കൊരു കുടം പോലെ ദിവസങ്ങളോളം തോരാതെ പെയ്ത മഴയും ഡാമുകളുടെ നിയന്ത്രണത്തിലുണ്ടായ പാളിച്ചകളും പുഴകളുടെയും നദികളുടെയും മറ്റും കൈയേറ്റവും പരിധിവിട്ട കോണ്‍ക്രീറ്റ് നിർമാണങ്ങളും എല്ലാം ചേർന്നതാണു കേരളത്തിന്റെ കെടുതികൾ.
പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാതെ കേരളത്തിനു ഭാവിയില്ല. പരിസ്ഥിതി പാടെ തകർത്ത നഗരങ്ങളിലിരുന്നു മലയോരങ്ങളിലെ പ്രകൃതിസ്നേഹികളും അത്യധ്വാനികളുമായ കർഷകരെ കുറ്റം പറയുന്നവരും സംസ്ഥാനത്തിന്റെ ദുരന്തമാണ്. ആരും ആരെയും പഴിചാരാതെ ഇനിയുള്ള കാലമെങ്കിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള വികസനപ്രവർത്തനങ്ങളും നിർമാണങ്ങളും നടത്തുകയാണ് ആകെയുള്ള പരിഹാരം.
ക്രൂരമാസങ്ങളുടെ കൊടുംവേനൽ
തെരഞ്ഞെടുപ്പു ചൂടിനിടയിൽ കേരളത്തിന്റെ ചരിത്രത്തിലെ വലിയ പാരിസ്ഥിതിക വ്യതിയാനങ്ങൾ വേണ്ട ത്ര ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. സംസ്ഥാനത്ത് ഇടുക്കി ഒഴികെ 13 ജില്ലകളിലും ഈ വർഷം മൂന്നു മുതൽ നാലു വരെ ഡിഗ്രി സെൽഷസ് താപനില കൂടിയതിനെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. ഏറ്റവും ശീതളമായ അന്തരീക്ഷമുണ്ടായിരുന്ന വയനാട്ടിൽ പോലും ആവിയെടുത്ത് മനുഷ്യർ വിഷമിക്കുന്ന നിലയുണ്ട്. തലേവർഷത്തെ മഹാപ്രളയവും ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന ചൂടും കേരളത്തിനാകെ ഉയർത്തുന്ന വെല്ലുവിളി വളരെ ഗൗരവമുള്ളതാണ്.
ഇംഗ്ലീഷ് സാഹിത്യകാരനായ ടി.എസ്. എലിയട്ട് ഏപ്രിലിനെ ക്രൂര മാസമായി എഴുതിയത് കേരളത്തെക്കുറിച്ചാകുമോ എന്നു പോലും സംശയിക്കാവുന്ന ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാതപമേറ്റ് ദിവസവും അനേകർക്കാണു പൊള്ളലേൽക്കുന്നത്. പ്രകൃതിയുടെ വികൃതികളും വിലത്തകർച്ചയും മൂലം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ കാർഷിക മേഖലയെ രക്ഷിക്കാനും സമഗ്രവും ദീർഘവീക്ഷണത്തോടെയുമുള്ള പദ്ധതികൾ അനിവാര്യമാണ്. രാഹുൽ ഗാന്ധിയുടെ വരവ് പരിഹാരങ്ങളിലേക്കുള്ള മാർഗമാകുമെങ്കിൽ അതു കേരളത്തിനു വളരെയേറെ പ്രത്യാശ നൽകും.
തുറക്കണം പുതിയ വാതായനങ്ങൾ
വെറും രാഷ്ട്രീയക്കളികളേക്കാളും ഉപരിയായ സംസ്ഥാനത്തിന്റെ പ്രശ്നപരിഹാരങ്ങൾക്കുള്ള വാതായനങ്ങൾ തുറക്കുന്നതാകട്ടെ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം. നാനാജാതി മതസ്ഥർ സ്നേഹത്തിലും സൗഹാർദത്തിലും ഒത്തൊരുമയോടെ കഴിയുന്ന കേരളത്തിലും വയനാട് മണ്ഡലത്തിലും ജാതീയവും വർഗീയവുമായ ഭിന്നിപ്പുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നല്ലതല്ല. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരത്തെ എതിർക്കാനായി കുളം കലക്കുന്ന ഇടതു, വലതു കക്ഷികളുടെ ഉള്ളിലിരുപ്പ് പക്വതയുള്ള വോട്ടർമാർ തിരിച്ചറിയും.
ഇന്ത്യയുടെ ഭാവിക്കും കേരളത്തിന്റെ സമഗ്രവികസനത്തിനും ഉതകുന്ന സ്ഥാനാർഥികൾക്കാകട്ടെ ഓരോ വോട്ടും. കൊടിയുടെ നിറവും സ്ഥാനാർഥികളുടെ ജാതിയും മതവും ഉയർത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്നവരെയും മുതലെടുപ്പു നടത്തുന്നവരെയും തുരത്താനാകണം. കഴിവുള്ള സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ജാതിയും മതവും നോക്കാതെ വോട്ടു ചെയ്യാൻ അഭ്യസ്ഥവിദ്യരായ മലയാളി വോട്ടർമാർക്ക് കഴിയട്ടെ.
തെരഞ്ഞെടുപ്പുകൾ വരും പോകും. സ്ഥാനാർഥികളും നേതാക്കളും മാറിവരും. ഇന്ത്യയെന്ന മഹത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന മതേതര ഭാരതമായി തുടരണം നമ്മുടെ രാജ്യം. ഒപ്പം നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും കാക്കുന്നവരെ തെരഞ്ഞെടുക്കാനും നമുക്കു കഴിയട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
Latest News
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top